Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍ഗോഡ് പോരാട്ടം ബിജെപിയും ലീഗും തമ്മില്‍; എല്‍ഡിഎഫ് ചിത്രത്തിലില്ല

കാസര്‍കോട് മുനിസിപ്പാലിറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.

നീരജ് ജി.ജി by നീരജ് ജി.ജി
Jan 23, 2021, 12:12 pm IST
in Kerala

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോര് ഇത്തവണയും ബിജെപിയും മുസ്ലീം ലീഗും തമ്മിലാണ്. കാസര്‍കോട് മുനിസിപ്പാലിറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.

ബിജെപിക്കും  ലീഗിനും കാര്യമായ വേരോട്ടം ഉള്ള പ്രദേശമാണിത്. ബിജെപിക്ക് ശക്തമായ സാന്നിധ്യം മണ്ഡലത്തിലെ എല്ലാ പ്രദേശത്തുമുണ്ട്. എല്‍ഡിഎഫ് മിക്കപ്പോഴും ഇവിടെ അപ്രസക്തമാണ്. മണ്ഡലത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ സ്ഥിരമായി യുഡിഎഫ് ജയിച്ചു വരുന്ന പ്രദേശമാണെങ്കിലും ബിജെപിക്ക് ഓരോ തെരഞ്ഞെടുപ്പിലും വര്‍ദ്ധിക്കുന്ന ജനപിന്തുണ കോണ്‍ഗ്രസ്സിനെന്നപോലെ എല്‍ഡിഎഫിനെയും അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ  എല്‍ഡിഎഫ് ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കി തെരഞ്ഞെടുപ്പില്‍ നിന്നും അപ്രസക്തമായി, മുസ്ലീം ലീഗിന് വിജയിക്കാനുള്ള വഴിതെളിക്കുന്നതാണ് പൊതുവേ സ്വീകരിക്കുന്ന നയം.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് 53,068 വോട്ടുകള്‍ നേടിയാണ് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 9738 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് അന്ന് ബിജെപിയുടെ ജയലക്ഷ്മി എന്‍. ഭട്ടായിരുന്നു. 43,330 വോട്ടായിരുന്നു ബിജെപി നേടിയത്.  16,467 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ ഘടകക്ഷിയായ ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേത്യത്വം നല്‍കുന്ന എന്‍ഡിഎ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ബിജെപിയിലെ രവീഷ തന്ത്രി 56,120 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 8607 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗിന്റെ എന്‍.എ നെല്ലിക്കുന്ന് 64,727 വോട്ടുകള്‍ നേടി വിജയിച്ചു. ഐഎന്‍എല്ലിന്റെ എ.എ. അമീന്‍ 21,615 വോട്ട് നേടി മൂന്നാം സ്ഥാനത്തുമെത്തി.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തില്‍ കുറഞ്ഞൊന്നും മണ്ഡലത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് യുഡിഎഫിന് നേരിടേണ്ടി വന്നത്. ഈ അവസരം മുതലെടുത്ത് മുന്നണിയില്‍ സ്വാധീനവും കരുത്തും കൂട്ടി മണ്ഡലത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുസ്ലീം ലീഗ്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ തീരുമാനമായിട്ടില്ല.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല സ്ഥാനാര്‍ഥിയാകുമെന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. കെ.എം.ഷാജിയോ മറ്റോ ഇറക്കുമതി സ്ഥാനാര്‍ഥിയായി കാസര്‍കോടെത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളോട് ജില്ലാ നേത്യത്വത്തിന് താല്പര്യക്കുറവുണ്ട്.

കഴിഞ്ഞ മൂന്നു തവണയും ഐഎന്‍എല്‍ ആണ് ഇവിടെ ഇടതുപക്ഷത്തിനായി മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഐഎന്‍എല്‍ സ്ഥിരമായി തോല്‍ക്കുകയും, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതിനാല്‍ ഇത്തവണ കാസര്‍കോട് സീറ്റ് വേണ്ടെന്ന നിലപാടിലാണ്. പകരം വിജയസാധ്യതയുള്ള ഉദുമയോ കാഞ്ഞങ്ങാടോ നല്‍കണമെന്നു മുന്നണിയില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇടതു സ്വതന്ത്രനെയായിരിക്കും കാസര്‍കോട്ട് എല്‍ഡിഎഫ് രംഗത്തിറക്കുക.

Tags: kasargodbjpഎല്‍ഡിഎഫ്‌Muslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.