Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുല്ലത്തറയും തുളസിത്തറയും

വാസ്തുവിദ്യ - 36

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 6, 2020, 08:59 pm IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

കേരളീയ ഗൃഹസങ്കല്‍പ്പങ്ങളുടെ ഗൃഹാതുരതകളാണ് നടുമുറ്റം, ദാരുനിര്‍മിതങ്ങളായ നീളന്‍ വരാന്തകള്‍, തുളസിത്തറ എന്നിവ. പ്രാചീന വാസ്തു ഗ്രന്ഥ പരാമര്‍ശങ്ങളില്‍ ഇതിനു മല്ലീകുട്ടിമം എന്ന നാമത്തില്‍ മുല്ലത്തറയായിട്ടും സങ്കല്‍പ്പം കാണുന്നുണ്ട്. പില്‍ക്കാലത്ത് തുളസിത്തറയായും പരിണാമമായി.  

അങ്കണമധ്യ സൂത്രം, ഗൃഹമധ്യ സൂത്രം, കര്‍ണസൂത്രം, രജ്ജു സൂത്രം എന്നിവയ്‌ക്ക് വേധം വരാത്ത വിധം അങ്കണ മധ്യത്തിലാണ് തുളസി അല്ലെങ്കില്‍ മുല്ലത്തറ ചെയ്ത് വരാറുള്ളത്. നാലുകെട്ടുകളുടെ നാലു ശാലകള്‍ക്കിടയില്‍ പാദുകപ്പുറത്തു വരുന്ന ഗൃഹമണ്ഡല ഭാഗത്തെ മധ്യാങ്കണം അഥവാ പ്രാങ്കണം എന്നും ഗൃഹ വേദികയ്‌ക്ക് പുറത്തു വരുന്നതിന് ബാഹ്യാങ്കണം എന്നുമാണ് സംജ്ഞകള്‍. അങ്കണം എന്നതിനു മുറ്റം എന്നാണ് അര്‍ഥം.

പ്രാങ്കണവിധികള്‍ മുന്‍പേ പറയപ്പെട്ടവയാല്‍ സുവ്യക്തമായതല്ലോ. തെക്ക്വടക്ക് ദിശയില്‍ ഗുണാംശ വിസ്താരവിധിയനുസരിച്ച് നിയതമായ ആയാമത്തോട് കൂടിയ ദീര്‍ഘചതുരാകൃതിയിലുള്ളവയാകണം നടുമുറ്റങ്ങള്‍. അതല്ലെങ്കില്‍ 1,2,4,8,9,12,16 അംഗുലം കൊണ്ടും ആയാമം നല്‍കാം. കിഴക്ക് പടിഞ്ഞാറ് ആയാമം നല്‍കുന്നത് ഉത്തമമല്ല. എന്നാല്‍ സമചതുരമായ നടുമുറ്റവിധിയുണ്ട്.

നടുമുറ്റത്തിന്റെ വടക്കുകിഴക്കേ ഭാഗത്താണ് മുല്ലത്തറയ്‌ക്ക് സ്ഥാനം. നടുമുറ്റത്തല്ലെങ്കിലും മുല്ലത്തറ ഗൃഹത്തിന്റെ വടക്കുകിഴക്കെ മുറ്റത്താണ് വേണ്ടത്. നടുമുറ്റത്തിന്റ വീതിയില്‍ നിന്നും അധികമുള്ള ദീര്‍ഘത്തില്‍ പകുതി വടക്കും തെക്കും നീക്കി മധ്യത്തിലുള്ള ചതുരം 8ഃ8 അറുപത്തിനാല് പദമുള്ള വാസ്തു മണ്ഡലമായി വിഭജിച്ച് മധ്യഭാഗത്തെ ആവൃതിയില്‍ ആപന്‍, ആപവത്സന്‍ എന്നീ ദേവന്മാരുടെ പദത്തിലാണ് മുല്ലത്തറയുടെ സ്ഥാനം. ആപന്റെ ഇടത്തെ, വടക്ക് പദത്തിലും ആപവത്സന്റെ വലത്തേ, തെക്ക് പദത്തിലും മധ്യത്തിലാണ് തുളസിത്തറക്ക് സ്ഥാനം കല്‍പ്പിക്കേണ്ടത്. അതായത് അങ്കണത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ നിന്നും വടക്കുകിഴക്കേ മൂലയിലേക്കുള്ള സൂത്രത്തിനു വേധം വരാത്ത വിധം വേണം എന്ന് സാരം.

