Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍ദ്രമായ ഹൃദയം; അചഞ്ചലമായ പോരാട്ടം: കുമ്മനം രാജശേഖരന്‍

കുന്നും കാവും കുളവും പാടവും പുഴയും ഇന്ന് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അവയ്‌ക്ക് കാവല്‍ നിന്ന് പരിരക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ നാട്ടില്‍ ഒരു സുഗതകുമാരിയുണ്ടായിരുന്നുവെന്നതാണ്.

Janmabhumi Online by Janmabhumi Online
Dec 23, 2020, 08:14 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പ്രകൃതിയെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ചൂഷണോപാധിയാക്കുന്നവരുടെ ലോകത്ത് സുഗതകുമാരി ഏകാന്തപഥികയായ വേറിട്ട വ്യക്തിത്വമെന്ന് കുമ്മനം രാജശേഖരന്‍. ഒരിക്കലും തളരാത്ത മനസ്സും ധീരോദാത്തമായ പ്രവര്‍ത്തന ശൈലിയും എന്നെന്നും പ്രകൃതിയുടെ കാവലാളാക്കി മാറ്റി. കുന്നും കാവും കുളവും പാടവും പുഴയും ഇന്ന് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം സുഗതകുമാരിണെന്ന് പത്രക്കുറിപ്പിലൂടെ കുമ്മനം പറഞ്ഞു.  

ലേഖനത്തിന്റെ പൂര്‍ണരൂപം:

പ്രകൃതിയെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ചൂഷണോപാധിയാക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കാനുള്ള ചരക്കാക്കുകയും ചെയ്യുന്നവരുടെ ലോകത്ത് സുഗതകുമാരി ഏകാന്തപഥികയായ വേറിട്ട വ്യക്തിത്വമാണ്. ഒരിക്കലും തളരാത്ത മനസ്സും ധീരോദാത്തമായ പ്രവര്‍ത്തന ശൈലിയും എന്നെന്നും പ്രകൃതിയുടെ കാവലാളാക്കി മാറ്റി. കുന്നും കാവും കുളവും പാടവും പുഴയും ഇന്ന് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അവയ്‌ക്ക് കാവല്‍ നിന്ന് പരിരക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ നാട്ടില്‍ ഒരു സുഗതകുമാരിയുണ്ടായിരുന്നുവെന്നതാണ്.

ഒരു തൈ നടാം നമുക്കമ്മയ്‌ക്കുവേണ്ടി, ഒരു തൈ നടാം നാളേക്കു വേണ്ടി  കയ്യിലൊരു വൃക്ഷത്തൈയുമേന്തി കേരളത്തിലെ ഗ്രാമങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട് ആ അമ്മ താണ്ടിയ വഴികളേറെ. അതിലൂടെ നമുക്ക് സഞ്ചരിക്കാന്‍ എത്രയോ ദൂരം ഇനിയും അവശേഷിക്കുന്നു. പക്ഷേ, ആ അമ്മയുടെ പാദമുദ്രകള്‍ നമ്മില്‍ പകരുന്ന ആവേശവും പ്രേരണയും പ്രചോദനവും വളരെ വലുതാണ്. കൈക്ക് പിടിച്ചും വഴികാട്ടിയും നമ്മെ മുന്നോട്ട് മുന്നോട്ട് നയിച്ചു. മണ്ണിനും വെള്ളത്തിനും അന്നത്തിനും മരങ്ങള്‍ക്കും വേണ്ടി ജീവിതായുസ്സുമുഴുവന്‍ പടവെട്ടിയ ആ മഹാത്യാഗി നമ്മെ വിട്ടുപിരിഞ്ഞു. തീരാനഷ്ടത്തിന്റെ അപരിഹാര്യമായ ക്ഷതമേറ്റ് നാമെല്ലാം വേദനിക്കുമ്പോഴും ആശ്വാസം ഒന്നുമാത്രം. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ പ്രേരണാസ്രോതസ്സായി നിലകൊള്ളുന്നുവെന്ന സത്യം.

സൈലന്റ് വാലിയില്‍ മരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. അതീവ ദുര്‍ബലപ്രദേശമായ ഈ സവിശേഷ വന മേഖലയില്‍ ഇന്നും നീരുറവകളും പുല്‍പ്പടര്‍പ്പും ജന്തുജീവജാലങ്ങളുമെല്ലാം സുരക്ഷിതമാണ്. ഇതെല്ലാം വീണ്ടെടുത്തും പരിരക്ഷിച്ചും പരിപാലിച്ചും അടുത്ത തലമുറയ്‌ക്ക് കൈമാറാന്‍ സാധിച്ചതിന് പിന്നില്‍ ത്യാഗോജ്ജ്വലമായ ഒരു നീണ്ട സമരത്തിന്റെ ചരിത്രമുണ്ട്. മരങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന കോടാലി കൈകളുടെ മുന്നില്‍ ‘അരുതേ’ എന്ന് രണ്ട് കയ്യുയര്‍ത്തി ഉച്ചത്തില്‍ വിളിച്ചലറിയ സുഗതകുമാരിയെ ആര്‍ക്ക് മറക്കാനാവും? ആ ശബ്ദം ഉണ്ടാക്കിയ ചലനം വളരെ വലുതായിരുന്നു. അധികാരി വര്‍ഗത്തിന്റെ ഗര്‍വിന്റെ മുന്നില്‍ അടിപതറാതെ നിന്ന് സ്വന്തം നിലപാട് ശരിയാണെന്ന് തെളിയിച്ചു. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ലോകത്തിന് മുഴുവന്‍ വ്യക്തമായ ദിശാബോധം പകര്‍ന്നുകൊടുക്കാന്‍ സൈലന്റ് വാലി സമരത്തിന് കഴിഞ്ഞു.

