Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികാരം കിട്ടിയപ്പോള്‍ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ അപ്പാടെ വിഴുങ്ങി; ഒത്തുകളികളില്‍ വിള്ളല്‍; വിജിലന്‍സിനെ ആയുധമാക്കി സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ സമരത്തീച്ചൂളയില്‍ നിര്‍ത്തിയതിനു ശേഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. എന്നാല്‍, അധികാരം കിട്ടിയപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അപ്പാടെ വിഴുങ്ങി. എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുടെ പേരിലായിരുന്നു ഇത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 23, 2020, 12:20 pm IST
in Kerala

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ വിജിലന്‍സിനെ തുറുപ്പുചീട്ടാക്കുന്നു. അഴിമതി നടത്തുന്നതില്‍ ഒരേതൂവല്‍ പക്ഷികളായ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ കയറുമ്പോള്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് പരസ്പരം സഹായിക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വിള്ളല്‍. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളകള്‍ കണ്ടുപിടിക്കാന്‍  കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വിജിലന്‍സിനെ രംഗത്തിറക്കി തടിയൂരാനാണ് പിണറായിയുടെ നീക്കം.  

യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ സമരത്തീച്ചൂളയില്‍ നിര്‍ത്തിയതിനു ശേഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. എന്നാല്‍, അധികാരം കിട്ടിയപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അപ്പാടെ വിഴുങ്ങി. എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുടെ പേരിലായിരുന്നു ഇത്.  

ഒന്നിലും ഒരന്വേഷണവും നടത്തിയില്ല. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎം മുള്‍ മുനയില്‍ നിര്‍ത്തി സമരം ചെയ്തിരുന്നു. നൂറുകണക്കിന് കെഎസ്ആര്‍ടിസി ബസുകളും പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം സെന്‍ട്രല്‍ ജയിലില്‍ ആയിരിക്കുമെന്നു വരെ യോഗങ്ങളില്‍ പ്രഖ്യാപിച്ചു.  

എന്നാല്‍, അധികാരത്തില്‍ കയറി കാലാവധി കഴിയാറായിട്ടും സോളാര്‍ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. സോളാര്‍ വിവാദം അന്വേഷിക്കാന്‍ നിയമിച്ച ശിവരാജന്‍ കമ്മീഷന്‍ 2017ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിനായില്ല. പിണറായി വിജയനും

ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള രഹസ്യകൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നത് പാട്ടാണ്. തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ ഇര കേസ് ഫയലുകളുമായി കോടതികള്‍ കയറി ഇറങ്ങുന്ന അവസ്ഥയിലും.  

തൊട്ടുപിന്നാലെ വന്ന ബാര്‍ക്കോഴയില്‍ നിരവധി കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസിലാണ് കോടിക്കണക്കിന് രൂപ കമ്മീഷന്‍ പറ്റിയെന്ന് ആരോപണമുയര്‍ന്നത്. നിയമസഭയില്‍ വരെ ഇരുകൂട്ടരും ഏറ്റുമൂട്ടി. സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണമെന്ന് വി.എസ് സഭയില്‍ പറഞ്ഞു. എന്നാല്‍ നാലര വര്‍ഷം ഭരണത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ആരോപണവിധേയരായവര്‍ക്കെതിരെ ഒന്നും ചെയ്തില്ല. കൂടാതെ രമേശ് ചെന്നിത്തല സ്വന്തം മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി സ്ഥലം വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലും അന്വേഷണം വന്നില്ല. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്, കവിയൂര്‍-കിളിരൂര്‍ പീഡനക്കേസ് തുടങ്ങിയവയില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒത്തുകളിച്ചു.  

തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സിപിഎം അഴിമതികളുടെ നടുക്കുഴിയിലായി. യുഡിഎഫുമായി ഇനി ഒത്തുതീര്‍പ്പിലൂടെ മുന്നോട്ട് പോയാല്‍ തന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവിലെത്തി മുഖ്യമന്ത്രി പിണറായി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച് വന്ന ഇ ഡി ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ പടിവാതിലില്‍ വരെയെത്തി. ഇരുകൂട്ടരും ഒത്തുകളിച്ച അഴിമതികളും കോഴപ്പണവുമൊക്കെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും. സോളാറും ബാര്‍ക്കോഴയും വരെ ഇ ഡി അന്വേഷിച്ചേക്കാം. അതിനാല്‍ ഇനി ഒത്തുതീര്‍പ്പ് കളി നടത്തിയാല്‍ പരുങ്ങലിലാകുന്ന രാഷ്‌ട്രീയ ഭാവി ഓര്‍ത്താണ് പിണറായി അവസാന ആയുധമായി വിജിലന്‍സിനെ ഇറക്കിയത്.

Tags: Pinarayi Vijayanvigiകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.