Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെഹ്‌റുവിന്റെ ഇന്ത്യയല്ല മോദിയുടെ ഭാരതം

ഇപ്പോഴത്തെ പിന്മാറ്റം പല നിലയ്‌ക്കും നിര്‍ണായകമാണ്. ഇതിനു മുന്‍പ് ചൈനയുടെ സൈന്യം സംഘര്‍ഷത്തിനു ശ്രമിച്ചപ്പോഴൊക്കെ അവരെ അനുനയിപ്പിക്കുകയെന്ന നയമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് നിരവധി തവണ ഇങ്ങനെ സംഭവിച്ചു. എന്നാല്‍ ആദ്യമായാണ് ഭാരതത്തിന്റെ സൈനികശേഷിയുടെ ബലത്തില്‍ ചൈനയ്‌ക്ക് പിന്മാറേണ്ടിവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 05:00 am IST
in Editorial

ഒന്‍പത് മാസത്തെ പിടിവാശിക്കുശേഷം അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയില്‍നിന്ന് ചൈന പിന്മാറ്റം തുടങ്ങിയിരിക്കുന്നു. ഇതോടൊപ്പം ഭാരതത്തിന്റെ സൈന്യവും പിന്മാറ്റം ആരംഭിച്ചിട്ടുണ്ട്. സൈനികതല ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള പാങ്‌ഗോങ് തടാകത്തിന് തെക്കും വടക്കും കരയില്‍നിന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സായുധരായ സൈനികര്‍ പിന്മാറ്റം തുടങ്ങിയിരിക്കുന്നത്. ഇരുപക്ഷവും പരസ്പര ധാരണയോടെ എത്തിച്ചേര്‍ന്ന ഇടങ്ങളിലേക്കാണ് സൈന്യം പിന്മാറുക. മൂന്നു ദിവസംകൊണ്ട് പിന്മാറ്റം പൂര്‍ത്തിയാക്കാനാണ് ധാരണ. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഒന്നു രണ്ടു ദിവസത്തിനുശേഷം ഗാല്‍വാന്‍ താഴ്‌വരയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ആയുധം ഉപയോഗിക്കാതെയുള്ള കനത്ത ഏറ്റുമുട്ടല്‍ നടന്നു. പതിവ് പട്രോളിങ് നടത്തുന്നതിനിടെ ചൈനയുടെ സൈനികര്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഭാരത സൈനികര്‍  ചെറുക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലില്‍ 20 ഭാരത സൈനികര്‍ ബലിദാനികളായപ്പോള്‍, ചൈനയുടെ 45 സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഭാഗത്തെ സൈനിക നഷ്ടം ഭാരതം വെളിപ്പെടുത്തിയെങ്കിലും ചൈന അതിന് തയ്യാറായില്ല. തങ്ങള്‍ക്ക് തിരിച്ചടിയേറ്റിട്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിരുന്നു ഇത്.

സേനാ പിന്മാറ്റത്തിനായി നിരവധി വട്ടം സൈനികതല ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല. ചൈന നിലപാട് മാറ്റാന്‍ തയ്യാറാവാതിരുന്നതാണ് ഇതിനു കാരണം. സംഘര്‍ഷത്തില്‍ അയവുവരുത്തുന്നതിനു പകരം നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള തങ്ങളുടെ പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും, കവചിത വാഹനങ്ങളും ആയുധങ്ങളും എത്തിക്കുകയുമാണ് ചൈന ചെയ്തത്. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് ഒരിഞ്ചുപോലും കീഴടങ്ങാന്‍ ഭാരതം തയ്യാറായില്ല. അതിര്‍ത്തിയിലെ ഏതുതരം സ്ഥിതിവിശേഷത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഭാരതം നടത്തി. സൈനിക നീക്കത്തിനുള്ള റോഡുകളും വ്യോമത്താവളങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച ഭാരതം, റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുകയും ബ്രഹ്മോസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ അതിര്‍ത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കി. സാമ്രാജ്യത്വ മോഹത്തിന്റെ കാലം കഴിഞ്ഞിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ട് തന്ത്രപ്രധാന മേഖലകളില്‍ ഭാരത സൈന്യം നിലയുറപ്പിച്ചത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ വിസ്മയിപ്പിച്ചു. ചിത്രം മാറിയിരിക്കുകയാണെന്ന് ഒട്ടും വൈകാതെ ചൈനയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന് മനസ്സിലായി. അപ്പോഴും തങ്ങളുടെ പലതരം സമ്മര്‍ദ്ദങ്ങളിലൂടെ ഭാരത സൈന്യത്തെ പിന്മാറ്റാനാവുമെന്നാണ് ചൈന കരുതിയത്. പക്ഷേ ഈ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി.

ഇപ്പോഴത്തെ പിന്മാറ്റം പല നിലയ്‌ക്കും നിര്‍ണായകമാണ്. ഇതിനു മുന്‍പ് ചൈനയുടെ സൈന്യം സംഘര്‍ഷത്തിനു ശ്രമിച്ചപ്പോഴൊക്കെ അവരെ അനുനയിപ്പിക്കുകയെന്ന നയമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് നിരവധി തവണ ഇങ്ങനെ സംഭവിച്ചു. എന്നാല്‍ ആദ്യമായാണ് ഭാരതത്തിന്റെ സൈനികശേഷിയുടെ ബലത്തില്‍ ചൈനയ്‌ക്ക് പിന്മാറേണ്ടിവന്നിരിക്കുന്നത്. സംഘര്‍ഷം മുറ്റിനില്‍ക്കുന്നതിനിടെ ലഡാക്ക് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി ചൈനയ്‌ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാരത സൈനികരുടെ രോഷം നമ്മുടെ ശത്രു കണ്ടുകഴിഞ്ഞുവെന്നും, ഓരോ പര്‍വതശിഖരങ്ങളും സൈനികരുടെ ധീരതയ്‌ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വേണുവൂതുന്ന കൃഷ്ണഭഗവാനെ ആരാധിക്കുന്ന നാം, സുദര്‍ശനധാരിയായ ഭഗവാനെയും ആരാധിക്കുന്നവരാണെന്ന മോദിയുടെ വാക്കുകള്‍ എല്ലാ സംശയങ്ങളും നീക്കുന്നതായിരുന്നു. കടന്നാക്രമണം മോഹിക്കുന്ന ചൈനയുടെ കണ്ണിലേക്കു നോക്കിയാണ്  നമ്മുടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. യാതൊരു വിട്ടുവീഴ്ചയ്‌ക്കും ഭാരതം തയ്യാറല്ലെന്നും, ഒരു ഏറ്റുമുട്ടലുണ്ടായാല്‍ കനത്ത നഷ്ടം സംഭവിക്കുമെന്നും തിരിച്ചറിഞ്ഞാണ് ഒടുവില്‍ ചൈന പിന്മാറ്റത്തിന് തയ്യാറായിരിക്കുന്നത്. നെഹ്‌റുവിന്റെ ഇന്ത്യയല്ല മോദിയുടെ ഭാരതമെന്ന് ലോകത്തിന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

പുതിയ വാര്‍ത്തകള്‍

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.