Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പരിഭ്രാന്തിയില്‍; രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരും

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 21, 2020, 05:00 am IST
in Editorial

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെ ഏതുവിധേനയും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന, ജയിലില്‍ കഴിയുന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെതായുള്ള ശബ്ദസന്ദേശത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രേരിപ്പിച്ചുവെന്ന് സ്വര്‍ണ കള്ളക്കടത്തു കേസിലെ മറ്റൊരു പ്രതിയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്ദരേഖ ആര്, എവിടെവച്ച് റെക്കോര്‍ഡു ചെയ്തു എന്നത് ദുരൂഹമായി അവശേഷിക്കുകയാണ്. ഇതേക്കുറിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പോലീസ് ഉരുണ്ടുകളിക്കുന്നു. ഡിഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ ശബ്ദരേഖ സ്വപ്‌നയുടെതാണോയെന്ന് വ്യക്തമല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്‌മയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലാവുന്നതിനു മുന്‍പ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നത് ആരും മറന്നിട്ടില്ല.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നടക്കുന്ന അന്വേഷണത്തിന്റെ കുന്തമുനയും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. വിജിലന്‍സിനെ രംഗത്തിറക്കി സിബിഐയെ തടയാന്‍ നോക്കുന്നത് ഇതിനാലാണ്.  ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ എം. ശിവശങ്കറിനെ പ്രതിയാക്കിയിട്ടുള്ളതും മുഖ്യമന്ത്രിക്ക് രക്ഷാ കവചമൊരുക്കാനാണ്. ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഈ കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കര്‍ സിബിഐക്ക് നല്‍കിയ മൊഴിയെക്കുറിച്ചറിയാനും, മുഖ്യമന്ത്രിക്ക് വിനയാവാത്ത വിധം സിബിഐക്ക് മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനുമാണിത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസുമൊക്കെ അന്വേഷിക്കുന്ന കേസുകളില്‍ ജാമ്യം ലഭിക്കാതിരിക്കുന്ന ശിവശങ്കറിനെ നേരില്‍ കാണാന്‍ വിജിലന്‍സിന് അവസരം ലഭിച്ചിരിക്കുന്നു. ഇത് അപകടകരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുന്നത് മുന്‍കൂട്ടി അറിയാനുമാവും. കേസില്‍ കുടുങ്ങിയ ശിവശങ്കര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യമനുസരിച്ചു നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതനാണ്. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ പോലീസിന്റെ എല്ലാ ഒത്താശയും ഇതിന് ലഭിക്കുന്നു.  

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് ജനങ്ങളെ ഇളക്കിവിടാനാണ്. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ത്തി ധനമന്ത്രി തോമസ് ഐസക് സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളതും ഇതിനാണ്. കൊവിഡാണെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പിടികൊടുക്കാതെ ആശുപത്രിയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉടനെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കുമ്പോള്‍ എങ്ങനെയൊക്കെ കബളിപ്പിക്കാമെന്ന് രവീന്ദ്രനെ പഠിപ്പിക്കാനുള്ള അവസരമായി ആശുപത്രി വാസത്തെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും അറിയാം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്‌ക്കേണ്ട സാഹചര്യം ഏതറ്റംവരെയും പോയി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കേരളം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്.

Tags: cpmകേരള സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.