ഏകശാലാ ഗൃഹങ്ങള്‍ക്കും ബാഹ്യാങ്കണത്തെ ഇപ്രകാരം ക്രമപ്പെടുത്തിയാണ് സ്ഥാനം കാണുന്നത്. തുളസിത്തറയുടെ സ്ഥാനം അറിയാതെ പ്രധാന വാതിലിനു നേര്‍ക്ക് വയ്‌ക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ ഇത് പ്രധാന വാതിലിനു ദ്വാരവേധദോഷം ഉണ്ടാക്കുന്നതാണ്. തറ ഉയരം കുറഞ്ഞ വീടുകള്‍ക്ക് അതിന്മേല്‍ ഉയരം കൂടിയ തുളസിത്തറകളും സ്വീകാര്യമല്ല .

തുളസിത്തറയുടെ ഉയരം, ചുറ്റ് എന്നിവക്ക് ധ്വജയോനി അളവുകളാണ് നല്‍കേണ്ടത്. വൃത്താകൃതിയിലും സമചതുരശ്രമായും എട്ടോ പതിനാറോ പട്ടമായും നിര്‍മിക്കാവുന്നതാണ്. ഉപപീഠം, ജഗതി, കുമുദം തുടങ്ങിയ അടുക്കുകളാല്‍ ചേര്‍ന്നുമാകാം.അധിഷ്ഠാനപ്പൊക്കത്തോട് സമമായോ, ആറു മുതല്‍ പതിനൊന്നു വരെ ഭാഗിച്ചു ഒരു ഭാഗം ഉയരം കുറച്ചും ചെയ്യാവുന്നതാണ്. തുളസിത്തറയുടെ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അതിന്റെ ഉയരം വീടിന്റെ തറയുടെ ഉയരത്തില്‍ കൂടുതലാകാന്‍ പാടില്ല എന്നതാണ്.

ഗൃഹത്തിന്റെ വടക്കുകിഴക്കേ മുറ്റത്ത്  നിര്‍മിക്കുന്ന തുളസിത്തറ (മുല്ലത്തറ)യ്‌ക്ക് വിളക്കു വെച്ച് പ്രദക്ഷിണം വെക്കാന്‍ പാകത്തില്‍ നാലുവശവും സ്ഥലസൗകര്യമൊരുക്കേണ്ടതാണ്. അതായത് ഭൂമിയുടെ അതിര്‍ത്തി ചേര്‍ത്ത് നിര്‍മിക്കാന്‍ പാടില്ലെന്നര്‍ഥം. മറ്റു നിര്‍മാണങ്ങളാല്‍ ഞെരുങ്ങി പോകുകയുമരുത്. തറയുടെ കിഴക്കും പടിഞ്ഞാറും വിളക്ക് വയ്‌ക്കാനുള്ള ഇടങ്ങളും കല്‍പിക്കേണ്ടതാകുന്നു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം

Health

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)
India

ട്രംപിനെ സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍; ക്ഷാമത്തിനിടയിലും ബിറ്റ് കോയിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം;നല്‍കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

Kerala

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Health

2,83 കോടി ആളുകളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയെന്ന് ആരോഗ്യവകുപ്പ്, രോഗസാധ്യത കണ്ടെത്തിയത് 9,13,484 പേര്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ജൂണ്‍ 2ന്

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

മാല പിടിച്ചു പറിക്കല്‍ 2 ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി

മരുന്നുകള്‍ ഇല്ലാതെ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാം: എങ്ങനെ?

ഈഡിസ് ഈജിപ്റ്റി കെ‍ാതുക്: കനത്ത മഴ ലഭിച്ചാൽ രൂപം മാറും

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies