Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംരക്ഷിത വനത്തിനുള്ളില്‍ 1000ല്‍ അധികം ഏക്കര്‍ കൈയേറി; നടപടി പ്രഹസനം മാത്രമാക്കി അധികൃതര്‍

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Nov 16, 2020, 12:24 pm IST
in Kerala
വനത്തിനുള്ളിലെ ഏലം കൃഷി

വനത്തിനുള്ളിലെ ഏലം കൃഷി

FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: വനം വകുപ്പ് മൂന്നാര്‍ ഡിവിഷന് കീഴില്‍ വരുന്ന സംരക്ഷിത വനത്തില്‍ ആയിരത്തിലധികം ഏക്കര്‍ ഭൂമി കൈയേറിയിട്ടും നടപടി ഇഴയുന്നു. സംഭവത്തില്‍ നിരവധി തവണ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ ഇത്തരത്തില്‍ കൈയേറ്റം ആരംഭിച്ചിട്ടെങ്കിലും ഇതുവരേയും ആരെയും ഒഴുപ്പിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

വന്‍തോതില്‍ കൈയേറിയ ശേഷം സ്ഥലം വെട്ടി തെളിച്ച് ഇവിടങ്ങളില്‍ കൃഷി ഇറക്കിയിരിക്കുകയാണ്. കാലങ്ങള്‍ പിന്നിടുന്തോറും സ്ഥലം കൂടുതല്‍ കൂടുതല്‍ വെട്ടി തെളിച്ച് കൃഷിയിറക്കും. ജണ്ടക്കുള്ളില്‍ നടക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ വനവാസികളുടെ പേര് പറഞ്ഞാണെങ്കിലും ഇവരെല്ലാം പുറത്ത് നിന്നെത്തുന്ന നാട്ടുകരാണെന്ന് വ്യക്തമായിട്ടുണ്ട്.  

ഇത്തരത്തില്‍ കൃഷി ഇറക്കുന്നവര്‍ക്ക് വലിയ രാഷ്‌ട്രീയ പിന്തുണയും ലഭിക്കുന്നുണ്ട്. മാറി മാറി വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാരും ഇത് കാണുകയും നടപടി എടുക്കുകയും ചെയ്തിട്ടില്ല. ജണ്ടയ്‌ക്ക് വെളിയിലെ പാവപ്പെട്ട കര്‍ഷകരുടെ കൃഷികള്‍ വെട്ടി നശിപ്പിക്കുമ്പോള്‍ ഉള്ളിലെ കൃഷിയ്‌ക്ക് പിന്തുണ നല്‍കുകയാണെന്ന പരാതിയും വ്യാപകമാണ്.

ഹൈക്കോടതി കൈയേറ്റം ഒഴുപ്പിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന്് കഴിഞ്ഞ ദിവസം വനപാലകരുടെ വലിയ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ കുരിശുപാറയില്‍വെച്ച് ഇവരെ ആളുകള്‍ തടഞ്ഞു. പിന്നാലെ തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രശ്‌നത്തിന് നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് തിരിച്ച് പോരുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം പോലും വെറും പ്രഹസനമാണെന്ന് ഇത് വ്യക്തമാക്കുന്നു.  

ഗ്രീന്‍ കെയര്‍ കേരള ജില്ലാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും റിപ്പോര്‍ട്ടുകളും നല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഉന്നത തലത്തിലുള്ള ശക്തമായ നടപടി ആവശ്യമാണെന്ന് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റ് മിനി റോയിയും ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രനും ജന്മഭൂമിയോട് പറഞ്ഞു. പണം വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും ചെയ്യുന്നതെന്നും ഇരുവരും ആരോപിക്കുന്നു.

അതേ സമയം ഉചിതമായ നടപടി എടുക്കുമെന്നും സ്ഥലത്ത് വ്യാപക കൈയേറ്റം ഉണ്ടെന്നും വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജി പി. മാത്തച്ചന്‍ പ്രതികരിച്ചു. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിന് നാട്ടുകാര്‍ തടസമുണ്ട്. എങ്കിലും കോടതി ഉത്തരവ് പ്രകാരം നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: forlandഏലം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Kerala

ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതി: മനുഷ്യാവകാശ കമ്മീഷന്‍

India

വഖഫ് ബോര്‍ഡിന്റെ പേരില്‍ ഇനി ആര്‍ക്കും ഭൂമി കൊള്ളയടിക്കാന്‍ കഴിയില്ല- യോഗി ആദിത്യനാഥ്

Kerala

വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ.മാണി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies