Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് ചോദിച്ചു’; മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ കഴിയില്ലെന്ന് സൂരജ് പറഞ്ഞവെന്ന് സുരേഷ്

ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ പ്രതിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍ നിന്നും സൂരജ് വിളിച്ചു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് താന്‍ ചോദിച്ചപ്പോള്‍ മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് ചെയ്തതാണെന്നും ചേട്ടന്‍ ഇതാരോടും പറയരുതെന്നും അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും സുരേഷ് മൊഴി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 06:39 pm IST
in Kerala

കൊല്ലം: ഉത്ര വധക്കേസിലെ രണ്ടാംപ്രതിയും മാപ്പുസാക്ഷിയുമായ ചാവര്‍കാട് സുരേഷ് ഇന്നലെ വിചാരണ കോടതിയില്‍ കണ്ണീരണിഞ്ഞു. താന്‍ രോഗിയാണെന്നും എന്നാല്‍ സത്യം തുറന്നുപറയാതെ മരിക്കാനില്ലെന്നുമായിരുന്നു ആദ്യവാചകം. ഒന്നാം പ്രതിയായ സൂരജ് കാട്ടിയ വഞ്ചനകളാണ് സുരേഷിന് പറയാനുണ്ടായിരുന്നത്.  

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ ഒന്നാം സാക്ഷിയായി വിസ്തരിച്ചപ്പോഴാണിത്. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലായിരുന്നു സുരേഷ്. തന്റെ പേരും ഫോണ്‍നമ്പരും പോലീസ് സ്റ്റേഷനിലും സാമൂഹ്യമാധ്യമങ്ങളിലും ഉണ്ടെന്നും പാമ്പിനെ ജനവാസ മേഖലകളില്‍ കാണുമ്പോള്‍ പലരും ഫോണില്‍ വിളിക്കുന്നതനുസരിച്ച് പാമ്പിനെ പിടിച്ച് ഫോറസ്റ്റ് ഓഫീസ് വഴി കാട്ടില്‍ വിടുമെന്നും സുരേഷ് പറഞ്ഞു.  

2020 ഫെബ്രുവരി 12ന് പ്രതി സൂരജ് തന്നെ ഫോണില്‍ വിളിച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍വച്ച് നേരില്‍കണ്ടു. അടൂരിലുള്ള തന്റെ വീട്ടില്‍ ഒരു ബോധവല്‍കരണക്ലാസ് എടുക്കണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 26ന് വെളുപ്പിന് പ്രതിയുടെ വീട്ടില്‍ചെന്നു. ഒപ്പം കൊണ്ടുപോയ അണലിയെ 10,000 രൂപയ്‌ക്ക് സൂരജ് വാങ്ങി. ബോധവല്‍കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസമാണ് കൈകാര്യം ചെയ്തത്. പിന്നീട് മാര്‍ച്ച് 21ന് പ്രതി തെറ്റിദ്ധരിപ്പിച്ച്  മൂര്‍ഖനെ വാങ്ങി. അതിനുശേഷം പ്രതി തന്നെ ബന്ധപ്പെട്ടിട്ടില്ല.  

ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ പ്രതിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍ നിന്നും സൂരജ് വിളിച്ചു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് താന്‍ ചോദിച്ചപ്പോള്‍ മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് ചെയ്തതാണെന്നും ചേട്ടന്‍ ഇതാരോടും പറയരുതെന്നും അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും സുരേഷ് മൊഴി നല്‍കി.  

ജയിലില്‍ ഈ സംഭവമോര്‍ത്ത് കരഞ്ഞിരുന്ന തന്നോട് സത്യം കോടതിയെ അറിയിക്കാന്‍ സഹതടവുകാരാണ് പറഞ്ഞത്. താന്‍ രോഗാവസ്ഥ കൊണ്ട് മരിച്ചുപോയാല്‍ സത്യം പുറത്തുവരാതിരിക്കരുതെന്ന് കരുതിയാണ് മുഴുവന്‍ സത്യവും കോടതിയില്‍ പറഞ്ഞതെന്നും വികാരാധീനനായി സുരേഷ് വ്യക്തമാക്കി.  സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, കെ. ഗോപീഷ്‌കുമാര്‍, സി.എസ്. സുനില്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. അജിത് പ്രഭാവ്, എ അശോക് കുമാര്‍, ജിത്തു എസ് നായര്‍, ബ്രിജേന്ദ്രലാല്‍ എന്നിവരുമാണ് ഹാജരായത്.

Tags: crime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Kerala

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.