Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാണി കോണ്‍ഗ്രസിന്റെ വരവ് പൊട്ടിത്തെറിയിലേക്ക്; ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ

സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടെ ഇന്നലെ ചേര്‍ന്ന കൊല്ലം ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ സിപി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിപിഐ

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Nov 1, 2020, 02:00 pm IST
in Kollam

കൊല്ലം: സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടെ ഇന്നലെ ചേര്‍ന്ന കൊല്ലം ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ സിപി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിപിഐ. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയമാണ് കീറാമുട്ടിയാക്കി സിപിഎമ്മിനെ വേട്ടയാടാന്‍ സിപിഐ ആയുധമാക്കിയത്.

തുടക്കം മുതല്‍ ഇടഞ്ഞുനിന്ന സിപിഐ യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ പോലും തയ്യാറായില്ല. യോഗ കീഴ്‌വഴക്കപ്രകാരം അധ്യക്ഷ സ്ഥാനം വഹിക്കേണ്ട എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ അധ്യക്ഷകസേരയിലിരിക്കാതെ വിട്ടുനിന്നു. ഇതേ തുടര്‍ന്ന് മുന്‍ എംപി പി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

മുമ്പ് ശത്രു പാളയത്തിലായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പ്രതിനിധികളെ സിപിഎം നേതാക്കള്‍ സ്വീകരിച്ച് ആനയിച്ച് യോഗത്തില്‍ മുന്‍ സീറ്റില്‍ തന്നെ ഇരിപ്പിടം നല്‍കിയതും തുടക്കത്തില്‍ തന്നെ യോഗത്തില്‍ കല്ല് കടിയുണ്ടാക്കി. സംസ്ഥാന നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രനും ഉഷാലയം ശിവരാജനുമാണ് കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എല്‍ഡിഎഫ് യോഗത്തില്‍ എത്തിയത്.

ഇരുപത്തിയാറ് സീറ്റുള്ള കൊല്ലം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന് പതിനഞ്ചും സിപിഐക്ക് പത്തും കേരളാ കോണ്‍ഗ്രസ് (ബി)ക്ക് ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ധാരണയായിരുന്നു. സിപിഐയുടെ സീറ്റാണ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎമ്മില്‍ തത്ത്വത്തില്‍ ധാരണയായത്. ഈ തീരുമാനം സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ പോര്‍വിളിക്കാന്‍ കച്ചകെട്ടി വന്ന സിപി ഐ തുടക്കത്തില്‍ തന്നെ പ്രതിഷേധസ്വരം ഉയര്‍ത്തി അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ പോലും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ സിപിഎം പത്തി താഴ്‌ത്തി. എന്നാലും തങ്ങളുടെ ഒരു സീറ്റ് പോലും വിട്ടുതരില്ലെന്ന് സിപിഐ പരസ്യമായി തുറന്നടിച്ചു.

സ്വര്‍ണക്കള്ളക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ തലയില്‍ മുണ്ടിട്ടു നടക്കുന്ന സിപിഎം നേതാക്കളുടെ ജാള്യത ഇന്നലത്തെ യോഗത്തിലും പ്രകടമായിരുന്നു. സിപിഐയുടെ വെല്ലുവിളിയെ പ്രതിരോധിക്കാനുള്ള ആര്‍ജവം ഇന്നലത്തെ യോഗത്തില്‍ സിപിഎമ്മിന് ഇല്ലായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. അതുകൊണ്ടുതന്നെ സീറ്റ് വിഭജനം സംബസിച്ചുള്ള ചര്‍ച്ച ഇന്നലത്തെ യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതുമില്ല.

കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചത് സിപിഐ യുടെ രണ്ട് സീറ്റുകളാണ്. അതില്‍ ഒന്ന് ചവറയാണ്. ചവറയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫില്‍ ആലോചിക്കാതെ സിപിഎം ഏകപക്ഷീയമായാണ് ഈ തീരുമാനം എടുത്തത്. കൂടാതെ എല്‍ഡിഎഫ് ഘടകകക്ഷികളായ എന്‍സിപി, ജനതാദള്‍ (എസ്), ലോക് താന്ത്രിക് ജനതാദള്‍, ആര്‍ എസ്പി (എല്‍) എന്നിവരും ഇക്കുറി സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ സിപിഐയിലെ പടലപ്പിണക്കമാണ് സിപിഎമ്മിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.സ്. സുപാലും ആര്‍. രാജേന്ദ്രനും തമ്മിലുള്ള പോര് പാര്‍ട്ടി ജില്ലാ ഘടകത്തിന് തലവേദനയായിരിക്കുകയാണ്. എട്ടുമാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തര്‍ക്കം കാരണം സിപിഐ ജില്ലാ കൗണ്‍സില്‍ ചേരാനായത്. എന്നാലും സീറ്റ് വിഭജന കാര്യത്തില്‍ സിപിഎമ്മിനെതിരെ പരസ്യമായി രംഗത്തുവരാന്‍ സിപിഐ തയ്യാറെടുത്തെങ്കിലും പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ട് വിഷയം പൊതുനിരത്തില്‍ വലിച്ചിഴയ്‌ക്കാതെ ഒതുക്കി വച്ചിരിക്കുന്നതായാണ് അറിയുന്നത്. എല്ലാ ഘടകകക്ഷികളില്‍ നിന്നും ഈ രണ്ട് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

Tags: cpmരാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.