Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് അങ്ങനെ ഇന്നിങ്ങനെ: വി.എസിന്റെ തോല്‍വിക്കും വെട്ടിനിരത്തലുകള്‍ക്കും കാല്‍നൂറ്റാണ്ട്

പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2006ലാണ് മുഖ്യമന്ത്രിക്കസേരയില്‍ വിഎസിന് എത്താന്‍ സാധിച്ചത്. എന്നാല്‍, പാര്‍ട്ടി വിഭാഗീയത ആളിക്കത്തിയതോടെ മുഖ്യമന്ത്രി പദവി വിഎസിന് മുള്‍ക്കിരീടമാവുകയുമായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ വി.എസ് തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങും ഉണ്ടായിരിക്കില്ലെന്നതാണ് പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 07:56 pm IST
in Kerala

പി. ശിവപ്രസാദ്  

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനാര്‍ഥി, പാര്‍ട്ടി സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം സഖാക്കള്‍ കാലുവാരി തോല്‍പ്പിച്ചിട്ട് കാല്‍നൂറ്റാണ്ട്. പാര്‍ട്ടിയിലെ വെട്ടിനിരത്തലിനും ഇതേ പ്രായം. പ്രായം 98ല്‍ എത്തിയ കഥാനായകന്‍ പക്ഷേ, 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രംഗത്തെങ്ങും ഉണ്ടാവില്ല.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കോട്ടയായ മാരാരിക്കുളത്ത് മത്സരിക്കു മ്പോള്‍ വിജയം സുനിശ്ചിതമെന്നായിരുന്നു വി.എസിന് പ്രതീക്ഷ. യുഡിഎഫിന്റെ സ്ഥിരം തോ ല്‍ക്കുന്ന സ്ഥാനാര്‍ഥി അഡ്വ.പി.ജെ. ഫ്രാന്‍സീസായിരുന്നു എതിരാൡ ഫലം വന്നപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അട്ടിമറിയായി അത്. 1968 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് ജയം. സിപിഎമ്മിലെ വിഭാഗീയതയില്‍ പാര്‍ട്ടിയിലെ പ്രബലന്‍ അന്ന് ‘രക്തസാക്ഷിയായി.’

ഒരു വിഭാഗം ആസൂത്രിതമായി വിഎസിന്റെ പാലം വലിക്കുകയായിരുന്നു. തുട ര്‍ന്നിങ്ങോട്ട് വെട്ടിനിരത്തലിന്റെ കാലം. തെരഞ്ഞടുപ്പ് കമ്മിറ്റിയുടെ പ്രധാന ചുമതലക്കാരനായ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. പളനിയെ നടപടിയെടുത്ത് പുറത്താക്കി. പിന്നീട് പലപ്പോള്‍, വിഎസിന്റെ തോല്‍വിയില്‍ പങ്കില്ലെന്ന് പളനി പറഞ്ഞിരുന്നു.

പാര്‍ട്ടി കമ്മിറ്റികള്‍ നല്ല ശതമാനവും നിര്‍ജ്ജീവമായിരുന്നു. വിഎസ് പങ്കെടുത്ത മേഖലാ സമ്മേളനങ്ങളില്‍ പോലും 20 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തതെന്നും പളനി വ്യക്തമാക്കി.പക്ഷേ, 2011ലെ  നിയമസഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് വിഎസ് വിരുദ്ധ ചേരിയിലെന്ന് അറിയപ്പെടുന്ന തോമസ് ഐസക്ക് ഇവിടെ തുടര്‍ച്ചയായി ജയിച്ചു. മാരാരിക്കുളത്ത് രണ്ടു തവണയും. മണ്ഡലം പുനഃസംഘടനയില്‍ മാരാരിക്കുളം ഇല്ലാതായി ആലപ്പുഴ ആയപ്പോഴും ഐസക്ക് വിജയം ആവര്‍ത്തിക്കുന്നു. മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കായ സംഘടിത മതവിഭാഗത്തിന്റെ പിന്തുണയോടെ വിഎസ് വിരുദ്ധര്‍ നടത്തിയ നീക്കത്തിലാണ് അച്യുതാനന്ദന്‍ കടപുഴകിയതെന്ന് വിശ്വസിക്കുന്ന സഖാക്കളേറെയാണ്.  

കാലുവാരിയ സിഐടിയു വിഭാഗത്തി നോട് അച്യുതാനന്ദന്‍ പകരം വീട്ടിയത്, പാര്‍ട്ടിയില്‍ എക്കാലവും തന്റെ എതിര്‍ ചേരിയിലായിരുന്ന ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയാണ്. സിഐടിയു വി ഭാഗത്തിലെ പ്രബലയായിരുന്ന സുശീല ഗോപാലനെ സംസ്ഥാന കമ്മിറ്റിയില്‍ രണ്ടു വോട്ടുകള്‍ക്കാണ് അന്ന് അച്യുതാനന്ദന്‍ പക്ഷം തോല്‍പ്പിച്ചത്. തുടര്‍ന്ന്, പാലക്കാട് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സിഐടിയു പക്ഷത്തെ പ്രമുഖരെ വെട്ടിനിരത്തി വിഎസ് കണക്കു തീര്‍ത്തു. അതോടെ പാര്‍ട്ടിയിലെ കൊള്ളരുതായ്‌മക്കെതിരെ സേവ് സിപിഎം ഫോറം വന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്തി, സിഐടിയു വിഭാഗത്തിലെ പ്രബലരായ എം.എം. ലോറന്‍സ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, വി.ബി. ചെറിയാന്‍, കെ.എന്‍. രവീന്ദ്രനാഥ് തുടങ്ങിയവര്‍ക്കെതിരെ നടപടിയെടുത്തു. അന്നെല്ലാം വിഎസിനൊപ്പമായിരുന്ന പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പിന്നീട് വിരുദ്ധ ചേരിയിലായി എന്നതും ശ്രദ്ധേയം.

1991ല്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ ഭരണം പ്രതീക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി നായനാര്‍ സര്‍ക്കാരിനെ രാജിവപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഇടതുമുന്നണി തോറ്റു, വിഎസിന്റെ മോഹം പ്രതിപക്ഷ കസേരയിലൊതുങ്ങി. പിന്നീട് പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2006ലാണ് മുഖ്യമന്ത്രിക്കസേരയില്‍ വിഎസിന് എത്താന്‍ സാധിച്ചത്. എന്നാല്‍, പാര്‍ട്ടി വിഭാഗീയത ആളിക്കത്തിയതോടെ മുഖ്യമന്ത്രി പദവി വിഎസിന് മുള്‍ക്കിരീടമാവുകയുമായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ വി.എസ് തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങും ഉണ്ടായിരിക്കില്ലെന്നതാണ് പ്രത്യേകത.

Tags: എല്‍ഡിഎഫ്‌cpimVS Achuthanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.