തുടര്‍ന്ന് നടന്ന നിരവധി പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ മാര്‍ഗദര്‍ശനവും നേതൃത്വവും ജനതയ്‌ക്കാകെ ശക്തിപകര്‍ന്നു. മണ്ണും പാറഖനനവും പാടംനികത്തലും കുന്ന് ഇടിക്കലും കൊണ്ട് പ്രകൃതിയുടെ നിലനില്‍പ്പ് അപകടത്തിലായ സന്ദര്‍ഭങ്ങളിലെല്ലാം യാതൊരുമടിയും കൂടാതെ പടച്ചട്ടയണിഞ്ഞ് സമരാങ്കണത്തിലേക്ക് എടുത്തുചാടുകയും ജനങ്ങളെ സംഘടിപ്പിച്ച് അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തു. തല്‍ഫലമായി ജനങ്ങളുടെ ഇടയില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണ് 2008 ലെ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

2012 കാലത്താണ് ആറന്മുളയില്‍ ഒരു അന്താരാഷ്‌ട്ര വിമാനത്താവളമുണ്ടാക്കാനുള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കിയത്. ആറന്മുള പാടശേഖരമൊന്നാകെ മണ്ണിട്ടുനികത്തി കെജിഎസ് ഗ്രൂപ്പിന് രണ്ടുവര്‍ഷം മുമ്പ് തന്നെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചും മണ്ണിട്ടുനികത്താന്‍ അനുവാദം നല്‍കിയും വേണ്ട എല്ലാ സഹായവും ചെയ്തതോടെ വിമാനത്താവളം യാഥാര്‍ഥ്യമാവുമെന്ന് തീര്‍ച്ചയായി. സുഗതകുമാരി മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ട് തന്റെ ഭയാശങ്കകളും എതിര്‍പ്പും അറിയിച്ചു. അന്നവും വെള്ളവും മുട്ടിക്കുന്ന വിനാശകരമായ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിച്ചു.

ആറന്മുളയിലെത്തി ജനങ്ങളെ സംഘടിപ്പിച്ചു. ആറന്മുളയില്‍ പൈതൃകഗ്രാമകര്‍മ്മ സമിതി നടത്തി വന്ന പ്രക്ഷോഭ പരിപാടികള്‍ വ്യാപകവും സുശക്തവുമാക്കുന്നതിന് സംയുക്തസമരസമിതിക്ക് രൂപം നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പും വിമര്‍ശനവും വകവയ്‌ക്കാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് സമൂഹത്തിന് ആശയും ആവേശവും പകര്‍ന്നു. ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയുടെ കൊള്ളലാഭക്കൊതിക്ക് മുന്നില്‍ ഇച്ഛാശക്തിയോടെ നിന്ന് പൊരുതി ജയിച്ച ആറന്മുളയിലെ ജനകീയ പ്രക്ഷോഭം പരിസ്ഥിതി സംരക്ഷണ സമരചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട സംഭവമായി.

പാവങ്ങളുടെ കണ്ണുനീരില്‍ ആര്‍ദ്രമായ ഹൃദയമായിരുന്നു സുഗതകുമാരിയുടേത്. ‘അഭയ’പോലുള്ള സ്ഥാപനങ്ങള്‍ നിരാലംബരുടേയും നിര്‍ധനരുടെയും താങ്ങും തണലുമായി നിലകൊണ്ടു. വേദനിക്കുന്ന മനസ്സുകള്‍ക്ക് സാന്ത്വനമോതുന്ന വാക്കുകള്‍ അവരില്‍ ആശ്വാസവും പ്രതീക്ഷയും പ്രത്യാശയും പകര്‍ന്നു. നിരാലംബര്‍ക്ക് എന്നും വെളിച്ചവും കൈത്താങ്ങുമായിരുന്നു.

ദീര്‍ഘനാളുകളോളം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. പൊതുവിഷയങ്ങളില്‍ ചേച്ചി പറഞ്ഞുതന്ന പാഠങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും പ്രോത്സാഹിപ്പിച്ചും മാതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ മുന്നോട്ടുനയിച്ചു. ആ ശബ്ദം നിലച്ചു. ദീപം അണഞ്ഞു  പക്ഷേ അതുണ്ടാക്കിയ പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ നിലക്കില്ല. എന്നും പ്രേരണയ്‌ക്കായി, പ്രചോദനമായി ഹൃദയാന്തരാളത്തില്‍ നിലനില്‍ക്കും. വരുംതലമുറയുടെ സുഗതിക്ക് അത് അക്ഷയഖനിയായി അവശേഷിക്കും.

Tags: സുഗതകുമാരി അന്തരിച്ചുKummanam Rajasekharanpoetkummanamസുഗതകുമാരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍ കേന്ദ്രത്തെ ഒഴിവാക്കിയ നടപടി അല്‍പ്പത്തരം: കുമ്മനം

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Thiruvananthapuram

ജന്മഭൂമി സുവര്‍ണജൂബിലി: നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നാളെ

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
Kerala

നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാര്‍ വ്യഗ്രത കേസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം: കുമ്മനം

Kerala

കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നു, പലതും പേര് മാറ്റി വികലമാക്കുന്നു: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies