Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാറ്റത്തിന്റെ കാറ്റിന് കാവി നിറം

രണ്ട് മുന്നണികളെയും അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. അപ്രതീക്ഷിത വിജയത്തില്‍ വലിയ അവകാശവാദങ്ങളുമായി സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും അത്രയൊന്നും അഭിമാനിക്കാനുള്ള വക അവര്‍ക്കില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 09:00 am IST
in Editorial

കാതലായ രാഷ്‌ട്രീയ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം  പുറത്തുവന്നിരിക്കുന്നു.  2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ ഏറെക്കുറെ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞപ്പോള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയേറ്റു. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായി. മുനിസിപ്പാലിറ്റികളില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. രണ്ട് മുന്നണികളെയും അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. അപ്രതീക്ഷിത വിജയത്തില്‍ വലിയ അവകാശവാദങ്ങളുമായി സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും അത്രയൊന്നും അഭിമാനിക്കാനുള്ള വക അവര്‍ക്കില്ല. ചില അടിയൊഴുക്കുകള്‍ അവര്‍ക്ക് അനുകൂലമായിട്ടുണ്ട്. ചരിത്രത്തിലാദ്യമാണെന്നു പറയാം, സിപിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികള്‍ പലരും ഇക്കുറി മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല. പരാജയഭീതിയായിരുന്നു ഇതിനു പിന്നില്‍. ഇവരില്‍ പലരും ജയിച്ചു കയറിയിട്ടുണ്ടെങ്കിലും അത് അരാഷ്‌ട്രീയ വിജയമായി കണക്കാക്കേണ്ടിവരും. നിഷേധാത്മകമായ പല ഘടകങ്ങളും ഇതിലുണ്ട്. നേരെ മറിച്ചായിരുന്നു ബിജെപി. പാര്‍ട്ടി ചിഹ്നമായ താമരയിലാണ് ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും മത്സരിച്ചത്.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടുള്ള കോഴിക്കോട്ട് അഴിയൂര്‍ പഞ്ചായത്ത് വാര്‍ഡിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്  പ്രതീകാത്മകമാണ്. പ്രചാരണ കാലത്തുടനീളം കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതാക്കള്‍ പ്രകടിപ്പിച്ച ആത്മവിശ്വാസവും ആവേശവും ജനവിധിയോടെ ആവിയായിപ്പോയിരിക്കുന്നു. വലിയ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അഴിമതിക്കേസുകളില്‍ സിപിഎമ്മുമായി ഒത്തുകളിക്കുന്ന കോണ്‍ഗ്രസ്സിനെ വിശ്വസിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായില്ല. എന്നുമാത്രമല്ല, കേരളത്തിനു പുറത്ത് എവിടെയൊക്കെ ഇടതുപാര്‍ട്ടികളുണ്ടോ അവിടങ്ങളില്‍ അവരുമായി സഖ്യത്തിലായ കോണ്‍ഗ്രസ്സിന്റെ ഇവിടുത്തെ എതിര്‍പ്പ് ജനങ്ങള്‍ വെറും പ്രഹസനമായി കണ്ടു. വാശിയേറിയ മത്സരം നടന്ന ഗ്രാമപ്പഞ്ചായത്തുകളില്‍ യുഡിഎഫിന് വലിയ തോതില്‍ സീറ്റ് നഷ്ടമാവാന്‍ ഇത് കാരണമായി. കോണ്‍ഗ്രസ്സുകാര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ തങ്ങള്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പറഞ്ഞിരുന്നല്ലോ. അതുതന്നെ സംഭവിച്ചു.

ഈ തെരഞ്ഞെടുപ്പിലെ കറുത്ത കുതിര ബിജെപിയാണെന്ന് രാഷ്‌ട്രീയ പ്രതിയോഗികള്‍പോലും സമ്മതിക്കും. പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ച ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വലിയ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയിരിക്കുന്നത്. അധികാരത്തിലിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിക്കു പുറമെ പന്തളം മുനിസിപ്പാലിറ്റിയും പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും ഇരുമുന്നണികളെയും നേരിട്ട്, ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തിളങ്ങുന്ന വിജയം നേടിയിരിക്കുന്നു. ചിലയിടങ്ങളില്‍ ആര് ഭരിക്കണമെന്നുപോലും തീരുമാനിക്കുക ബിജെപിയായിരിക്കും. പലയിടങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കോര്‍പ്പറേഷനുകളുടെ കാര്യമെടുത്താലും വോട്ടിന്റെയും സീറ്റിന്റെയും നിലവച്ച് ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ആറ് കോര്‍പ്പറേഷനകളിലും ബിജെപി പ്രാതിനിധ്യം നേടിയിരിക്കുന്നു. ബിജെപി ഭരണം പിടിക്കുമെന്ന് കരുതിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അതിനു കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റു നിലനിര്‍ത്തി. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ്സ് മൊത്തമായി എല്‍ഡിഎഫിന് വോട്ടു മറിക്കുകയായിരുന്നുവെന്ന് അവര്‍ക്ക് ലഭിച്ച നാമമാത്രമായ സീറ്റുകള്‍ തെളിയിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ജയം അട്ടിമറിക്കാന്‍ മറ്റിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും വ്യാപകമായി പരസ്പരം വോട്ടുകള്‍ മറിച്ചിട്ടുണ്ട്.  ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദേശം വ്യക്തമാണ്. കാതലായ രാഷ്‌ട്രീയ മാറ്റത്തിന് വേദിയൊരുങ്ങിയിരിക്കുന്നു. കാവിയുടെ മുന്നേറ്റം വലിയ തുടക്കമാണ്.

Tags: keralaതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.