Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അത്രി -അനസൂയമാരുടെ മാഹാത്മ്യം

ഭഗവാന്‍ വിഷ്ണു, ശ്രീരാമാവതാരക്കാലത്തും അത്രി അനസൂയമാരുടെ കാരുണ്യത്തിന് പാത്രമായിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെ മാഹാത്മ്യവും ശ്രീരാമന്റെ വനവാസക്കാലത്ത് പ്രകടമായിരുന്നു.

എ പി ജയശങ്കര് by എ പി ജയശങ്കര്
Feb 12, 2021, 05:00 am IST
in Samskriti

ദേശസ്‌നേഹത്തിന്റെയും ദീനാനുകമ്പയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായിരുന്നു അത്രി അനസൂയമാര്‍. പേരുസൂചിപ്പിക്കുന്നതു പോലെ ആരോടും അസൂയയില്ലാതെ സ്‌നേഹിക്കാന്‍ മാത്രം താല്‍പ്പര്യമുള്ള അനസൂയാദേവിക്ക് എങ്ങനെ ഇതു പോലെ സ്‌നേഹിക്കാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധ്യമാകുന്നു എന്ന് ദേവകള്‍ പോലും അതിശയിച്ചിട്ടുണ്ട്.  

ഈ സ്‌നേഹമാണ് അനസൂയാ ദേവിയെ ഏറെ ശ്രദ്ധേയയാക്കുന്നത്. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കു പോലും ആകാംക്ഷയും ജിജ്ഞാസയും വളരാന്‍ കാരണമായതും ഇതൊക്കെ തന്നെയാണ്. ഭിക്ഷയാചിച്ചു വരുന്നവര്‍ ആരായാലും ദേവി വെറും കൈയോടെ മടക്കി അയക്കില്ല എന്ന അറിവാണ് മൂര്‍ത്തിത്രയത്തിനും അനസൂയയുടെ മുന്നില്‍ യാചിക്കാന്‍ പ്രേരണയുണ്ടാക്കിയത്. അതാണ് അവരുടെ പാതിവ്രത്യത്തെ പരീക്ഷിക്കാന്‍ പ്രേരകമായത്. പാതിവ്രത്യത്തെ തപോമാര്‍ഗമായി സ്വീകരിച്ച അനസൂയ അവര്‍ക്ക് ഭിക്ഷ നല്‍കുകയും അതിലൂടെ ജ്ഞാനപ്രകാശം പകര്‍ന്നു കൊടുക്കുകയും ചെയ്തു.  

ഭഗവാന്‍ വിഷ്ണു, ശ്രീരാമാവതാരക്കാലത്തും അത്രി അനസൂയമാരുടെ കാരുണ്യത്തിന് പാത്രമായിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെ മാഹാത്മ്യവും ശ്രീരാമന്റെ വനവാസക്കാലത്ത് പ്രകടമായിരുന്നു.  

അത്ര്യാശ്രമത്തിലെത്തിയ സീതാരാമലക്ഷ്മണന്മാരെ അത്രി മഹര്‍ഷി ബഹുമാനപൂര്‍വം സ്വീകരിച്ചിരുത്തി.  

അനസൂയാ ദേവി സീതാദേവിയെ ആശ്രമത്തിന്റെ ഉള്‍ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു  പോയി. മിഥിലാരാജകുമാരിയെ, ശ്രീരാമപത്‌നിയെ ഒഴിഞ്ഞ കഴുത്തുമായി കണ്ട്  അനസൂയക്ക് വിഷമം തോന്നി. തന്റെ കൈവശമുണ്ടായിരുന്ന ദിവ്യ ആഭരണങ്ങള്‍ സീതാദേവിയെ അണിയിച്ചു. ഇക്കാര്യത്തില്‍ യാതൊരു സങ്കോചവും അനസൂയക്കുണ്ടായില്ല. തന്റെ ആഭരണങ്ങളെല്ലാം അണിഞ്ഞ് സീതാദേവി കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടപ്പോള്‍ അനസൂയാ ദേവി ആനന്ദിച്ചു. ഇതെല്ലാം ദേവിക്ക് എങ്ങനെ സാധ്യമാകുന്നുവെന്ന് സീതാദേവി അതിശയിച്ചു.  

സീതാദേവിയുടെ ഈ അന്വേഷണം അനസൂയയുടെ ജ്ഞാനോപദേശത്തിന് കാരണമായി. പാതിവ്രത്യം എന്ന മഹാതപസ്സിന്റെ മാഹാത്മ്യത്തെക്കുറിച്ച് അനസൂയ സീതാദേവിക്ക് വ്യക്തമാക്കിക്കൊടുത്തു. സീതാദേവിയുടെ പാതിവ്രത്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ വനവാസകാലത്ത് മാര്‍ഗദര്‍ശകമാകാനും അനസൂയയ്‌ക്ക് കഴിഞ്ഞു.  

ഒരിക്കല്‍ ഇന്ദ്രന്റെ പരീക്ഷണത്താല്‍ ലോകം കടുത്ത ക്ഷാമത്തിലായി. എങ്ങും മഴയില്ല. അതിനാല്‍ കൃഷിയിടങ്ങളെല്ലാം വരണ്ടു നശിച്ചു. ഭക്ഷണം കിട്ടാതെ ജനം വലഞ്ഞു. നാട്ടില്‍ പലവിധ രോഗങ്ങളും പരന്നു. ഇതറിഞ്ഞ അനസൂയാ ദേവി മാതൃവാല്‍സല്യം കൊണ്ട് സാക്ഷാല്‍ ലളിതയായി മാറി. തപശ്ശക്തി കൊണ്ടു ഭക്ഷണ വസ്തുക്കള്‍ സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് മുഴുവന്‍ ആവശ്യമായ ആഹാരം ദേവി നല്‍കി. മാനവസേവ മാധവസേവയെന്ന മഹാതത്വം അവിടെ പ്രകാശിപ്പിക്കപ്പെട്ടു.

അത്രി മഹര്‍ഷി തന്നെ ഒരുനാള്‍ അനസൂയയോട് സ്വല്‍പം ജലം ആവശ്യപ്പെട്ടു. അനസൂയ നോക്കിയപ്പോള്‍ നദികളെല്ലാം വറ്റിവരണ്ടു കിടക്കുകയാണ്. ദേവി ശിവനെ ധ്യാനിച്ചു. ശിവന്‍ പ്രസാദിച്ചു. ഉടന്‍ ശിവന്റെ ശിരസ്സില്‍ നിന്നും ഗംഗാദേവി അവിടെ പ്രവഹിക്കാന്‍ തുടങ്ങി. അനസൂയ ശിവനെയും ഗംഗാദേവിയെയും വന്ദിച്ച് സ്വല്‍പം ജലമെടുത്ത് അത്രി മഹര്‍ഷിക്ക് നല്‍കി. ഈ ജലം കുടിച്ചപ്പോള്‍ ഏറെ പുണ്യാനുഭൂതി അനുഭവപ്പെട്ട അത്രി മഹര്‍ഷി ഈ വരള്‍ച്ചക്കാലത്ത് എവിടെ നിന്നാണ് ഇത്ര പരിശുദ്ധജലം ലഭിച്ചതെന്ന് അന്വേഷിച്ചു. ശിവന്റെയും ഗംഗയുടെയും പ്രത്യക്ഷാഗമത്തെക്കുറിച്ച് അനസൂയ വിവരണം നല്‍കി. ലോകനന്മയ്‌ക്കായി ഗംഗാദേവി ഭാരതത്തില്‍ എന്നും ഉണ്ടാവണമെന്ന് മഹര്‍ഷി ഗംഗാദേവിയോട് അഭ്യര്‍ഥിച്ചു. അനസൂയയുടെ ഒരു വര്‍ഷത്തെ തപശ്ശക്തിയും പാതിവ്രത്യശക്തിയും നല്‍കാമെങ്കില്‍ ഭൂമിയില്‍ തങ്ങാമെന്നായിരുന്നു ഗംഗാദേവിയുടെ മറുപടി. അനസൂയ അത് അംഗീകരിച്ചു. ഭൂമിയില്‍ ഗംഗാ സാന്നിധ്യം സ്ഥിരമാകാന്‍ വഴിയൊരുങ്ങുകയും ചെയ്തു.  

ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ സൂര്യചന്ദ്രന്മാര്‍ പോലും നിര്‍ജീവമായി. വെളിച്ചമില്ലാതെ ദേവകള്‍ നൊമ്പരപ്പെട്ടു. അലിവു തോന്നിയ അത്രി മഹര്‍ഷി സ്വയം സൂര്യചന്ദ്രന്മാരായി പ്രകാശം പരത്തി. അസുരസംഹാരത്തിന് വഴിയൊരുക്കുകയും ചെയ്തു.          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

പുതിയ വാര്‍ത്തകള്‍

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.