Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊവിഡ് കാലത്തും വരയുടെ ശ്രീപ്രസാദം

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ശ്രീകുമാറിന്റെ മനസ്സില്‍ ചിത്രമാസികകളായ അമ്പിളിമാമനിലെയും പൂമ്പാറ്റയിലെയും ചിത്രങ്ങളാണ് പതിഞ്ഞത്. തനിക്കും ഇതുപോലെ വരകളുടെ ലോകത്തെ ചിത്രശലഭമായി മാറണമെന്ന മോഹമുദിച്ചു. അന്നു മുതല്‍ ഊണിലും ഉറക്കത്തിലും ഇതായിരുന്നു മനസ്സില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 09:17 am IST
in Varadyam

കൊവിഡ് തുടങ്ങുന്നതിനു മുന്‍പ് നാട്ടില്‍ അവധിക്കു വന്നതാണ് ശ്രീകുമാര്‍. വിവരമറിഞ്ഞ് വീട്ടിലെത്തുന്നവര്‍ നിരവധിയാണ്. എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ. തങ്ങളുടെ ഒരു ചിത്രം വരച്ചു നല്‍കണം. സമയക്കുറവു കാരണം എല്ലാവരെയും മടക്കി അയയ്‌ക്കുകയാണ് പതിവ്.

ശ്രീകുമാര്‍ വരച്ച അടുക്കളപ്പുറം, നാട്ടുചന്ത, ചിലമ്പ്, സന്ധ്യാദീപം, കഥകളി മുഖം, പൊന്‍പുലരി, കാളപ്പൂട്ട് എന്നീ ചിത്രങ്ങള്‍ പ്രശസ്തമാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മോനിഷ, നെടുമുടി വേണു, യേശുദാസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ജീവന്‍ തുടിക്കുന്നതുതന്നെ. ഇവ കണ്ടിട്ടുള്ളവരാണ് തങ്ങളുടെയും ചിത്രങ്ങള്‍ വരച്ചുനല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി നൂറനാട്ടിലെ വീട്ടിലെത്തുന്നത്.

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ശ്രീകുമാറിന്റെ മനസ്സില്‍ ചിത്രമാസികകളായ അമ്പിളിമാമനിലെയും പൂമ്പാറ്റയിലെയും ചിത്രങ്ങളാണ് പതിഞ്ഞത്. തനിക്കും ഇതുപോലെ വരകളുടെ ലോകത്തെ ചിത്രശലഭമായി മാറണമെന്ന മോഹമുദിച്ചു. അന്നു മുതല്‍ ഊണിലും ഉറക്കത്തിലും ഇതായിരുന്നു മനസ്സില്‍.

പത്താംവയസ്സില്‍ രാജാ രവിവര്‍മ്മയുടെ മകന്റെ ശിഷ്യനായിരുന്ന നൂറനാട് പള്ളിക്കല്‍ മേടയില്‍ രാമനുണ്ണിത്താന്റെ ശിഷ്യനാകാനുള്ള ഭാഗ്യം ശ്രീകുമാറിന് ലഭിച്ചു. അദ്ദേഹത്തിന്റെ ശിഷ്യണത്തിലാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഉദയ, മേരിലാന്റ് സിനിമാ നിര്‍മ്മാണ കമ്പനികളില്‍ രംഗപാടവം ഒരുക്കിയിരുന്ന പ്രശസ്ത ചിത്രകാരനായ അടൂര്‍ പെരിങ്ങനാട് വിജയന്റെ ശിഷ്യത്വവും സ്വീകരിച്ചു. അദ്ദേഹം കൈകാര്യം  ചെയ്തിരുന്ന ഓയില്‍ പെയിന്റിംങ്, അക്രിലിക്, വാട്ടര്‍ കളര്‍ എന്നീ മാധ്യമങ്ങള്‍ പ്രിയ ശിഷ്യനായിത്തീര്‍ന്ന ശ്രീകുമാറും പിന്തുടര്‍ന്നു. ശിഷ്യനോടുള്ള സ്‌നേഹത്താല്‍ അന്നുവരെ ഉപയോഗിച്ചു വന്നിരുന്ന തന്റെ തൂലികാ നാമമായിരുന്ന കാമിയോ (ചിത്രപ്പണികളോടുകൂടിയ തേര്) ശ്രീകുമാറിനു സമ്മാനിച്ചു. ഇതോടുകൂടി ശ്രീകുമാര്‍ കാമിയോ ശ്രീകുമാറായി.  

തുടര്‍ന്ന് രാജീവ് എന്ന ചിത്രകാരനൊപ്പം  നൂറനാട് പാറ ജംഗ്ഷനില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തുടങ്ങി. ഛായാ ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരവെയാണ് ദുബായിയിലെ പരസ്യ കമ്പനിയിലെ ഡിസൈനര്‍ ജോലി ലഭിച്ചത്. ഇതോടെ ശ്രീകുമാര്‍ പ്രവാസ ജീവിതം ആരംഭിച്ചു. അവിടെയും കഴിവു തെളിയിക്കാന്‍ ശ്രീകുമാറിനായി. ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ എക്‌സിബിഷന്‍ നടത്തി. ദുബായ് കേന്ദ്രമാക്കി നടത്തിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പെയിന്റിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സ്‌പെയിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചിത്രകാരന്മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്‌മ സംഘടിപ്പിച്ച മത്സരത്തില്‍ ഗോള്‍ഡന്‍ ബ്രോ അവാര്‍ഡ് ലഭിച്ചു. ഇന്തോനേഷ്യയില്‍ നിന്ന് എക്‌സലന്‍സി അവാര്‍ഡും ശ്രീകുമാറിനെ തേടിയെത്തി.  

മടക്കയാത്ര  ഇനിയും നിശ്ചയിച്ചിട്ടില്ല. കൊവിഡ് കാലം വീട്ടില്‍ കഴിഞ്ഞ ശ്രീകുമാര്‍ ഇക്കാലയളവില്‍ വളരെയധികം ഛായാ ചിത്രങ്ങള്‍ രചിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ്. മനസ്സില്‍ തെളിയുന്ന ആശയത്തെ, മുഖരൂപമായാലും പ്രകൃതിയായാലും ഉടന്‍ ക്യാന്‍വാസില്‍ പകര്‍ത്തുക എന്നതാണു രീതി.  

നൂറനാട് മുതുകാട്ടുകര സോപാനത്തില്‍ (പുളിമൂട്ടില്‍) പരേതനായ നാരായണന്‍ പിള്ളയുടെയും ശങ്കരിയമ്മയുടേയും രണ്ടു മക്കളില്‍ മൂത്തവനാണ് ശ്രീകുമാര്‍. ഭാര്യ ദീപയും മക്കളായ സാരംഗിയും ദേവനാരായണനും പിന്തുണയുമായി ഒപ്പമുണ്ട്.

പി. മോഹന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.