ന്യൂദല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ബിബിസി മാധ്യമപ്രവര്ത്തകന് സ്റ്റീഫന്‍ സാക്കൂറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിനെ പ്രശസ്ത ചാറ്റ് ഷോ ആയ ഹാര്‍ഡ് ടാക്കില്‍ സാക്കൂര് ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഈ അഭിമുഖത്തിലാണ് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്കെതിരേ സുബ്രഹ്മണ്യന് സ്വാമി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന് സാക്കൂര് പറഞ്ഞത്.
കപില്‍ മിശ്രയുടെ ട്വീറ്റുകള്‍, ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ പരാമര്‍ശം, സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശങ്ങള്‍ എന്നിവയടക്കം നിരവധി വിഷയങ്ങളില്‍ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സക്കൂറിന്റെ അഭിമുഖം. മുസ്ലീങ്ങള്‍ നമ്മുടെ ജനസംഖ്യയുടെ 30% ആയാല്‍ അവ രാജ്യത്തിന് അപകടകരമാകും. ‘മുസ്ലിംകള് തുല്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഇത് ശുദ്ധമായ വിവേചനത്തിന്റെ ഭാഷയും നിങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ബിജെപി എംപിയുമായ സുബ്രഹ്മണ്യന് സ്വാമി കഴിഞ്ഞ മാസം പറഞ്ഞതാണ് എന്നായിരുന്നു സക്കൂര്‍ രാംമാധവിനോട് ചോദ്യമായി ഉന്നയിച്ചത്.
ചോദ്യം അസംബന്ധമാണെന്നായിരുന്നു രാം മാധവിന്റെ മറുപടി. ഒപ്പം, മുസ്ലീങ്ങളെക്കുറിച്ചുള്ള സ്വാമിയുടെ പരാമര്‍ശങ്ങള്‍ വ്യജമാണെന്നും നിയമ വ്യവഹാരം നേരിടേണ്ടി വരുമെന്നും ബിബിസി മാധ്യമപ്രവര്ത്തകന് രാം മാധവ് മുന്നറിയിപ്പ് നല്കി. ഇതിനു പിന്നാലെയാണ് സ്വാമി നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് അഭിഭാഷകന് ഇഷ്കരന് സിംഗ് ഭണ്ഡാരി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: