കണ്ണൂര്‍: പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഒരേ ഒരു നഗരസഭയായ കണ്ണൂര്‍ ആന്തൂരില്‍ ഇത്തവണ ശക്തി തെളിയിക്കാനുളള ഉറച്ച തീരുമാനവുമായി എന്‍ഡിഎ. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ആന്തൂര്‍ നഗരസഭ 2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് രൂപം കൊണ്ടത്. തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്നു അതുവരെ ആന്തൂരുള്പ്പെടുന്ന പ്രദേശം. പഞ്ചായത്തായിരുന്ന ആന്തൂരിനെ സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമാക്കുകയായിരുന്നു.
തുടര്‍ച്ചയായി യുഡിഎഫ് ഭരിച്ചിരുന്ന തളിപ്പറമ്പ് നഗരസഭ ഇതോടെ സിപിഎമ്മിന്റെ കൈകളിലെത്തി. പത്ത് വര്‍ഷം ഇവിടെ സിപിഎം തുടര്‍ച്ചയായി ഭരണം നടത്തി. ഇതിനിടയില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സിപിഎം ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട പഴയ ആന്തൂര്‍ പഞ്ചായത്ത് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ 2015ല്‍ മറ്റൊരു നഗരസഭയായി പ്രഖ്യാപിച്ച് തളിപ്പറമ്പിന്റെ ഭരണം സ്വന്തം കൈകളില്‍ തിരിച്ചെത്തിച്ചു. ഇതോടെ ആന്തൂരില്‍ സിപിഎം ഭരണം ഉറപ്പിക്കുകയായിരുന്നു.
28 വാര്‍ഡുകളാണ് നഗരസഭയില്‍ നിലവിലുളളത്. കഴിഞ്ഞ തവണ 27 വാര്‍ഡുകളില്‍ സിപിഎമ്മും ഒരിടത്ത് ഘടകകക്ഷിയായ സിപിഐയുമാണ് വിജയിച്ചത്. ബിജെപി പല വാര്‍ഡുകളിലും മത്സരിച്ച് ശക്തി തെളിയിക്കുകയുണ്ടായി. ഇത്തവണ എല്ലാ സീറ്റിലും മത്സരിക്കാനുളള തയ്യാറെടുപ്പിലാണ് എന്‍ഡിഎ. ആന്തൂര്‍ പഞ്ചായത്തിന്റെ ഭാഗമായ നഗരസഭയ്ക്കകത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ മറ്റ് രാഷട്രിയ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമായിരുന്നില്ല. പത്രിക നല്കാന് ചെല്ലുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും ഭീഷണിപ്പെടുത്തി തിരിച്ചയച്ച ചരിത്രമാണ് ആന്തൂരിന് പറയാനുളളത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ബിജെപി ശക്തമായ പ്രവര്‍ത്തനവുമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യം അറിയിച്ചതോടെ ആന്തൂരിന്റെ ചരിത്രം മാറുകയായിരുന്നു.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനാണ് കടമ്പേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളിലെ ബൂത്തുകളില്‍ പോലും ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റും മികച്ച വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ ബിജെപി ശക്തമല്ലാത്ത നഗരസഭയിലെ വാര്‍ഡുകളില്‍ പോലും ബിജെപി ജയസാധ്യത ഇത്തവണ കാണുന്നതായി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ തന്നെ സിപിഎമ്മും ബിജെപിയും നേരിട്ടുളള മത്സരമാണ് ഇവിടെ നടക്കുന്നതെന്നതാണ് സ്ഥിതി. മത്സരിക്കാന്‍ പോലും സ്ഥാനാര്‍ത്ഥിയെ ലഭിക്കാത്ത സ്ഥിതിയിലാണ് യുഡിഎഫ്. നിലവില്‍ പ്രതിപക്ഷമില്ലാത്ത ഇവിടെ ഇത്തവണം ബിജെപി ശക്തമായ സാന്നിധ്യമാറുമെന്നുറപ്പായിരിക്കുകയാണ്. ഇപ്പോഴും വികസനം അന്യംനില്‍ക്കുന്ന ആന്തൂരിലെ ഗ്രാമഗ്രാമാന്തരങ്ങളിലെല്ലാം ഇന്ന് നിരവധി സിപിഎം പ്രവര്‍ത്തകരും കുടുംബങ്ങളും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരും അനുഭാവികളുമാണ്. ഇത് വോട്ടായി മാറിയാല്‍ ബിജെപി വിജയം സുനിശ്ചിതമാണെന്നും ധര്‍മ്മശാല, കടമ്പേരി വാര്‍ഡുകളില്‍ ശക്തമായ മത്സരം നടക്കുമെന്നുറപ്പാണെന്നും നേതാക്കള്‍ പറയുന്നു.
രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ട പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂരുള്പ്പെടുന്ന നഗരസഭയിലാകമാനം സിപിഎമ്മിനെതിരായ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാജന് വിദേശത്ത് ചോരനീരാക്കി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ മുടക്കി ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡായ മുണ്ടപുറം വാര്‍ഡില്‍ നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് നഗരസഭാ അധികൃതര്‍ ലൈസന്‍സ് നല്കാത്തത്തിനെ തുടര്‍ന്ന് സാജന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയരുകയും നഗരസഭാ ചെയര്‍പേഴ്സണായ സിപിഎം വനിതാ നേതാവിനെതിരെയടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഇപ്പോഴും ജനവികാരം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കൂടാതെ പാര്‍ട്ടിക്കുളളില്‍ സംഭവത്തിന്റെ പേരില്‍ ഇപ്പോഴും ശക്തമായി വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: