മൂന്നാര്‍: കാടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം വീടിന് സമീപത്തെത്തിയതോടെ കുരുന്നുകളടക്കം ശ്വാസം അടക്കിപിട്ടിച്ച് കഴിഞ്ഞത് അഞ്ച് മണിക്കൂറിലധികം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു, മൂന്നാര്‍ ഗൂര്‍വിള എസ്റ്റേറ്റിലാണ് സംഭവം.
തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ കുട്ടിയാനയടക്കം അഞ്ചുപേരടങ്ങുന്ന കാട്ടാനക്കൂടം എസ്റ്റേറ്റിലെത്തിയത്. രണ്ട് സംഘമായി ലയങ്ങളിലെത്തിയ കാട്ടാനകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കാടുകയറിയത്.
ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സ്ഥലത്തെ താമസക്കാരിയായ സുധയുടെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്തു. ഈ സമയം കുട്ടികളായ ഹര്‍ശിനി(6), ബ്രിന്ത(8) എന്നിവരുമായി സുധ അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെയും ആനകള്‍ വളഞ്ഞിരുന്നു. തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ചാണ് മൂവര്‍ സംഘം നാലുമണിവരെ കഴിഞ്ഞത്.
സമീപത്തെ വള്ളിയുടെ വീടിന്റെ വാതിലും സുധ, ഗണേഷന്‍, ലക്ഷ്മണന്‍ എന്നിവരുടെ വിളവെടുക്കാന്‍ പാകമായ ബീന്‍സ് ക്യഷിയും കാട്ടാനകള്‍ തകര്‍ത്തു. പതിനായിരങ്ങള്‍ ചിലവഴിച്ചിറക്കുന്ന പച്ചക്കറികള്‍ വിളവെടുപ്പിന് പാമാകുന്നതോടെ വന്യമ്യഗങ്ങള്‍ നശിപ്പിക്കുകയാണ്. ക്യഷിയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് കുട്ടികളുടെ പഠനമടക്കമുള്ളവ മുമ്പോട്ട് കൊണ്ടുപോകുന്നത്. കാട്ടാനകള്‍ കൂട്ടമായി കാടിറങ്ങുന്നതോടെ സൈ്വര്യജീവിതം നയിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.
















