Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പറപ്പൂക്കരയില്‍ വികസന വിപ്ലവം സൃഷ്ടിക്കുമെന്ന് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 410 വോട്ടോടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫിന് വോട്ടുകള്‍ മറിച്ച് സഹായിച്ചതിനാല്‍ മൂന്നാം സ്ഥാനമാണ് യുഡിഎഫിന് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 05:09 pm IST
in Thrissur

തൃശൂര്‍: അഴിമതി പൂര്‍ണമായും തുടച്ചു നീക്കി പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സദ്ഭരണം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. നിലവില്‍ ബിജെപിക്ക് 2 സീറ്റ് പഞ്ചായത്തിലുണ്ട്. ഉപതെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ആവര്‍ത്തിച്ചില്ലെങ്കില്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപി ഭരണത്തിലേറുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 3ാം വാര്‍ഡ് രാപ്പാള്‍, 16ാം വാര്‍ഡ് നെടുമ്പാള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ഈ രണ്ടു വാര്‍ഡുകളടക്കം മൊത്തം മൂന്ന് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. 2ാം വാര്‍ഡ് പള്ളത്ത് വിജയിച്ച ജിഷ സജിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനാല്‍ മെമ്പര്‍ സ്ഥാനം ഇവര്‍ രാജി വെച്ചു. പിന്നീട് ഇവിടേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുണ്ടായ രഹസ്യധാരണയെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു. 

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 410 വോട്ടോടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫിന് വോട്ടുകള്‍ മറിച്ച് സഹായിച്ചതിനാല്‍ മൂന്നാം സ്ഥാനമാണ് യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിജയിച്ച ബിജെപി 5 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തുമെത്തി. 4ാം വാര്‍ഡ് കുറുമാലി, 5ാം വാര്‍ഡ് നെല്ലായി, 8ാം വാര്‍ഡ് ആലത്തൂര്‍ സൗത്ത്, 9ാം വാര്‍ഡ് ആലത്തൂര്‍ നോര്‍ത്ത്, 17ാം വാര്‍ഡ് തൊട്ടിപ്പാള്‍ സൗത്ത് എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. 7ാം വാര്‍ഡ് കൊളത്തൂര്‍, 18ാം വാര്‍ഡ് തൊട്ടിപ്പാള്‍ എന്നിവിടങ്ങളില്‍ വിജയിച്ചവരേക്കാള്‍ നേരിയ വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണയും സഹകരണവും ഉണ്ടായില്ലെങ്കില്‍ ഇത്തവണ 13 സീറ്റുകള്‍ നേടി പറപ്പൂക്കരയില്‍ ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 സീറ്റുകളുമായി നിലവില്‍ എല്‍ഡിഎഫിനാണ് ഭരണം. യുഡിഎഫിന് 7 സീറ്റുണ്ട്.  പ്രളയക്കെടുതികള്‍ കൂടുതല്‍ അനുഭവിച്ചവരാണ് പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം നല്‍കുന്നതില്‍ എല്‍ഡിഎഫ് രാഷ്‌ട്രീയ വിവേചനം പുലര്‍ത്തി. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനോ, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഭരണസമിതി നടപടിയെടുത്തില്ല. പ്രളയത്തിലകപ്പെട്ട് ദുരിതമനുഭവിച്ചവര്‍ച്ച് ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയത് സേവാഭാരതി, സംഘപരിവാര്‍ സംഘടനകളാണ്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഏകീകൃത പ്രവര്‍ത്തനം പഞ്ചായത്തില്‍ ഉണ്ടായില്ല. കൊറോണ രോഗികള്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. വീടുകളില്‍ നിന്ന് രോഗികളെ മാറ്റി പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഭരണസമിതി അലംഭാവം കാണിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി എല്‍ഡിഎഫ് നടത്തി. ജനറല്‍ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 5 കോടി രൂപയുടെ ഫണ്ട് എല്‍ഡിഎഫ് ലാപ്‌സാക്കിയിട്ടുണ്ട്. 29 അങ്കണവാടികള്‍ക്കായി കൃത്യമായി ഫണ്ട് അനുവദിച്ചില്ല. 

50 ലക്ഷത്തോളം രൂപ അനുവദിച്ചതില്‍ 38 ലക്ഷം രൂപ മാത്രം ചെലവഴിച്ച് 12 ലക്ഷം രൂപ ലാപ്‌സാക്കി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് വാങ്ങാന്‍ അനുവദിച്ച 21 ലക്ഷം രൂപയും  വിനിയോഗിക്കാതെ ലാപ്‌സാക്കി കളഞ്ഞു. കുറുമാലി പുഴ ശുചീകരണ പദ്ധതിയിലും അഴിമതിയുണ്ടായിട്ടുണ്ട്. പദ്ധതി യഥാവിധി ചെയ്യാത്തതിനാലാണ് പഞ്ചായത്തില്‍ വെള്ളക്കെട്ടുണ്ടായത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളപ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയില്ല. കൈതോട് നവീകരണം നടത്തി ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വെള്ളമെത്തിക്കുന്നതിലും വീഴ്ച വരുത്തി. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നന്തിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവും നന്തിക്കര ഗവ.ഹൈസ്‌കൂള്‍ കെട്ടിട നിര്‍മ്മാണവും പൂര്‍ത്തിയാകാത പാതി വഴിയില്‍ സ്തംഭിച്ചു കിടക്കുകയാണ്. പഞ്ചായത്തില്‍ ഇതുവരെയും പൊതുശ്മാശനം സ്ഥാപിച്ചിട്ടില്ല. പട്ടികജാതി കോളനികളില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണ സമിതി പരാജയപ്പെട്ടു. 

ആരോഗ്യമേഖലയില്‍ ഭരണസമിതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. ജീവിതശൈലി രോഗികള്‍, കിടപ്പു രോഗികള്‍, മാനസിക ശാരീര വെല്ലുവിളി നേരിടുന്ന രോഗികള്‍ എന്നിവര്‍ മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നു. പഞ്ചായത്തിലുള്ള തൊട്ടിപ്പാള്‍, പൊങ്കോത്ര, പന്തല്ലൂര്‍, ആലത്തൂര്‍ എന്നീ നാലു ഹെല്‍ത്ത് സബ്‌സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഹെല്‍ത്ത് സബ് സെന്ററുകളില്‍ മരുന്ന് സൂക്ഷിക്കാന്‍ സൗകര്യമില്ല. കിലോമീറ്ററുകള്‍ താണ്ടി വരുന്ന രോഗികള്‍ മരുന്ന് ലഭിക്കാതെ മടങ്ങി പോകേണ്ട സ്ഥിതിയാണിപ്പോള്‍. ബിജെപി അധികാരത്തിലേറിയാല്‍ വെള്ളം, വെളിച്ചം, പാര്‍പ്പിടം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയുള്ള സമഗ്രവികസനം നടപ്പിലാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. പറപ്പൂക്കര ഗവ.ആശുപത്രിയില്‍ 25 ബെഡുള്ള കിടത്തി ചികിത്സ സജ്ജമാക്കും. ആധുനിക സംവിധാനത്തോടെ മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കും. നന്തിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ച് തരിശായി കിടക്കുന്ന ഭൂമികള്‍ പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കും.

Tags: electiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

പുതിയ വാര്‍ത്തകള്‍

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.