തിരുവനന്തപുരം: ഒരു മുന്നണിയുടെയും ഭാഗമല്ലാതെ പൂഞ്ഞാറില്‍ ഒരു കൈനോക്കാന്‍ പി.സി. ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷം പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കൂ എന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ജിഹാദികള്‍ക്കെതിരെ ആഞ്ഞടിച്ചശേഷം അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമോ എന്ന സംശയം ബാക്കിയുണ്ടായിരുന്നു. പക്ഷെ ബുധനാഴ്ച പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി:’എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൂഞ്ഞാറില്‍ പിന്തുണ നല്കിയാല് അവരുടെ സ്നേഹം കൂടും”.
തൊട്ടുമുമ്പിലത്തെ ദിവസം ഒരു ടിവി ഇന്റര്‍വ്യൂവില്‍ അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു: ‘കേരളത്തില്‍ 80 ശതമാനം മുസ്ലിങ്ങളും മതേതരവാദികളാണെങ്കിലും 20 ശതമാനം ജിഹാദികളാണ്. മുസ്ലിംലീഗും ഇപ്പോള്‍ ജിഹാദികളുടെ കൈയിലാണ്. അതിന്റെ ഉദാഹരണമാണ് 2019ലെ തെരഞ്ഞെടുപ്പില്‍ എം.കെ. മുനീറിന് സീറ്റ് നല്‍കാതെ ഇ.ടി. മുഹമ്മദ് ബഷീറിനാ സീറ്റു നല്‍കിയത്’.
”യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് അല്‍ ക്വെയ്ദയാണ്. അവരുടെ സജീവസാന്നിധ്യമുള്ള സ്ഥലമാണ് കേരളം. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപം ഹിന്ദുക്കള്‍ തുടങ്ങിയതല്ല. ജിഹാദികള്‍ അങ്ങോട്ട് കയറി ആക്രമിച്ചപ്പോള്‍ ഹിന്ദുക്കള്‍ തിരിച്ചടിച്ചതാണ്. മുസ്ലിങ്ങള്‍ അതിന്റെ പ്രത്യാഘാതം അനുഭവിച്ചേ തീരൂ,’ പി.സി. ജോര്‍ജ്ജ് പറയുന്നു.
‘ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നത്.’- ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ മാസം അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവന നല്‍കിയതിന്റെ പേരില്‍ ജോര്‍ജ്ജിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നും തിരിച്ചടിയുണ്ടായി.
ഫേസ് ബുക്ക് പോസ്റ്റില്‍ ജോര്‍ജ്ജ് തുടരുന്നതിങ്ങിനെ: ‘ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി സംസാരിക്കാന്‍ പോയപ്പോള്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ എന്നെ എതിര്‍ത്തില്ല. എന്നാല്‍ ഞാന്‍ അയോധ്യ ക്ഷേത്രത്തിന് സംഭാവന ചെയ്തപ്പോള്‍ വര്‍ഗ്ഗീയവാദിയായി. നരേന്ദ്രമോദിയുടെ ഫോട്ടോയുള്ള ടീ ഷര്‍ട്ട് ഞാന്‍ ധരിച്ചപ്പോഴും എന്നെ ഇവര്‍ വിമര്‍ശിച്ചു. എംഎഫ് ഹുസൈന് നഗ്നയായ സീതാദേവിയുടെ ചിത്രം വരച്ചതിനെ വിമര്‍ശിച്ചപ്പോഴും എനിക്ക് നേരെ ആക്രമണമുണ്ടായി. ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിലകൊണ്ടപ്പോഴും ഞാന്‍ ആര്‍എസ് എസുകാരനായി മുദ്രകുത്തപ്പെട്ടു. ഒരു കൂട്ടം മൊല്ലാക്കമാര്‍ എനിക്കെതിരെ അന്ത്യശാസനം ഇറക്കി. മറ്റുള്ളവര്‍ ചിലപ്പോള്‍ കുറച്ച് വോട്ടിന് വേണ്ടി ഇത്തരം നിലപാടുകള്‍ എടുത്തേക്കും. പക്ഷെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന് ജോര്‍ജ്ജ് അത്തരക്കാരനല്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: