Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജാക്ഷേമം സ്വര്‍ഗത്തേക്കാള്‍ മുഖ്യം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Dec 29, 2020, 10:10 pm IST
inSamskriti

സ്വര്‍ഗത്തിലേക്ക് പോകാനാണ് ഹരിശ്ചന്ദ്രന് ദേവേന്ദ്രന്റെ ക്ഷണം. എന്നാല്‍ ഇപ്പോള്‍ താന്‍ എങ്ങനെയാണ് സ്വര്‍ഗത്തിലേക്ക് യാത്രയാവുക. എന്തെല്ലാം കാര്യങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു.  

പ്രഭോ ദേവരാജന്‍, എന്റെ യജമാനന്‍ ചണ്ഡാള പ്രഭുവാണ്. അദ്ദേഹത്തിന്റെ ആജ്ഞ ലഭിക്കാതെ ഞാന്‍ ഒരു സ്വര്‍ഗത്തിലേക്കും വരുന്നില്ല. ദാസനായ ഞാന്‍ അദ്ദേഹത്തിന്റെ ആജ്ഞ ലഭിക്കാതെ എവിടേയ്‌ക്കെങ്കിലും യാത്രയാകുന്നത് സത്യലംഘനമാകും. ഹരിശ്ചന്ദ്രന്റെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കിയത് ധര്‍മദേവനാണ്.  

ഹേ, മഹാരാജന്‍, അങ്ങയുടെ മുമ്പില്‍ യജമാനനായി ചണ്ഡാളപ്രഭുവായി വന്നത് ഞാന്‍ തന്നെയാണ്. ധര്‍മപരിപാലനത്തിനും സത്യ പരീക്ഷണത്തിനും വേണ്ടിയാണ് ഞാന്‍ ചണ്ഡാളവേഷത്തില്‍ വന്നത്. ആ പരീക്ഷണം ഇപ്പോള്‍ പൂര്‍ത്തിയായി. ഇനി നീ എന്റെ ദാസനല്ല, സ്വതന്ത്രനാണ്. വേണ്ടപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച് എനിക്കു മാത്രമായി എന്തിനാണ് സ്വര്‍ഗപ്രാപ്തി.  

ബ്രാഹ്മണദാസിയായി കഴിയുന്ന തനിക്ക് ഉടന്‍ ബ്രാഹ്മണ മന്ദിരത്തില്‍ സേവാ പ്രവര്‍ത്തനത്തിന് എത്തേണ്ടതുണ്ട് എന്ന് ചന്ദ്രമതിയും ഓര്‍ത്തു. അതു മനസ്സിലാക്കി വിശ്വാമിത്ര മഹര്‍ഷി അവര്‍ക്ക് മറുമപടി നല്‍കി.  

മഹാറാണീ, അവിടുന്ന് വിഷമിക്കേണ്ട, ഞാന്‍ തന്നെയാണ് ബ്രാഹ്മണ വേഷത്തില്‍ വന്ന് റാണിയെ ദാസീഭാവത്തില്‍ സ്വീകരിച്ചത്. അതും സത്യ നിരീക്ഷണത്തിന്റെ ഭാഗം മാത്രം. രാജ്യദാന സ്വീകാര്യവും ദക്ഷിണാപ്രാപ്തിയുമെല്ലാം അതിന്റെ ഭാഗം തന്നെ. യഥാര്‍ഥത്തില്‍ അയോധ്യാധിപതി ഹരിശ്ചന്ദ്ര മഹാരാജന്‍ തന്നെ. ഈ ദാസ്യമെല്ലാം മായമാത്രം. അവിടുന്ന് അയോധ്യയുടെ മഹാറാണി തന്നെയാണ്.  

ഇതുകേട്ടതോടെ ബ്രാഹ്മണ ഗേഹത്തിലേക്ക് മടങ്ങാനുള്ള ചന്ദ്രമതിയുടെ തിടുക്കം അവസാനിച്ചു. ഇന്ദ്രദേവന്‍, ഹരിശ്ചന്ദ്രനോട് വീണ്ടും നിര്‍ദേശിച്ചു. ഹേ, ഹരിശ്ചന്ദ്രന്‍, നിനക്ക് ഭാര്യാപുത്ര സമേതം സ്വര്‍ഗത്തിലേക്ക് വരാന്‍ ഞങ്ങള്‍ ദേവന്മാരുടെ പ്രത്യേക ക്ഷണമാണ്. നീ ഈ ക്ഷണം ഇക്ഷണം തന്നെ സ്വീകരിച്ചാലും. ആരും ആഗ്രഹിക്കുന്ന സ്വര്‍ഗത്തിലേക്കാണ് ക്ഷണമെന്നോര്‍ക്കുക.  

