Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ് ഉടമയെ മറ്റൊരു ബസിലെ തൊഴിലാളി കുത്തിക്കൊന്നു; സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ നടന്നത് പട്ടാപ്പകല്‍ കൊലപാതകം

ഗുരുതരമായി പരിക്കേറ്റ ബോബനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മനീഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 10:01 am IST
in Kerala
അടിമാലി സ്വകാര്യ ബസ് സ്റ്റാന്റ് (ഫയല്‍) ഇന്‍സൈറ്റില്‍ മരിച്ച ബോബന്‍ ജോര്‍ജ്ജ്

അടിമാലി സ്വകാര്യ ബസ് സ്റ്റാന്റ് (ഫയല്‍) ഇന്‍സൈറ്റില്‍ മരിച്ച ബോബന്‍ ജോര്‍ജ്ജ്

അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസുടമ മരിച്ചു. സംഭവം അരങ്ങേറിയത് നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ ഹോട്ടലിന് മുന്നില്‍വെച്ച്. മേരിമാതാ ബസുടമ ബൈസണ്‍വാലി നടുവിലാംകുന്നേല്‍ ബോബന്‍ ജോര്‍ജ്ജാ(37)ണ് മരിച്ചത്.

പ്രതിയായ മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരന്‍ ഇരുമ്പുപാലം തെക്കേടത്ത് മനീഷിനെ(37) പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇയാളെ പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് വച്ചായിരുന്നു സംഭവം. ബോബന്‍ ജോര്‍ജ്ജിനേയും മനീഷിനേയും ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബോബനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മനീഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.

മരിച്ച ബോബനും മനീഷും തമ്മില്‍ ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് അടിമാലി പോലീസ് നല്‍കുന്ന വിവരം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചുണ്ടായ വാക്ക് തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഇത് സംബന്ധിച്ച വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചു. മനീഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് മൊഴി രേഖപ്പെടുത്തി മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വര്‍ഷങ്ങളായി അടിമാലി സ്റ്റാന്‍ഡിലും, പരിസരങ്ങളിലും ആവര്‍ത്തിയ്‌ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും, പോര്‍വിളികള്‍ക്കുമൊടുവിലാണ് പട്ടാപ്പകൽ  യുവാവ് കൊലക്കത്തിക്കിരയായത്.  കൊറോണ വ്യാപനംമൂലം യാത്രക്കാര്‍ പൊതുവെ കുറവായിരുന്നുവെങ്കിലും നിരവധി പേര്‍ ഈ കാഴ്ച കണ്ട് ഭയചകിതരായി ചിതറി മാറുകയായിരുന്നു.

മേഖലയില്‍ സ്വകാര്യ ബസ് ജീവനക്കാരും, ഓട്ടോറിക്ഷക്കാരും, കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുണ്ടാകാറുള്ള സംഘര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയും, കണ്ടക്ടര്‍മാരെയും വാഹനം തടഞ്ഞ് നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാരടക്കമുള്ളവര്‍ ക്രൂരമായി അക്രമിച്ച നിരവധി സംഭവങ്ങളും ഉണ്ട്.

സമീപകാലത്തും ഇത് തുടര്‍ന്ന് വരികയാണ്. കഴിഞ്ഞ വര്‍ഷം 10-ാം മൈലില്‍ ഓട്ടോറിക്ഷക്കാരനെ സ്വകാര്യ ബസുടമകളടക്കം മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഓട്ടോക്കാരും, സ്വകാര്യ ബസ് ജീവനക്കാരും അടിമാലിയില്‍ സംഘര്‍ഷമുണ്ടാക്കുകയും മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.

അക്രമസംഭവങ്ങള്‍ ഏകപക്ഷീയമായി ഉണ്ടാക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെതിരെ യൂണിയനുകളോ, അസോസിയേഷനോ മാതൃകാ പരമായി ഇതുവരെ ഇടപെടാത്തതാണ് പട്ടാപ്പകല്‍ കൊലവിളി നടത്താനും, അരുംകൊല നടത്താനുമുള്ള സാഹചര്യത്തിലെത്താന്‍ കാരണം. ബസ് സര്‍വ്വീസിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് ഈ കൊലപാതകത്തിനും കാരണമായത്.

ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായതായി പോലീസും പറയുന്നു. പ്രശ്‌നം പരിഹരിക്കാനായി വിളിച്ച് ചേര്‍ത്ത ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സംഭവം. അതേ സമയം കൊല്ലപ്പെട്ട യുവാവ് ബസ് ജീവനക്കാരനെ കുത്തുന്നതിന്റെ 54 സെക്കന്റോളം ദൈര്‍ഘ്യം വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. സമീപത്ത് നിന്നവര്‍ മാറി പോകുന്നതും പിന്നീട് ഒരു പോലീസുകാരന്‍ വന്ന് ഇരുവരേയും പിടിക്കുന്നതും.

കുത്തേറ്റ ബസുടമ മുറിവേറ്റ ഭാഗത്ത് പിടിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. റൂട്ടിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചെങ്കില്‍ മാത്രമേ ബസ് സ്റ്റാന്റിലും നടുറോഡിലും തമ്മില്‍ തല്ലുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂവെന്ന് യാത്രക്കാരും പറയുന്നു. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ സര്‍വ്വ സാധാരണമാണ്.

Tags: deathbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.