ഗുരുവിന്റെ വചനത്തില്‍ ശബരിക്കുണ്ടണ്ടായിരുന്ന വിശ്വാസം എല്ലാ സത്യന്വേഷകര്ക്കും അനുകരണീയമായിരുന്നു. വനത്തിലെ ഏറെക്കാലത്തെ ഏകാന്ത തപസ്സിനിടക്ക്, ശ്രീരാമചന്ദ്രന് ദര്‍ശനം തരുമെന്നും മുക്തി നല്‍കുമെന്നുമുള്ള മാതംഗമഹര്ഷി നല്കിയ ഉറപ്പിനെപ്പറ്റി ഒരിക്കല്‍പോലും, സംശയത്തിന്റെ ഒരു ചിന്ത അവരുടെ മനസ്സിലൂടെ കടന്നുപോയില്ല.
ഋതുക്കള്‍ മാറുന്നതും രാവും പകലും കടന്നു പോകുന്നതും അറിയാതെ, തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍പോലും അറിയാതെ, ഗുരു വിവരിച്ചു തന്ന ശ്രീരാമചന്ദ്രന്റെ രൂപം മനസ്സില്‍ ധ്യാനിച്ച് അവര്‍ തപസ്സനുഷ്ഠിച്ചു. ഈശ്വരദര്ശനത്തിനായുള്ള തീവ്രമായ അഭിലാഷത്തിന്റെ ഒരു ജ്വാലയായി അവരുടെ മനസ്സു മാറി. ശ്രീരാമദര്ശനത്തില് കവിഞ്ഞ് മറ്റൊരു അഭിലാഷവും അവര്ക്കുണ്ടണ്ടായിരുന്നില്ല.
അത്തരം കരകവിഞ്ഞൊഴുകുന്ന ഭക്തിയിലും ശ്രീരാമചന്ദ്രനെ ദര്‍ശിക്കാനുള്ള തീവ്രമായ ആഗ്രഹത്താല്‍, മുക്തിയെപ്പറ്റിയുള്ള ചിന്തപോലും അവരുടെ മനസ്സില്‍നിന്നും വിട്ടുപോയി. ഞാന്‍ തപസ്വിനിയാണ്, ഞാന്‍ ഭക്തയാണ്, എനിക്കു മുക്തി സമ്പാദിക്കണം തുടങ്ങിയ ചിന്തകള്‍ക്കു പകരം അവരുടെ ചിന്തകളിലും,ഹൃദയത്തിലും,ബോധമണ്ഡലത്തിലും,സ്വപ്നത്തിലും,അഭിലാഷങ്ങളിലും ശ്രീരാമചന്ദ്രന്മാത്രം നിറഞ്ഞു നിന്നു. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ രാമനുവേണ്ടി ജീവിച്ചു. ഭഗവാന് എഴുന്നള്ളുമ്പോള്‍ എങ്ങിനെ സ്വീകരിക്കണം,എങ്ങിനെ സന്തോഷിപ്പിക്കണം,എങ്ങിനെ പരിചരിക്കണം എന്നിവയായിരുന്നു അവരുടെ ഉല്‍ക്കണ്ഠ. നിരന്തരമായ ഈ ഈശ്വരചിന്തയിലും ആത്മവിസ്മൃതിയിലും,ഏറ്റവും തീവ്രമായ തപസ്സുപോലും, കഠിനപരീക്ഷണത്തിനു പകരം ശ്രീരാമചന്ദ്രന്റെ ആഗമനത്തിനവേണ്ടണ്ടിയുള്ള ആനന്ദകരമായ ഒരു കാത്തിരിപ്പായി മാറി.
ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
വിവ:കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: