Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സ്ത്രീവേഷത്തിലെ ഭാവസൗന്ദര്യം

അന്തരിച്ച കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാശാനെ കഥകളിയിലെ പ്രമുഖ സ്ത്രീവേഷക്കാരന്‍ മാര്‍ഗി വിജയകുമാര്‍ അനുസ്മരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 5, 2021, 05:14 am IST
in Main Article

മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാനുമായുള്ള എന്റെ അടുപ്പത്തിന് ഏകദേശം നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഞാന്‍ കഥകളി പഠിക്കാന്‍ ഒരുങ്ങുന്നത് 1975 ലാണ്. ഈ കാലഘട്ടത്തിലെ ഒന്നാംനിര സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഗോവിന്ദന്‍കുട്ടി ആശാനുണ്ട്. അന്ന്, കുടമാളൂര്‍ കരുണാകരന്‍ നായരാശാന്‍, ചിറക്കര മാധവന്‍കുട്ടി, കോട്ടയ്‌ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി എന്നിവരായിരുന്നു എന്റെ അറിവിലെ മുന്‍നിര സ്ത്രീവേഷക്കാര്‍. ഇതില്‍ കോട്ടയ്‌ക്കല്‍ ശിവരാമാശാന്റെ വേഷം കാണാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. അന്ന് എന്നെ വളരെ ആകര്‍ഷിച്ച വേഷസൗന്ദ്യരമായിരുന്നു ഗോവിന്ദന്‍കുട്ടി ആശാന്റേത്. 1980ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരാശാന്‍ മാര്‍ഗിയില്‍ അധ്യാപകനായി വന്നു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ശിക്ഷണം കൊണ്ട് എനിക്കും സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞു. ഈ കാലത്തൊരിക്കല്‍ ഗോവിന്ദന്‍ കുട്ടി ആശാന്റെ കിര്‍മ്മീരവധത്തിലെ ലളിത കാണാനിടയായി. ആ വേഷസൗന്ദര്യവും, അവതരണവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആകര്‍ഷണം പിന്നീട് വളരെ അടുപ്പത്തിലാക്കി.

ഞങ്ങള്‍ തമ്മില്‍ ഇരുപത് വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ആശാനെന്ന് വിളിക്കുന്നെങ്കിലും, എന്നെ അദ്ദേഹം ഒരു സഹോദരനെ പോലെയാണ് കാണാറുള്ളത്. ഞങ്ങള്‍ ഒന്നിച്ച് ധാരാളം കൂട്ട് വേഷങ്ങളുണ്ടായിട്ടുണ്ട്. നളചരിതം നാലാംദിവസത്തിലെ അദ്ദേഹത്തിന്റെ ദമയന്തിയും, എന്റെ കേശിനിയും ഉഷ-ചിത്രലേഖ, സൈരന്ധ്രി -സുദേഷ്ണ ഇങ്ങനെയുള്ള സ്ത്രീവേഷങ്ങളുടെകൂടെയും കുചേലന്‍-കുചേല പത്‌നി, ഹംസം-ദമയന്തി, സുദേവന്‍-ദമയന്തി, ശുക്രന്‍-ദേവയാനി തുടങ്ങിയ പുരുഷ വേഷങ്ങളോടൊപ്പവും ധാരാളം അരങ്ങുകള്‍ ഉണ്ടായിട്ടുണ്ട്. നല്ലൊരു സ്ത്രീവേഷക്കാരനെന്ന പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും, തനിക്ക് ലഭിക്കുന്ന പുരുഷവേഷങ്ങളും ചെയ്യാന്‍ മടിച്ചിരുന്നില്ല അദ്ദേഹം.

കഥകളിത്തനിമ നഷ്ടപ്പെടാതെ, കഥാപാത്രബോധത്തോടെ നല്ല വൃത്തിയിലും വെടിപ്പിലും മുദ്രകാണിക്കുന്നതിലൂടെയും ചൊല്ലിയാടുന്നതിലൂടെയും അദ്ദേഹം അന്നത്തെ പല സ്ത്രീവേഷക്കാരെയും പിന്നിലാക്കിയിരുന്നു. സന്താനഗോപാലത്തിലെ ബ്രാഹ്മണനും നളചരിതത്തിലെ സുദേവനുമൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകം എടുത്തുപറയേണ്ട വേഷങ്ങളാണ്. എണ്‍പത് വയസ് പിന്നിട്ട കാലഘട്ടത്തിലും ഇത്തരം വേഷങ്ങള്‍ക്ക് കൊടുത്ത ആര്‍ജ്ജവവും, ഊര്‍ജ്ജവും കഥകളിയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണമാണ് സൂചിപ്പിക്കുന്നത്.

ഒരു കഥകളി കലാകാരനെന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ്. ആശാന്റെ വീടുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. കുടമാളൂര്‍ ആശാന്റെ മകളും, ഗോവിന്ദന്‍കുട്ടി ആശാന്റെ പത്‌നിയുമായ അന്തരിച്ച കുട്ടിച്ചേച്ചി എനിക്ക് സഹോദരീ തുല്യയായിരുന്നു. ആശാന്റെ മക്കളായ ഉണ്ണിയും മുരളീകൃഷ്ണനും എനിക്ക് സഹോദരതുല്യരാണ്.

കഴിഞ്ഞ മാസം ഒരു കളിസ്ഥലത്തുനിന്നാണ് രോഗം അദ്ദേഹത്തെ ബാധിക്കുന്നത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളരെ സന്തോഷവാനായിട്ടായിരുന്നു സംസാരിച്ചത്. ഇത്ര പെട്ടെന്ന് അദ്ദേഹം യാത്രപറയുമെന്ന് പ്രതീക്ഷിച്ചില്ല. കലാകാരന്‍ എന്ന നിലയ്‌ക്കും വ്യക്തിയെന്ന നിലയ്‌ക്കും ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന ഗോവിന്ദന്‍ കുട്ടി ആശാന്റെ വേര്‍പാട് കഥകളി ലോകത്തെ ദുഃഖത്തിലാഴ്‌ത്തുന്നു. ആശാന്റെ ആത്മാവിന് നിത്യശാന്തി നേരുകയെന്നതേ ഈ കോവിഡ് കാലത്ത് നമുക്ക് കരണീയമായിട്ടുള്ളൂ. പോകാനോ, കാണാനോ കഴിയില്ലല്ലോ.

Tags: Kathakali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.