Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകള്‍; കരള്‍ പകുത്ത പെണ്‍കരുത്തിന് ജീവിക്കാന്‍ മരച്ചീനി വില്‍പ്പന

വീടില്ല, കുടുംബമില്ല. വാടക വീട്ടില്‍ കഴിയുന്ന ശ്രീരഞ്ജിനിക്ക് ബാക്കി, ദുരിതം മാത്രം... കാണാക്കയങ്ങള്‍. ജീവിത വഴിത്താരയില്‍ ഒറ്റപ്പെട്ട ശ്രീരഞ്ജിനി(41)ക്ക് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായി താല്‍ക്കാലിക ജോലി കിട്ടി. പക്ഷേ പ്രതിമാസം 8,000 രൂപയെന്ന നിസ്സാര തുകയ്‌ക്ക് ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് ഇവര്‍.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jan 3, 2021, 11:25 am IST
in Kerala

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ പകുത്തു നല്‍കിയ ശ്രീരഞ്ജിനി വഴിയോരത്ത് മരിച്ചീനി വില്‍ക്കുന്നു, ജീവന്‍ നിലനിര്‍ത്താന്‍. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകളായാല്‍ പിന്നെന്തു ചെയ്യാന്‍….

വീടില്ല, കുടുംബമില്ല. വാടക വീട്ടില്‍ കഴിയുന്ന ശ്രീരഞ്ജിനിക്ക് ബാക്കി, ദുരിതം മാത്രം…  കാണാക്കയങ്ങള്‍. ജീവിത വഴിത്താരയില്‍ ഒറ്റപ്പെട്ട ശ്രീരഞ്ജിനി(41)ക്ക് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായി താല്‍ക്കാലിക ജോലി കിട്ടി. പക്ഷേ പ്രതിമാസം 8,000 രൂപയെന്ന നിസ്സാര തുകയ്‌ക്ക് ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് ഇവര്‍.

പൂജപ്പുര തമലം സ്വദേശിനിയായ അവര്‍ ആശാവര്‍ക്കറായിരുന്നു. 2016 ഫെബ്രുവരിയില്‍ തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തു മാസം മാത്രമായ കുഞ്ഞിനെ ശ്രീരഞ്ജിനി കണ്ടത്. കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമ ശ്രീരഞ്ജിനിക്ക് വിങ്ങലായി.  

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഏപ്രില്‍ ആറിന് അലിയയ്‌ക്ക് ശ്രീരഞ്ജിനി കരള്‍ പകുത്തു നല്‍കി; അതും സൗജന്യമായി. പക്ഷേ ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് ജീവിതം നരകതുല്യമായിരുന്നു. മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചു പോയി. ബന്ധുക്കള്‍ വീട്ടില്‍നിന്ന് പടിയിറക്കി. പിന്നെ താമസം വാടക വീടുകളില്‍.  

വട്ടിയൂര്‍ക്കാവില്‍ ശ്രീരഞ്ജിനി താമസിക്കുന്ന വീടിന് 5,000 രൂപയാണ് വാടക. പിന്നെ മറ്റ് ചെലവുകളും മരുന്നും തുടര്‍ചികിത്സയും. വെറും 3,000 രൂപയില്‍ ജീവിതം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പട്ടിണിയും കടവും മാത്രം. അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ ശ്രീരഞ്ജിനി മരച്ചീനി കച്ചവടത്തിനിറങ്ങിയത്. കുണ്ടമണ്‍കടവ് പാലത്തിനരികിലും അറപ്പുര ജങ്ഷനിലുമാണ് മരച്ചീനി വില്‍പ്പന. സ്ഥിരനിയമനം വാഗ്ദാനം ചെയ്ത ആരോഗ്യ വകുപ്പ് ഇപ്പോള്‍ അനങ്ങുന്നില്ല. അവയവ ദാനം പ്രോത്സാഹിപ്പിക്കാന്‍ പണിപ്പെടുന്ന സര്‍ക്കാര്‍ അവയവദാനത്തിന് ശേഷമുള്ള ശ്രീരഞ്ജിനിമാരുടെ ജീവിതം കാണുന്നില്ല.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

അനുയോജ്യമായ വിവാഹാലോചന ലഭിച്ചില്ല, വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.