Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തിനൊരു രാഷ്‌ട്രീയ ബദല്‍

ആരെയും പ്രീണിപ്പിക്കാതെ എല്ലാവര്‍ക്കും നീതി നല്‍കുന്ന, എല്ലാവരുടെയും ഒപ്പം നില്‍ക്കുന്ന, എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഭാരതീയ ദേശീയതയുടെ രാഷ്‌ട്രീയ ബദല്‍ കേരളവും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കെ.വി. രാജശേഖരന്‍ by കെ.വി. രാജശേഖരന്‍
Feb 7, 2021, 05:43 am IST
in Article

വെടക്കാക്കി തനിക്കാക്കലാണ് കമ്മ്യൂണിസ്റ്റു രീതി.   ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പ് രണ്ടായിട്ടല്ല പതിനാലിലധികം കഷണങ്ങളാക്കി രാജ്യത്തെ മുറിച്ചു മാറ്റണമെന്ന് ഇഎംഎസ് ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു നോക്കി. ജെഎന്‍യുവില്‍ തുടക്കം കുറിച്ച ബ്രേക്ക് ഇന്ത്യാ ഗ്യാങിനോടൊപ്പമാണ് ഇപ്പോള്‍ അവരുടെ നില്‍പ്പ്.  റിപ്പബഌക്ക് ദിനത്തില്‍ ലാല്‍കിലയില്‍ ദേശീയപതാക വലിച്ചെറിഞ്ഞതുള്‍പ്പടെയുള്ള സകലവിധ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഇടതുപക്ഷമാണ് പ്രധാന പ്രേരണാ സ്രോതസ്സ്. ഭാരതത്തെ നശിപ്പിച്ചാണെങ്കിലും ചൈനയുടെ സാമന്തന്മാരായിട്ടെങ്കിലും തങ്ങള്‍ക്കും ഭരണാധികാരം സ്വന്തമാക്കിയാല്‍ മതിയെന്നതാണ് ഇന്ത്യന്‍  കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തേയും ക്രൂരമോഹം.  അത്തരം ലക്ഷ്യം വെച്ചുള്ള പാര്‍ട്ടി പരിപാടിയുടെ ചുവടു പിടിച്ചാണ് പിണറായി വിജയനും കേരളത്തെ വെടക്കാക്കി തനിക്കാക്കാന്‍ പണിപ്പെടുന്നത്.  കട്ടും കള്ളക്കടത്തു നടത്തിയും കള്ളക്കടം വാങ്ങിയും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്ത് തരിപ്പണമാക്കി.  തൊഴില്‍രഹിത യുവാക്കളുടെ അവസരങ്ങള്‍ ഇല്ലാതാക്കി.    

അതിനടയിലാണ് ലോകമാകെ കോവിഡ്-19 പടര്‍ന്നുപിടിച്ചത്. രോഗം നിയന്ത്രിക്കുന്നതില്‍ പിണറായി കേമനാണെന്നും കേരള മാതൃക കെങ്കേമമാണെന്നും കൂലിക്കെടുത്ത മാധ്യമ ദല്ലാളന്മാരെകൊണ്ട് ഇന്നാട്ടിലും മറുനാട്ടിലും പാടിപ്രചരിപ്പിച്ചു.  അതിനിടെ പാവപ്പെട്ടവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ മോദിസര്‍ക്കാര്‍ സൗജന്യമായി നല്‍കിയ അരിയും ഗോതമ്പും കടലയുമൊക്കെ കിറ്റിലാക്കി, പിണറായി സര്‍ക്കാര്‍ വകയെന്ന ലേബലുമായി വോട്ടു ചെയ്യുന്നവന്റെ കയ്യില്‍ കൊടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലേക്കാള്‍ മുന്നോട്ടു പോകാനായില്ലെങ്കിലും വലിയ ഒരു പതനം ഒഴിവാക്കിയെടുത്തത് അങ്ങനെയാണ്.

‘ചെറിയ പെരുന്നാള്‍ കഴിഞ്ഞ് വലിയ പെരുന്നാള്‍’ പോലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പെത്തുമ്പോള്‍ കോവിഡിനെ ഉപയോഗിച്ചുള്ള പുതിയ തെരഞ്ഞെടുപ്പ് രണതന്ത്രമാണോ പിണറായി പുറത്തെടുക്കുന്നതെന്ന് പൊതുജനം സംശയിക്കണം.  ഭാരതത്തിലാകെ പ്രതിദിനം കൊറോണ ബാധിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തുവരെ എത്തിയിടത്തു നിന്നാണ് ഫലപ്രദമായ ഇടപെടലുകളിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ടുവന്നത്.  പക്ഷേ കേരളം കാണുന്നത്  പ്രതിദിനം രോഗികളാകുന്നവരുടെ  സംഖ്യ വര്‍ദ്ധിച്ച് ആറായിരത്തിനടുത്തെത്തി ഭാരതത്തിലെ മൊത്തം സംഖ്യയുടെ  പകുതിയോടടുക്കുന്നതാണ്. അപകടകരമായ ഈ സാഹചര്യം കാണുമ്പോഴുണ്ടാകുന്ന സ്വാഭാവിക സംശയമാണ് പിണറായിയുടെ ഉദ്ദേശശുദ്ധിയുടെ നേര്‍ക്ക് ചോദ്യശരങ്ങളായി ഉയരുന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കൊറോണയുടെ വ്യാപനം കമ്മ്യൂണിസ്റ്റ് മുന്നണിക്ക് സഹായകരമാകുമെന്നതിന് ഇനി പറയുന്ന കൃത്യമായ സൂചനകള്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്.  1)  സാധാരണഗതിയിലുള്ള തെരഞ്ഞെടുപ്പ്  പ്രചാരണത്തിലൂടെ വസ്തുതകള്‍ ജനങ്ങളിലേക്കെത്തിയാല്‍ കമ്മ്യൂണിസ്റ്റ് പക്ഷത്തിന് കേരളചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉറപ്പാണ്.  ഭരണകൂടത്തെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെയും  പോലീസിനെയും ഒരു മടിയും കൂടാതെ പാര്‍ട്ടി താത്പര്യത്തിന് ഉപയോഗിക്കാറുള്ള കമ്മ്യൂണിസ്റ്റ് ഭരണമുന്നണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ വിപുലപ്പെടുത്തുവാനും കര്‍ക്കശമാക്കി എതിര്‍പക്ഷത്തെ ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുമാകും. 2)  കോവിഡ് രോഗികള്‍ക്കു വേണ്ടിയുള്ള പോസ്റ്റല്‍ ബാലറ്റ്  വ്യാപകമായി ദുരുപയോഗം ചെയ്യാനാകും.  3)  കോവിഡ് വ്യാപനം ഇടതു സഖാക്കളെപോലെ രാഷ്‌ട്രീയം നിത്യജീവിതത്തിനുള്ള ഉപാധിയാക്കിയിട്ടില്ലാത്ത മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടും.  4) കോവിഡ് വ്യാപനം മൂലം നിത്യജീവിത ദുരിതങ്ങള്‍ കൂടുന്തോറും മുതലക്കണ്ണീര്‍ പൊഴിക്കാനും കഞ്ഞിക്ക് കിറ്റുകൊടുത്ത്  പാവപ്പെട്ട വോട്ടര്‍മാരെ വിലക്കുവാങ്ങുവാനും അവസരങ്ങള്‍ ഏറെ കിട്ടും.  

അങ്ങനെ വെടക്കാക്കി തനിക്കാക്കാന്‍ പിണറായി പണിതുടങ്ങിയപ്പോഴാണ് ചുണ്ടിനു കപ്പിനും ഇടയില്‍ നിന്ന് അധികാരം അടിച്ചുമാറ്റുവാന്‍  ഉമ്മന്‍ചാണ്ടി അരങ്ങത്ത് എത്തിയിരിക്കുന്നത്.  ക്രിക്കറ്റിലെ ‘നൈറ്റ് വാച്ച് മാനെപോലെ’, തരം പോലെ നിന്ന് തലപ്പത്തത്തുവാന്‍  കണ്ണില്‍ എണ്ണ ഒഴിച്ച്  കാത്തുനിന്ന  രമേശ്  ചെന്നിത്തലയ്‌ക്ക്  മൂലയ്‌ക്കൊതുങ്ങേണ്ടി വന്നു എന്നത് മറ്റൊരു ദുരന്തനാടകം.  

 ‘കറുത്തമ്മയെ നഷ്ടപ്പെട്ട് കടാപ്പുറത്ത് പാടിപ്പാടി നടക്കുന്ന കൊച്ചു മുതലാളിയെ’ പോലെ കേരളത്തിന്റെ തെക്കുവടക്ക് ഐശ്വര്യ യാത്രയൊക്കെ നടത്തി  ഉമ്മന്‍ ചാണ്ടിയുടെ വഴി തെളിക്കുവാന്‍ രമേശ് നിയോഗിക്കപ്പെടുമ്പോള്‍ ശതാബ്ദിയോടടുക്കുന്ന വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ സകല നെറികെട്ട തന്ത്രങ്ങളും, പുറത്തെടുത്തിരിക്കുകയാണ് സോണിയാ കോണ്‍സ്സ്.   കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഹിന്ദുവിരുദ്ധ വര്‍ഗീയതുടെ ആയുധപ്പുരയില്‍ നിന്നും മൂര്‍ച്ച പോകാത്തതും മുനയൊടിഞ്ഞതും തുരുമ്പെടുത്തതും വെടിമരുന്നുശാലകളിലെ നനഞ്ഞ പടക്കങ്ങളും എല്ലാം പുറത്തെടുത്തിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ തന്നെ മന്നത്തു പദ്മനാഭനെയും ആര്‍. ശങ്കറെയും കേരള രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നും പുറത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിലേക്ക് പുതിയതായി മാര്‍ഗം കൂടിയവര്‍ ശ്രമിച്ചതും ശബരിമല കത്തിച്ചതുമിവിടെ ഓര്‍ക്കണം.  അതേ കൂട്ടര്‍ കമ്യൂണിസ്റ്റ് കിരാത ഭരണത്തിനെതിരെ  വിമോചന സമരത്തിനു മുന്നില്‍ മന്നത്തു പദ്മനാഭനെ നിര്‍ത്തിയതും   അതിനു ശേഷം ആദ്യം മുഖ്യമന്ത്രിയായ  പട്ടം താണു പിള്ളയെ കെട്ടുകെട്ടിച്ചതും പിന്നീട് വന്ന ആര്‍.ശങ്കറിനെതിരെ പി.ടി. ചാക്കോയ്‌ക്കു വേണ്ടി പടപ്പുറപ്പാട് നടത്തിയതുമൊക്കെ കൃത്യമായ സ്ഥാപിത താത്പര്യം മുന്‍ നിര്‍ത്തിയുള്ള രാഷ്‌ട്രീയമായിരുന്നു.  അതിനിടെ, ‘പിള്ളേരൊന്നു വളര്‍ന്നോട്ടെ പതിനെട്ടോന്നു കഴിഞ്ഞോട്ടെ ഇഎംഎസ്സിനെ ഈയം പൂശി ഈയലു പോലെ പറപ്പിക്കും’ എന്നൊരു മുദ്രാവാക്യവുമുയര്‍ത്തി.  അന്നവര്‍ ആ മുദ്രാവാക്യം മുഴക്കുകമാത്രമായിരുന്നില്ല. കോട്ടയത്തുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ അഖില കേരള ബാലജനസഖ്യം  പതിനെട്ടുവയസ്സുവരെ നേതൃപരിശീലനം നല്‍കി ഉമ്മന്‍ ചാണ്ടിയെ കെഎസ്‌യുവിലെത്തിച്ചു; യൂത്ത് കോണ്‍ഗ്രസ്സിലെത്തിച്ചു;  1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് എംഎല്‍എയാക്കി. ആ കളരിയില്‍ കൂടി വി.എം. സുധീരനും എം.എം. ഹസ്സനും തിരുവഞ്ചൂരും ചെന്നിത്തലയും മറ്റും കടന്നു വന്നു  പക്ഷേ അമ്പതുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി കമ്യൂണിസ്റ്റുകളോടു പൊരുതിയും കരുണാകരന്റെ കാലു വാരിയും അവസരങ്ങള്‍ കൈവന്നപ്പോളൊക്കെ  ഒന്നുകില്‍ ആന്റണി അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി. സുധീരനും ഹസ്സനും തിരുവഞ്ചൂരുമൊക്കെ രണ്ടാം സ്ഥാനം പോലും നല്‍കാതെ ചവിട്ടി ഒതുക്കപ്പെട്ടു.  വഴിമാറി വഴിനോക്കി കരുണാകര ഗ്രൂപ്പിലെത്തിയ രമേശ്, ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ചു വളര്‍ന്നതാണ്.  ഇപ്പോള്‍ രമേശും കളത്തിനു പുറത്തായിരിക്കുന്നു.  

കാലാകാലങ്ങളില്‍ ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലെ മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്നു  എം.ഒ. മത്തായിയും, ഡോ പി സി അലക്‌സാണ്ടറും വിന്‍സന്റ് ജോര്‍ജ്ജും.  സോണിയയുടെ വരവോടെ  അവരും ഇടപെട്ടു  സാദ്ധ്യമാക്കിയിരുന്ന വര്‍ഗീയതയുടെ രാഷ്‌ട്രീയം  കേരളം തിരിച്ചറിയണം.  1959 ല്‍ ഇഎംഎസ്സിനെ ഇറക്കാന്‍ മന്നത്തു പദ്മനാഭന്‍, 1969ല്‍ ഇഎംഎസിനെ ഇറക്കാന്‍ കെ കരുണാകരന്‍, 2020ല്‍ പിണറായിക്കെതിരെ പോരിനിറങ്ങാന്‍  രമേശ് ചെന്നിത്തല!  പക്ഷേ മുഖ്യമന്ത്രി കസേര കിട്ടിയാല്‍ അവിടെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ മതി. പട്ടവും ശങ്കറും കരുണാകരനും ഇരുന്നപ്പോളൊക്കെ കാലു വാരി.   വയലാര്‍ രവിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും തിരുവഞ്ചൂരിന്റെയും സുധീരന്റെയും ഹസ്സന്റെയും  രമേശിന്റെയും  വളര്‍ച്ച തടഞ്ഞു. അവിടെയൊരു മാറ്റം വേണ്ടേ?  മാറ്റം ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ തീവ്രവാദപക്ഷത്തിന്റെ കേരളത്തിലെ തലതൊട്ടപ്പനായ പിണറായിയുടെ തുടര്‍ച്ചക്ക് വഴിവെക്കുന്നതാണെങ്കില്‍ ആത്മഹത്യാപരമാകും.   എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്കാരും ചാടുകയില്ലല്ലോ?  ആരെയും പ്രീണിപ്പിക്കാതെ എല്ലാവര്‍ക്കും നീതി നല്‍കുന്ന, എല്ലാവരുടെയും ഒപ്പം നില്‍ക്കുന്ന, എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഭാരതീയ ദേശീയതയുടെ രാഷ്‌ട്രീയ ബദല്‍ കേരളവും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കെ വി രാജശേഖരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

കെസി വേണുഗോപാലിന് ഊഷ്മള ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.