Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടയ ഭൂമിയിലെ മരംമുറി: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും, പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുക

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 7, 2020, 11:10 am IST
in Kerala

ഇടുക്കി: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാക്കുമെന്നു വിലയിരുത്തല്‍. മരംമുറി തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പോലും കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. 1964ലെ ചട്ട പ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ളവയാണ് മുറിക്കാന്‍ പുതിയ ഉത്തരവു പ്രകാരം അനുമതി. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു  പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

പുതിയ ഉത്തരവു പ്രകാരം സ്വയം കിളിര്‍ത്ത് വന്നവയും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ എല്ലാം മരങ്ങളും മുറിക്കാനാകും. ഇതിന് പ്രത്യേകിച്ച് ആരുടേയും അനുമതി വേണ്ടെന്നും ഇത് തടസപ്പെടുത്തുന്ന തരത്തില്‍ ഉത്തരവുകള്‍ പാസാക്കുകയോ നേരിട്ട് ഇടപെടുകയോ ചെയ്താല്‍ ഗുരുതര കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥനെതിരെ നടപടി സ്വികരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നു.  

കേരളം പോലുള്ള പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുകയെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ജന്മഭൂമിയോട് പറഞ്ഞു. വലിയ പ്രകൃതി ദുരന്തങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും അതില്‍ നിന്ന് ഒന്നും പഠിക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്നത് ജനാധിപത്യത്തിന്റെ ഗതികേടാണ്. പരിസ്ഥിതി സാക്ഷരതയില്ലാത്തവര്‍ നാടിന്റെ ഭരണാധികാരികളായാല്‍ നാടിനുണ്ടാകുന്ന വലിയ ദുരന്തമാണ് ഈ ഉത്തരവെന്നും അദ്ദേഹം.

ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ ദൂരവ്യാപക പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അവസാനം ഇത് കര്‍ഷകര്‍ക്ക് തന്നെ തിരിച്ചടിയാകും. വലിയ വരള്‍ച്ചയുണ്ടായി കൃഷി തന്നെ ചെയ്യാനാവാത്ത അവസ്ഥയാകും. ഇവയൊന്നും കര്‍ഷകരെ സഹായിക്കാനോ കര്‍ഷക സ്നേഹമോ ആണെന്ന് വിശ്വസിക്കാനാകില്ലെന്നും ജോണ്‍ പെരുവന്താനം പറഞ്ഞു.

ഇടുക്കി, വയനാട് ജില്ലകളില്‍ നിലവില്‍ എസ്റ്റേറ്റിലെ മരം മുറിയുടെ മറവില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ച് കടത്തുന്നത്. എന്നാല്‍ സംസ്ഥാനമൊട്ടാകെ ഇതിന് അനുമതി നല്‍കിയതോടെ കോടിക്കണക്കിന് മരങ്ങളാകും ഇനി മുറിച്ചു കടത്തുക. ലോകം മുഴുവന്‍ കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വോട്ട് ബാങ്ക് മാത്രം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ദൂരവ്യാപകമായി എല്ലാ ജനതയേയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം. അതേസമയം വന്‍തോതില്‍ മരം മുറി നടക്കുന്ന ജില്ലയാണ് ഇടുക്കിയെന്നും ഇത്തരം തീരുമാനങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.

Tags: landtree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.