ദേവേന്ദ്രന്റെ ഈ ക്ഷണവും ഹരിശ്ചന്ദ്രനെ തൃപ്തനാക്കിയില്ല. പൂജ്യദേവേന്ദ്ര പ്രഭോ, എന്നെ സേവിച്ചു കഴിഞ്ഞിരുന്ന അനേകം ജനങ്ങള്‍ അയോധ്യയിലുണ്ട്. അവരെയൊക്കെ ഉപേക്ഷിച്ച് ഞാന്‍ സ്വര്‍ഗം പൂകുന്നതെങ്ങനെയാണ്. ഒരിക്കല്‍ ഞാന്‍ അവരെയെല്ലാം ഉപേക്ഷിച്ച് രാജ്യത്തെ വിശ്വാമിത്ര മഹര്‍ഷിക്ക് ദാനം ചെയ്തതാണ്.അവരെ ഉപേക്ഷിച്ച പാപം എന്തെന്ന് തിരിച്ചറിഞ്ഞു.  

തുല്യമേദിര്‍ മഹത്പാപം

ഭക്തത്യാഗാദുദാഹൃതം

ഭജന്തം ഭക്തമത്യാജ്യം ത്യജതഃ

സ്യാത് കഥം സുഖം  

സ്വന്തം ഭക്തരെ ത്യജിക്കുക, എന്നത് മഹാപാപമാണ്. ബ്രഹ്മഹത്യ, സുരപാനം, ഗോവധം, സ്ത്രീവധം എന്നിത്യാദിപോലെ തന്നെ മഹാപാപമാണ് ഭക്തജനത്യാഗം. അതിനാല്‍ അയോധ്യാവാസികളെ വിട്ട് ഒരു സ്വര്‍ഗത്തിലേക്കും വരാന്‍ എനിക്ക് താല്‍പ്പര്യമില്ല.  

അയോധ്യാവാസികളില്‍ പലരും പല തരത്തിലുള്ള കര്‍മ്മങ്ങളല്ലേ ചെയ്തിരിക്കുന്നത്. ദേവേന്ദ്രന്‍ ശങ്കയിലായി. അവരുടെ കര്‍മങ്ങളും കര്‍മ വാസനകളും ബഹുവിധം പുണ്യപാപങ്ങളല്ലേ? അതിനാല്‍ അവര്‍ക്കെല്ലാം ഒരേ പോലെ അങ്ങയോടൊപ്പം സ്വര്‍ഗപ്രാപ്തി എന്നത് എങ്ങനെ പ്രതീക്ഷിക്കാനാവും. മഹാരാജാവ് ചെയ്യുന്ന കര്‍മങ്ങള്‍ ജനങ്ങളുടെ പ്രഭാവത്താലാണ് പൂര്‍ത്തിയാകുന്നത്. ഞാന്‍ ഉപയോഗിച്ചത് ജനങ്ങളുടെ ധനമാണ്. അതിനാല്‍ സ്വര്‍ഗത്തേക്കാള്‍ എനിക്കിഷ്ടം ഈ ജനങ്ങളെ സേവിക്കാനാണ്. അത് ഏത് നരകത്തിലായാലും സ്വര്‍ഗത്തിലായാലും.  

ഹരിശ്ചന്ദ്രന്റെ വാക്കുകള്‍ കേട്ട ദേവേന്ദ്രന്‍ എന്നാല്‍ അങ്ങനെ തന്നെയാവട്ടെ എന്നു പറഞ്ഞു. അയോധ്യാവാസികളെയെല്ലാം ഞാന്‍ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ്.  

ദേവേന്ദ്രന്‍ മറ്റു ദേവന്മാരുമൊത്ത് അയോധ്യാവാസികളെയെല്ലാം വിവരമറിയിച്ചു. ലൗകികമായ കടപ്പാടുകള്‍ ബാക്കിയുള്ളവര്‍ക്കായി അടുത്ത പരമ്പരകള്‍ക്കായി എല്ലാ സ്വത്തുക്കളും വിട്ടു നല്‍കി ജനങ്ങള്‍ പലരും ഹരിശ്ചന്ദ്രനൊപ്പം സ്വര്‍ഗഗമനത്തിനൊരുങ്ങി. ഹരിഹരിശ്ചന്ദ്രനും രോഹിതനെ അയോധ്യാപതിയായി വാഴിച്ച് ഭാര്യയോടും മറ്റു  പൗരജനങ്ങളോടുമൊപ്പം ദേവേന്ദ്രന്റെ കൂടെ സ്വര്‍ഗത്തിലേക്ക് യാത്രയായി. പക്ഷേ ഇവിടെ ചിന്തകള്‍ പലതും ഇനിയും ബാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.