Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഹ്യാദ്രിയിലെ പഞ്ചമുഖി ആഞ്ജനേയന്‍

കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമെന്നനിലയില്‍ പ്രശസ്തമായി കൊണ്ടിരിക്കുകയാണ് ഹനുമാന്‍ഗിരി ക്ഷേത്രം. പുത്തൂരില്‍ നിന്ന് 23 കിലോമീറ്ററും, കാസര്‍കോട്ടുനിന്ന് 49 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

നീരജ് ജി.ജി by നീരജ് ജി.ജി
Jan 15, 2021, 05:00 am IST
in Samskriti

കിഴക്ക് സഹ്യാദ്രിനിരകള്‍, തെക്ക് അറബിക്കടല്‍, കരവാലി തീരത്തെ ശാന്തമായ ചുറ്റുപാടുകള്‍… ഉഡുപ്പി- ദക്ഷിണ കന്നഡ എന്നിവയ്‌ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍ഗിരി ക്ഷേത്രത്തില്‍  ഭക്തിയും പ്രക്യതി സൗന്ദര്യവും സമന്വയിക്കുകയാണ്.

കാസര്‍കോട്ടെ ദേലംപാടി പഞ്ചായത്ത് അതിര്‍ത്തികടന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന കര്‍ണാടകയിലെ ഈശ്വരമംഗല ടൗണിന് സമീപത്താണ് ഹനുമാന്‍ഗിരി പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രം. 11 അടി ഉയരമുള്ള കറുത്ത കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചമുഖി ഹനുമാന്റെ പ്രതിഷ്ഠയാണ് ഇവിടെ. ക്ഷേത്രത്തില്‍ ശ്രീകോവില്‍ ഇല്ലെന്നതും പ്രത്യേകതയാണ്. ആറേക്കര്‍ കുന്നിന്‍ ചെരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാമവിഗ്രഹമുള്ള കോദണ്ഡരാമന്‍ സന്നിധിയും ഇവിടെയാണ്. കുന്നിന്റെ നെറുകയിലാണ് കോദണ്ഡരാമന്‍ സന്നിധി. 26 അടി ഉയരമുള്ള കറുത്ത കല്ലില്‍ തീര്‍ത്ത വിഗ്രഹമാണ് ഇവിടെയും.

ഹനുമാന്‍ഗിരിയുടെ പ്രധാനകവാടം കടന്നാല്‍ ആദ്യം കാണുന്നത് മനോഹരമായ പൂന്തോട്ടവും രാമായണ തീം  പാര്‍ക്കുമാണ്. പ്രധാന കവാടം കഴിയുന്നത് മുതല്‍ ഇടതുവശത്ത് രാമായണകഥകള്‍ ശിലകളില്‍ കൊത്തിവച്ചിട്ടുണ്ട്.  

പുത്രകാമേഷ്ടി, രാമന്റെ ജനനം, കടല്‍പ്പാല നിര്‍മാണം തുടങ്ങി നൂറോളം ശില്‍പ്പങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാഴ്ചകള്‍ ആസ്വദിച്ച് മാനസോദ്യാനത്തിലെ പടികള്‍ കയറിയാല്‍ ഹനുമാന്‍ഗിരിയിലെ നാഥനായ പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രത്തിലാണ് എത്തുക.

ക്ഷേത്രത്തില്‍ തൊഴുതശേഷം ഔഷധച്ചെടികളാല്‍ സമൃദ്ധമായ ഹനുമോദ്യാനത്തിലൂടെ വീണ്ടും കുന്നുകയറണം. ഉദ്യാനത്തിന് നടുവിലായി പ്രതിമകള്‍, ഓഡിറ്റോറിയം, കുട്ടികള്‍ക്കുള്ള  പാര്‍ക്ക് എല്ലാമുണ്ട്. ഹനുമാന്‍ തീം പാര്‍ക്കില്‍ ഹനുമാനും രാമനുമായുള്ള ഊഷ്മള സ്‌നേഹബന്ധത്തെ കുറിക്കുന്ന കരിങ്കല്ലില്‍ കൊത്തിയ, നൂറുകണക്കിന് ശില്പങ്ങളുണ്ട്. കാഴ്ചകള്‍ ആസ്വദിച്ച് കുന്നിന്റെ ഏറ്റവും മുകളിലെത്തുമ്പോഴാണ് കോദണ്ഡരാമന്‍ സന്നിധി. മരങ്ങളും ഔഷധച്ചെടികളും പൂക്കളും നിറഞ്ഞ് കണ്ണിന് കുളിര്‍മ പകരുന്ന പച്ചപ്പുല്‍ പരവതാനിയാണ് കുന്നിന് മുകളില്‍ എത്തുമ്പോള്‍ കാണാന്‍ സാധിക്കുക. കണ്ണെത്താദൂരത്തോളം പ്രകൃതിസൗന്ദര്യം നിറഞ്ഞ മലനിരകള്‍ കോദണ്ഡരാമന്‍ സന്നിധിയുടെ വലതു ഭാഗത്ത് കാണാം.  ക്ഷേത്രവും പ്രകൃതി ഭംഗിയും ആസ്വദിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഹനുമാന്‍ഗിരി ക്ഷേത്രത്തിന് എതിര്‍വശത്തായി ഗോശാലയുണ്ട്. പത്തിലധികം പശുക്കളാണ് ഇവിടെയുള്ളത്.

ഈശ്വരമംഗല കാണത്തോട്ട കുടുംബത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ സാംസ്‌കാരിക പഠനകേന്ദ്രമായാണ് ഹനുമാന്‍ഗിരിയുടെ തുടക്കം. ഇപ്പോള്‍ ധര്‍മശ്രീ പ്രതിഷ്ഠ ട്രസ്റ്റിനാണ് ഭരണം. ഭാരതസംസ്‌കാരമഹിമ പുതുതലമുറയില്‍ എത്തിക്കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. അവധി ദിവസങ്ങളില്‍ ആയിരക്കണക്കിനു ഭക്തരാണ് മുന്‍പ് ഇവിടെ എത്തിയിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ വന്നതോടെ വീണ്ടും ഭക്തര്‍  എത്തി തുടങ്ങിയിട്ടുണ്ട്.  

കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമെന്നനിലയില്‍ പ്രശസ്തമായി കൊണ്ടിരിക്കുകയാണ് ഹനുമാന്‍ഗിരി ക്ഷേത്രം. പുത്തൂരില്‍ നിന്ന് 23 കിലോമീറ്ററും, കാസര്‍കോട്ടുനിന്ന് 49 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.