Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്

മോദി സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ബന്ധം റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ് വഷളായത്. 250ഓളം അക്കൗണ്ടുകളും വിവാദ പോസ്റ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ട്വിറ്റര്‍ അതിന് തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകളാണ് റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Feb 8, 2021, 07:59 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡൽഹി: സോഷ്യല്‍ മീ‍‍ഡിയ പ്ലാറ്റ് ഫോമായ ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍. റിപ്പബ്ലിക്ദിനത്തിലെ അക്രമത്തെ തുടര്‍ന്നുള്ള ട്വിറ്ററിന്റെ ചില നിലപാടുകളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.  

ഇതിനിടെ ട്വിറ്റർ ഇന്ത്യാ പബ്ലിക് പോളിസി മേധാവി മഹിമാ കൗൾ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ട്വിറ്റർ വൃത്തങ്ങൾ വ്യക്തമാക്കുന്നതെങ്കിലും രാജിക്ക് പിന്നില്‍ സര്‍ക്കാരുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ കാരണമാണെന്നും പറയപ്പെടുന്നു.  

രാജി വെച്ചെങ്കിലും മാർച്ച് മാസം വരെ മഹിമാ കൗൾ പദവിയിൽ തുടരും. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പബ്ലിക് പോളിസി ഡയറക്ടറാണ് മഹിമ.

250 അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായിരിക്കുകയാണ്. ഇതോടെ ട്വിറ്റര്‍ അതിന്റെ പ്രധാനവിപണികളിലൊന്നായ ഇന്ത്യയില്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നേരത്തെ ചൈനയിലും ട്വിറ്റര്‍ ഇത്തരമൊരു സാഹചര്യം നേരിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസുകാരും സാധാരണ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ആവിഷ്‌കാരസ്വാതന്ത്ര്യം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടു തട്ടിലാണ്. ഇതിനിടെയാണ് മഹിമാ കൗളിന്റെ രാജി.

മോദി സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ബന്ധം റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ് വഷളായത്. 250ഓളം അക്കൗണ്ടുകളും വിവാദ പോസ്റ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ട്വിറ്റര്‍ അതിന് തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകളാണ് റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നീ യുഎസ് കേന്ദ്രമായുള്ള സോഷ്യല്‍മീഡിയ കമ്പനികളുമായും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വിപണി ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

കര്‍ഷകസമരത്തിന്റെ ഭാഗമായി ഇന്ത്യയില്‍ അക്രമം നടത്താന്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഗൂഡാലോചനയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തല്‍. സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, പോപ്പ് ഗായിക റിഹാന എന്നിവരുള്‍പ്പെടെയുള്ളവരുടെ ട്വീറ്റുകള്‍ ഈ അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഗ്രെറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച കര്‍ഷകസമരം സംബന്ധിച്ച ടൂള്‍ കിറ്റ് തന്നെ ഒരു അന്താരാഷ്‌ട്ര ഗൂഡാലോചയുടെ സ്വരം വെളിവാക്കുന്നുണ്ട്. ഖാലിസ്ഥാനികളും ഇസ്ലാമിക തീവ്രവാദികളും ഇടതുപക്ഷ ലിബറലുകളും പ്രതിപക്ഷപ്പാര്‍ട്ടികളും പങ്കാളികളാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.  

അക്രമത്തിന് ആക്കം കൂട്ടാന്‍ സമരക്കാരും പ്രതിപക്ഷപാര്‍ട്ടികളും പ്രകോപനപരമായ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ പ്രചരിപ്പിക്കുകയാണ്. ഇതിലൊരു ടാഗാണ് മോദിപ്ലാനിംഗ്ഫാര്‍മര്‍ജെനോസൈഡ് (കര്‍ഷകരുടെ കൂട്ടക്കൊല മോദി ആസൂത്രണം ചെയ്യുന്നു എന്ന അര്‍ത്ഥം വരുന്ന ഹാഷ് ടാഗ്). ഈ ഹാഷ് ടാഗ്  അടിയന്തരമായി ബ്ലോക്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടൊപ്പം കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന, മോദി സര്‍ക്കാരിനെ നുണകളാല്‍ മൂടുന്ന  മറ്റ് 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ ആദ്യം വഴങ്ങിയെങ്കിലും ഒരു മുന്നറിയിപ്പുമില്ലാതെ മരവിപ്പിച്ച അക്കൗണ്ടുകള്‍ എല്ലാം തന്നെ വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു. ഇതോടെയാണ് ട്വിറ്ററും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്.  ശക്തമായ നിയമനടപടികള്‍ ട്വിറ്റര്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിന്റെ ടെക്‌നോളജി മന്ത്രാലയം താക്കീത് നല്‍കിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റ പ്രൈവസി സംബന്ധിച്ച പാര്‍ലമെന്‍ററി പാനല്‍ അധ്യക്ഷയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി  ട്വിറ്ററിനെതിരെ സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നു എന്നരോപിച്ച് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ‘ട്വിറ്റര്‍ നിയമപാലകരല്ലെന്ന കാര്യം ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന്’ മീനാക്ഷി ലേഖി പറയുന്നു.

ഈ വർഷം ആദ്യം തന്നെ പബ്ലിക് പോളിസി ഡയറക്ടർ പദവിയിൽ നിന്നും വിരമിക്കാൻ മഹിമ തീരുമാനിച്ചിരുന്നുവെന്ന് ട്വിറ്റർ പബ്ലിക് പോളിസി വൈസ് പ്രസിഡന്‍റ് മോണിക് മേച്ചെ പറഞ്ഞു. മഹിമയുടെ രാജി ട്വിറ്ററിന് വലിയ നഷ്ടമാണെന്നും എന്നാൽ അവരുടെ വ്യക്തിപരമായ ജീവിതത്തിലെ ആഗ്രഹങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് മഹിമയുടെ രാജിയെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്ന വിശദീകരണങ്ങളാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മഹിമാ കൗളിന് പകരം സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്ന പദവിയില്‍ പുതിയ വ്യക്തിയെ തേടുന്നതായി ട്വിറ്റര്‍ ലിങ്ക്ഡ് ഇന്നില്‍ പരസ്യം നല്‍കിയിട്ടുണ്ട്. മഹിമാ കൗള്‍ മാര്‍ച്ച് വരെ തുടരുമെന്നും അതിനിടെ പദവി ഒഴിയുന്ന പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ട്വിറ്റര്‍ പറയുന്നു.

Tags: വാട്‌സാപ്പ്ചെങ്കോട്ടറിപ്പബ്ലിക് ദിന കലാപംമഹിമാ കൗള്‍ടൂള്‍കിറ്റ്മീനാക്ഷി ലേഖിmodi governmentഫെയ്സ്ബുക്ക്ട്വിറ്റര്‍ദല്‍ഹി കലാപം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

India

സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി

India

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

India

പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നതിൽ മോദി സർക്കാരിനെ വിശ്വസിക്കണം ; അവർ തീർച്ചയായും അത് ചെയ്തിരിക്കും ; ആമിർ ഖാൻ

India

വഖഫ് ഭേദഗതി നിയമം ഏറെ കാലത്തെ ആവശ്യം ; നരേന്ദ്രമോദിയ്‌ക്ക് നന്ദി പറയാൻ നേരിട്ടെത്തി ദാവൂദി ബോറ പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു…ഹിന്ദി എന്ന് പറയാതെയുള്ള കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി (PWD) ട്രയിലർ.

തമിഴ്‌നാടിനെ കൈവിട്ട് വമ്പന്‍കമ്പനികള്‍, ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies