കൊല്ലം: കെട്ടിട നിര്‍മാണതൊഴിലാളി ക്ഷേമനിധി പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും ഒരുമിച്ച് വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ‘സേവന’ സോഫ്റ്റ്വെയറില് ആവശ്യമായ മാറ്റം വരുത്താന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ സ്വദേശി ശിശുപാലന്റെ പരാതി പരിഹരിക്കാനാണ് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി നിര്‍മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിക്ക് നണ്ടിര്ദ്ദേശം നല്‍കിയത്.
പരാതിക്കാരന് കെട്ടിട നിര്‍മാണതൊഴിലാളി ക്ഷേമനിധി പെന്ഷന് ലഭിച്ചുകൊണ്ടിരിക്കെയാണ് കര്‍ഷകതൊഴിലാളി പെന്‍ഷനും അനുവദിച്ചത്. കര്‍ഷകതൊഴിലാളി പെന്ഷന് ലഭിച്ചു തുടങ്ങിയപ്പോള്‍ കെട്ടിട നിര്‍മാണതൊഴിലാളി പെന്ഷന് അര്‍ഹതയില്ലെന്ന് പറഞ്ഞ് നിരസിച്ചു. രണ്ട് പെന്‍ഷനും ലഭിക്കണമെങ്കില്‍ സേവന സോഫ്റ്റ്വെയറില് മാറ്റം വരുത്തണമെന്ന് കെട്ടിട നിര്മാണക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇത് ചെയ്യേണ്ടത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ,കെഎം) വഴിയാണ്. ഇതിനാവശ്യമായ കത്ത് സര്‍ക്കാരിന് നല്കിയിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ഷികവൃത്തി ചെയ്ത് ഉപജീവനം കഴിക്കുന്ന പരാതിക്കാരന്റ പരാധീനത കണക്കിലെടുത്ത് സോഫ്റ്റ്വെയറില് മാറ്റം വരുത്തുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: