Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെഎസ്ആര്‍ടിസിയിലെ കാവിക്കുതിപ്പ്

കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ബിഎംഎസിന് ലഭിച്ചിരിക്കുന്ന അംഗീകാരം വലിയ മുതല്‍ക്കൂട്ടാകും. സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനു തുള്ളാതെ കൂടുതല്‍ ശക്തമായി നിലകൊള്ളാന്‍ കെഎസ്ടി സംഘിന് കഴിയുമെന്ന കാര്യം ഉറപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 06:00 am IST
in Editorial

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നടന്ന ഹിത പരിശോധനയില്‍ ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കെഎസ്ടി സംഘ് ആദ്യമായി അംഗീകാരം നേടിയത് സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ സംഭവവികാസമാണ്. മൂന്നുവര്‍ഷം മുന്‍പറഞ്ഞ ഹിതപരിശോധനയെ അപേക്ഷിച്ച് ഇരട്ടിയിലേറെ അംഗങ്ങളുടെ പിന്തുണയാര്‍ജിച്ചാണ് അഭിമാനകരമായ ഈ വിജയം ബിഎംഎസ് കൈവരിച്ചിട്ടുള്ളതെന്ന കാര്യം പരിഗണിക്കുമ്പോള്‍ അതിന്റെ തിളക്കം പതിന്മടങ്ങ് വര്‍ധിക്കുന്നു. പ്രവര്‍ത്തനം തുടങ്ങി നാല് പതിറ്റാണ്ട് അടുക്കുമ്പോഴാണ് ഇങ്ങനെയൊരു വിജയമെന്നത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. ഇക്കാലത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തിയ ബിഎംഎസ് രാഷ്‌ട്രീയ-ഭരണ പിന്തുണയുള്ള മറ്റ് യൂണിയനുകളോട് ഒറ്റയ്‌ക്ക് മത്സരിച്ചു നേടിയ ഈ അംഗീകാരത്തിന്റെ മഹത്വം ഒന്നുവേറെ തന്നെയാണ്. ഇതിനു മുന്‍പ് ഒറ്റയ്‌ക്ക് മത്സരിച്ച് കെഎസ്ആര്‍ടിസിയില്‍ അംഗീകാരം നേടിയിട്ടുള്ളത് സിപിഎമ്മിന്റെ സിഐടിയു മാത്രമാണ്. ഇതേ സിഐടിയുവിന് ഇക്കുറി അംഗങ്ങളുടെ പിന്തുണ വലിയ തോതില്‍ കുറഞ്ഞതും, ആറ് ഡിപ്പോകളില്‍ അവരെ മറികടക്കാന്‍ ബിഎംഎസിന് കഴിഞ്ഞു എന്നതും കേരളത്തിന്റെ ട്രേഡ് യൂണിയന്‍ രംഗത്തും കാറ്റ് കൃത്യമായി മാറി വീശാന്‍ തുടങ്ങിയതിന്റെ തെളിവായെടുക്കാം. ബിഎംഎസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് കെഎസ്ടി സംഘിനെ നയിക്കുന്നവരുടെ കഠിനാധ്വാനവും തൊഴിലാളികളോടുള്ള കൂറുമാണ് ഇത് സാധ്യമാക്കിയതെന്ന് നിസ്സംശയം പറയാം.

