Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാണി കോണ്‍ഗ്രസിന്റെ വരവ് പൊട്ടിത്തെറിയിലേക്ക്; ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ

സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടെ ഇന്നലെ ചേര്‍ന്ന കൊല്ലം ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ സിപി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിപിഐ

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Nov 1, 2020, 02:00 pm IST
inKollam

കൊല്ലം: സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടെ ഇന്നലെ ചേര്‍ന്ന കൊല്ലം ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ സിപി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിപിഐ. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയമാണ് കീറാമുട്ടിയാക്കി സിപിഎമ്മിനെ വേട്ടയാടാന്‍ സിപിഐ ആയുധമാക്കിയത്.

തുടക്കം മുതല്‍ ഇടഞ്ഞുനിന്ന സിപിഐ യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ പോലും തയ്യാറായില്ല. യോഗ കീഴ്‌വഴക്കപ്രകാരം അധ്യക്ഷ സ്ഥാനം വഹിക്കേണ്ട എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ അധ്യക്ഷകസേരയിലിരിക്കാതെ വിട്ടുനിന്നു. ഇതേ തുടര്‍ന്ന് മുന്‍ എംപി പി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

മുമ്പ് ശത്രു പാളയത്തിലായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പ്രതിനിധികളെ സിപിഎം നേതാക്കള്‍ സ്വീകരിച്ച് ആനയിച്ച് യോഗത്തില്‍ മുന്‍ സീറ്റില്‍ തന്നെ ഇരിപ്പിടം നല്‍കിയതും തുടക്കത്തില്‍ തന്നെ യോഗത്തില്‍ കല്ല് കടിയുണ്ടാക്കി. സംസ്ഥാന നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രനും ഉഷാലയം ശിവരാജനുമാണ് കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എല്‍ഡിഎഫ് യോഗത്തില്‍ എത്തിയത്.

ഇരുപത്തിയാറ് സീറ്റുള്ള കൊല്ലം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന് പതിനഞ്ചും സിപിഐക്ക് പത്തും കേരളാ കോണ്‍ഗ്രസ് (ബി)ക്ക് ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ധാരണയായിരുന്നു. സിപിഐയുടെ സീറ്റാണ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎമ്മില്‍ തത്ത്വത്തില്‍ ധാരണയായത്. ഈ തീരുമാനം സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ പോര്‍വിളിക്കാന്‍ കച്ചകെട്ടി വന്ന സിപി ഐ തുടക്കത്തില്‍ തന്നെ പ്രതിഷേധസ്വരം ഉയര്‍ത്തി അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ പോലും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ സിപിഎം പത്തി താഴ്‌ത്തി. എന്നാലും തങ്ങളുടെ ഒരു സീറ്റ് പോലും വിട്ടുതരില്ലെന്ന് സിപിഐ പരസ്യമായി തുറന്നടിച്ചു.

സ്വര്‍ണക്കള്ളക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ തലയില്‍ മുണ്ടിട്ടു നടക്കുന്ന സിപിഎം നേതാക്കളുടെ ജാള്യത ഇന്നലത്തെ യോഗത്തിലും പ്രകടമായിരുന്നു. സിപിഐയുടെ വെല്ലുവിളിയെ പ്രതിരോധിക്കാനുള്ള ആര്‍ജവം ഇന്നലത്തെ യോഗത്തില്‍ സിപിഎമ്മിന് ഇല്ലായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. അതുകൊണ്ടുതന്നെ സീറ്റ് വിഭജനം സംബസിച്ചുള്ള ചര്‍ച്ച ഇന്നലത്തെ യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതുമില്ല.

കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചത് സിപിഐ യുടെ രണ്ട് സീറ്റുകളാണ്. അതില്‍ ഒന്ന് ചവറയാണ്. ചവറയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫില്‍ ആലോചിക്കാതെ സിപിഎം ഏകപക്ഷീയമായാണ് ഈ തീരുമാനം എടുത്തത്. കൂടാതെ എല്‍ഡിഎഫ് ഘടകകക്ഷികളായ എന്‍സിപി, ജനതാദള്‍ (എസ്), ലോക് താന്ത്രിക് ജനതാദള്‍, ആര്‍ എസ്പി (എല്‍) എന്നിവരും ഇക്കുറി സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ സിപിഐയിലെ പടലപ്പിണക്കമാണ് സിപിഎമ്മിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.സ്. സുപാലും ആര്‍. രാജേന്ദ്രനും തമ്മിലുള്ള പോര് പാര്‍ട്ടി ജില്ലാ ഘടകത്തിന് തലവേദനയായിരിക്കുകയാണ്. എട്ടുമാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തര്‍ക്കം കാരണം സിപിഐ ജില്ലാ കൗണ്‍സില്‍ ചേരാനായത്. എന്നാലും സീറ്റ് വിഭജന കാര്യത്തില്‍ സിപിഎമ്മിനെതിരെ പരസ്യമായി രംഗത്തുവരാന്‍ സിപിഐ തയ്യാറെടുത്തെങ്കിലും പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ട് വിഷയം പൊതുനിരത്തില്‍ വലിച്ചിഴയ്‌ക്കാതെ ഒതുക്കി വച്ചിരിക്കുന്നതായാണ് അറിയുന്നത്. എല്ലാ ഘടകകക്ഷികളില്‍ നിന്നും ഈ രണ്ട് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

Tags: cpmരാഷ്ട്രീയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.