Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റംസ്- സിഎംഒ ബന്ധം തെളിയുന്നു; സി.എം. രവീന്ദ്രന്റെ അടുത്ത ബന്ധു കസ്റ്റംസില്‍; കസ്റ്റംസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പ്രത്യേക സംഘം

കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും 'സ്വന്തക്കാരെ' രക്ഷിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം കിട്ടിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 12:37 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും (സിഎംഒ) കേരളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്ത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വകയില്‍ സഹോദരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ഗോപിനാഥുമാണ് സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്-സിഎംഒ അച്ചുതണ്ടിന് സഹായങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് വെളിവായി. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് പിടി കൊടുക്കാതെ ഒഴിയുന്നതും അതിനാലാണ്. ഗോപിനാഥ് വൈകാതെ അന്വേഷണ ഏജന്‍സിയുടെ പിടിയിലാകുമെന്നാണ് സൂചന.

കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും  ‘സ്വന്തക്കാരെ’ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം കിട്ടിക്കഴിഞ്ഞു.

ഗോപിനാഥ് കോഴിക്കോട് ജിഎസ്ടിയില്‍ പിആര്‍ഒയാണ്. ഇയാള്‍ നേരത്തേ ഡിആര്‍ഐയിലും അതിനു മുമ്പ് കസ്റ്റംസിലുമായിരുന്നു. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെയും പാര്‍ട്ടി നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിണറായി വിജയന്റെ  ബന്ധുവുമായ സി.എം. രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാള്‍. ക്ലാര്‍ക്ക് പദവിയില്‍ ജോലിക്കു കയറി ഇന്‍സ്പെക്ടറായി, ഇപ്പോള്‍ പിആര്‍ഒയാണ്. ഡിആര്‍ഐയില്‍ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ജോലിയിലിരിക്കെ സ്വര്‍ണക്കടത്തു നടത്തിയവരില്‍നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നയാളാണ്.

സ്വര്‍ണക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട  നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍, കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സംഘമാണിത്. സ്വപ്നയും കൂട്ടരും നടത്തിയതുള്‍പ്പെടെ ആസൂത്രിത സ്വര്‍ണക്കടത്തുകള്‍ ഈ സംഘത്തിന്റെ ‘മേല്‍നോട്ട’ത്തിലാണ് നടന്നിരുന്നത്.

സ്വപ്നയും മറ്റും ഉള്‍പ്പെട്ട സ്വര്‍ണ, കറന്‍സി കടത്തു സംഘത്തില്‍  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അംഗമാണ്. സി.എം. രവീന്ദ്രനാണ് അതിന് സര്‍ക്കാര്‍ തല സംരക്ഷണം നല്‍കുന്നത്.  രവീന്ദ്രനും ശിവശങ്കറും ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ ചേര്‍ന്ന സംഘം തിരുവനന്തപുരത്ത് ഈ പ്രവര്‍ത്തനങ്ങളിലുണ്ട്. ഇവര്‍ക്ക് സംയുക്തമായി പല സംരംഭങ്ങളുമുണ്ട്. തലസ്ഥാനത്ത് നഗരാതിര്‍ത്തിയില്‍ ഇങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഇവര്‍ ബിനാമിയായി ഫ്ളാറ്റു സമുച്ചയം നിര്‍മിക്കുന്നത്.  

ഗോപിനാഥ് വടകരയില്‍നിന്ന് ഏഴെട്ടു മാസം മുമ്പ് കോഴിക്കോട്ട് കാരപ്പറമ്പിലേക്ക് താമസം മാറി. അവിടെ ഒരു ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവിട്ടത് ഒരു കോടി 90 ലക്ഷം രൂപയാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.  

സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് അറസ്റ്റിനാണെന്നുതന്നെയാണ് സിഎംഒയുടെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍. രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുമെന്ന ഭയപ്പാടിലാണ് നേതാക്കള്‍.

Tags: അന്വേഷണംകസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

saraswathy
Alappuzha

വൃദ്ധയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം അവശ്യപ്പെട്ട് നാട്ടുകാര്‍

Defence

ബ്രഹ്‌മോസ് ഉള്‍പ്പടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പാക് ചാരവനിതയ്‌ക്ക് നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ എടിഎസ് കുറ്റപത്രം നല്‍കി

പുതിയ വാര്‍ത്തകള്‍

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂൾ കുട്ടികൾക്ക് ലഹരി വിൽപന; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.