കേരളത്തില്‍ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളുടെ  പ്രവര്‍ത്തനം വിവിധ തൊഴില്‍ മേഖലകളില്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചതെന്ന സത്യം ഇപ്പോള്‍ സുവ്യക്തമാണ്. സോഷ്യലിസം സ്ഥാപിതമാകണമെങ്കില്‍ ഉല്‍പ്പാദനോപാധികള്‍ വികസിക്കണമെന്നതാണ് മാര്‍ക്‌സിസത്തിന്റെ തന്നെ സമീപനം. വിരോധാഭാസമെന്നു പറയട്ടെ, ട്രേഡ് യൂണിയന്‍ രംഗത്തെ ഇടതു പാര്‍ട്ടികളുടെ പ്രവര്‍ത്തനം ഇതിന് കടകവിരുദ്ധമായിരുന്നു. രാഷ്‌ട്രീയാന്ധതകൊണ്ടും, ദൂരക്കാഴ്ചയില്ലായ്‌മകൊണ്ടും ഇക്കൂട്ടര്‍ അടിച്ചേല്‍പ്പിച്ച രീതികള്‍ കാര്‍ഷിക വ്യവസായ മേഖലകളെ തകര്‍ക്കുകയാണുണ്ടായത്. വലിയ പ്രതീക്ഷയോടെ തുടങ്ങുകയും, മികച്ചനിലയില്‍ നടന്നിരുന്നതുമായ നിരവധി വ്യവസായങ്ങളാണ് ഇതുമൂലം പൂട്ടിപ്പോയത്. കമ്പ്യൂട്ടറിനെതിരെ യുദ്ധം പ്രഖ്യാപിച്ചതുവഴി കേരളത്തില്‍ ഐടി വ്യവസായത്തിന് വേരോട്ടം ലഭിക്കാതെ പോയപ്പോള്‍ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ തെക്കേയിന്ത്യന്‍ നഗരങ്ങള്‍ രാജ്യത്തെ സിലിക്കണ്‍വാലികളായി മാറി. ചെറുകിട സംരംഭങ്ങള്‍ നടത്തുന്ന തങ്ങളിലൊരാളായ അതിന്റെ മുതലാളിയെപ്പോലും വര്‍ഗശത്രുവായി കാണുന്ന വീക്ഷണം തൊഴിലാളികളില്‍ കുത്തിവച്ചു. ‘ലേബര്‍ മിലിറ്റന്‍സി’ എന്നത് സാധാരണക്കാരുടെ പോലും പേടിസ്വപ്‌നമായി മാറി. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയബോധമുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് പുതിയൊരു ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിന് ബിഎംഎസ് തുടക്കം കുറിച്ചത്.

ബിഎംഎസ് വന്‍ മുന്നേറ്റം നടത്തിയ കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ ഹിതപരിശോധനയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരവകാശിയായി കരുതപ്പെടുന്ന സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നേതൃത്വം നല്‍കുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പുറത്തായി എന്നത് എടുത്തു പറയേണ്ടതുണ്ട്. ഭരണത്തിന്റെ പിന്തുണയുണ്ടായിരുന്നിട്ടും അംഗീകാരം നിലനിര്‍ത്താന്‍ ഈ സംഘടനയ്‌ക്ക് കഴിയാതിരുന്നത് തൊഴിലാളികള്‍ ഇവരെ കയ്യൊഴിയുന്നതിന്റെ അനന്തരഫലമാണ്. ഇന്ന് ഈ ഗതി വന്നിരിക്കുന്നത് സിപിഐക്കാണെങ്കില്‍ നാളെ അത് സിപിഎമ്മിനായിരിക്കും. രാഷ്‌ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വേദികളായി ട്രേഡ് യൂണിയനുകളെ കാണുകയും, തൊഴിലാളികളെ ചൂഷണത്തിനുള്ള വെറും കരുക്കളാക്കി അധഃപതിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വഭാവികമായി ലഭിക്കുന്ന തിരിച്ചടിയാണിത്. ഇവിടെയാണ് കക്ഷി രാഷ്‌ട്രീയത്തിന്റെ വഴിയിലൂടെ തൊഴിലാളികളെ ആട്ടിത്തെളിക്കാതെ അധ്വാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് തൊഴിലാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന ബിഎംഎസിന്റെ വളര്‍ച്ചയുടെ ഗ്രാഫ് കുത്തനെ ഉയരാന്‍ പോകുന്നത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ബിഎംഎസിന് ലഭിച്ചിരിക്കുന്ന അംഗീകാരം വലിയ മുതല്‍ക്കൂട്ടാകും. സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനു തുള്ളാതെ കൂടുതല്‍ ശക്തമായി നിലകൊള്ളാന്‍ കെഎസ്ടി സംഘിന് കഴിയുമെന്ന കാര്യം ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.