Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിജയരാഘവന്‍ പിടിച്ച പുലിവാല്‍

മുഖ്യമന്ത്രിയായശേഷം എംഎല്‍എ ആകാന്‍ ഇ.കെ. നായനാര്‍ തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ നായനാരെ ജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് അവിടെ മദനി പ്രചാരണ പരിപാടികള്‍ നടത്തി. കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മദനിയെ മോചിപ്പിക്കാന്‍ ഇടതും വലതും പാര്‍ട്ടികള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംയുക്ത നിവേദനവും നല്‍കി

ഉത്തരന്‍ by ഉത്തരന്‍
Feb 3, 2021, 05:15 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തില്‍ ഐഎസ്എസ് എന്ന ഇസ്ലാമിക വര്‍ഗീയ തീവ്രവാദസംഘടനയ്‌ക്ക് രൂപം നല്‍കിയ വ്യക്തിയാണ് അബ്ദുള്‍ നാസര്‍ മദനി. ഭീകരപ്രവര്‍ത്തനത്തിന്, ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് മദനി ഇപ്പോള്‍ ബംഗളുരു ജയിലിലാണ്. ഇടക്കാലത്ത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉറ്റമിത്രമായിരുന്നു ഇയാള്‍. തനിക്ക് മാത്രമല്ല, കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മദനിയുടെ പാര്‍ട്ടിയായ പിഡിപിയുടെ പിന്തുണ വേണമെന്ന് ഒരിക്കല്‍ കെ. കരുണാകരന്‍ മദനിക്ക് കത്തെഴുതി. കോണ്‍ഗ്രസുകാരനായ ടി.എച്ച്. മുസ്തഫ തന്റെ ചിത്രത്തോടൊപ്പം മദനിയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ അച്ചടിച്ചത്.

മുഖ്യമന്ത്രിയായശേഷം എംഎല്‍എ ആകാന്‍ ഇ.കെ. നായനാര്‍ തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ നായനാരെ ജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് അവിടെ മദനി പ്രചാരണ പരിപാടികള്‍ നടത്തി. ഒരിക്കല്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മദനിയെ മോചിപ്പിക്കാന്‍ ഇടതും വലതും പാര്‍ട്ടികള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംയുക്ത നിവേദനവും  നല്‍കി. ജയില്‍ മോചിതനായ മദനിക്ക് ശംഖുമുഖത്ത് സ്വീകരണമൊരുക്കാനും ഇവര്‍ മത്സരിച്ച് നിലയുറപ്പിച്ചു. മഞ്ചേരി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മദനിയുടെ സ്ഥാനാര്‍ഥിക്ക് ഒപ്പമായിരുന്നു ഇടതുപാര്‍ട്ടികള്‍. ഒടുവില്‍ മദനിയെ പിടിച്ച് കര്‍ണ്ണാടക പോലീസിന് കൈമാറിയത് നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ. അതിന് മുമ്പ് ഇഎംഎസ് നമ്പൂതിരിപ്പാട് അബ്ദുള്‍ നാസര്‍ മദനിയെ മഹാത്മാഗാന്ധിയോടാണ് ഉപമിച്ചത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായ സുര്‍ജിത് അതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഇതെന്തിനാണ് ഇപ്പോള്‍ പറയുന്നത് എന്നല്ലെ? കാരണമുണ്ടല്ലോ, സിപിഎമ്മിന് സംസ്ഥാനത്ത് പകരം സെക്രട്ടറിയാണുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരന്‍ എ. വിജയരാഘവന്‍. ഈ മനുഷ്യന്‍ അടിമുടി മാന്യനാണ്. ശുദ്ധന്‍. പുഞ്ചിരിച്ചുകൊണ്ടേ അധിക്ഷേപം പോലും നടത്തുകയുള്ളൂ. ശുദ്ധന്മാര്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയാറുണ്ട്. അങ്ങിനെയൊരു ശുദ്ധ പ്രസ്താവന അടുത്തിടെ വിജയരാഘവന്‍ നടത്തി. മുസ്ലീംലീഗിനെ പറ്റിയായിരുന്നു അത്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നായിരുന്നു വിജയരാഘവന്റെ പക്ഷം. പോരെ പൂരം. അതിപ്പോള്‍ പുലിവാല്‍ പിടിച്ചതുപോലെയായി. മുറുക്കി പിടിക്കാനും വയ്യ, പിടിവിടാനും വയ്യ.

മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പണ്ട് ഇഎംഎസ് കുറ്റപ്പെടുത്തിയതാണ്. 1960 ല്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗുമായി കൂട്ടുകൂടി. അതിനെതിരെ സി.കെ. ഗോവിന്ദന്‍ നായരെന്ന കോണ്‍ഗ്രസ് നേതാവിന് നമ്പൂതിരിപ്പാട് കത്തെഴുതി. ‘നിങ്ങള്‍ ഈ പാതകം ചെയ്യരുത്. ലീഗുമായുള്ള ബന്ധം വിടണം. നിങ്ങള്‍ വിട്ടാലും ഞങ്ങള്‍ അവരെ കൂട്ടുപിടിക്കില്ല.” 1965 ലെ തെരഞ്ഞെടുപ്പില്‍ ലീഗും സിപിഎമ്മും സഖ്യത്തിലായി.  1967 ല്‍ ലീഗുമായി കൂട്ടുകൂടുക മാത്രമല്ല, ലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആ തക്കത്തിലാണല്ലോ മലപ്പുറം ജില്ല നേടിയെടുത്തത്. ആ ജില്ലക്കാരന്‍ തന്നെയാണ് വിജയരാഘവനും. പക്ഷേ, വിജയരാഘവന് പറഞ്ഞിടത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയുമോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം. ലീഗിനെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞതിന്റെ പിറ്റേന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്നപ്പോള്‍ വിജയരാഘവന്‍ മുള്‍മുനയിലായി. ലീഗിനെക്കുറിച്ച് മിണ്ടരുത്. തൊട്ടുപിന്നാലെ പാര്‍ട്ടി പത്രത്തിലെ സെക്രട്ടറിയുടെ പ്രതിവാര ലേഖനത്തില്‍ ലീഗിനെക്കുറിച്ചുള്ള ഭാഗം വിഴുങ്ങി.

ലീഗ് രാഷ്‌ട്രീയപാര്‍ട്ടിയാണെന്നും ലീഗ് പ്രസിഡന്റിന്റെ വീട്ടിലേക്ക് (പാണക്കാട്ടേക്ക്) കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിനെക്കുറിച്ച് മിണ്ടേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശം. അതിനിടയില്‍ രമേശും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമെല്ലാം വിജയരാഘവന്‍ വര്‍ഗീയവിഷം തുപ്പുകയാണെന്ന് ആക്ഷേപം ഉന്നയിച്ചു. ലീഗ് ഇപ്പോള്‍ എല്ലാവര്‍ക്കും സ്വര്‍ഗീയ പാര്‍ട്ടിയാണ്. ആദ്യം മതം, അത് കഴിഞ്ഞേ ലീഗിന് മറ്റെന്തുമുള്ളൂ എന്ന് പറയുന്ന പാര്‍ട്ടിയാണ്. രാജ്യം ആദ്യം. അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യംഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപി വര്‍ഗീയം! പ്രധാനമന്ത്രി വര്‍ഗീയവാദി. ഇതിലും വലിയ വിതണ്ഡ വാദം വേറെ എവിടെ കാണാന്‍ കഴിയും!

Tags: Pinarayi VijayanAbdul Nazer Mahdaniഎ. വിജയ രാഘവന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

പുതിയ വാര്‍ത്തകള്‍

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

രാഷ്‌ട്രപതിക്ക് ജന്മദിനാശംസ നേർന്ന് ബംഗാൾ ഗവർണർ

അടയ്‌ക്ക പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies