Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യപാലനത്തിനായി വിക്രയവിക്രിയയും

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 28, 2020, 05:32 pm IST
in Samskriti

ഹരിശ്ചന്ദ്രന്‍ ചിന്താകുലനായി.  ഇന്ന് അസ്തമിക്കുന്നതിനു മുമ്പ് വിശ്വാമിത്ര മഹര്‍ഷി വീണ്ടും വരും. രാജ്യദാനത്തിന്റെ ദക്ഷിണ നല്‍കാനായില്ലെങ്കില്‍ ഞാന്‍ സത്യം തെറ്റിച്ചവനാകും. മഹര്‍ഷി കോപിച്ച് ശപിക്കുകയും ചെയ്യും.  

ഇത്രയും കാലം കൊടുത്തേ ശീലിച്ചിട്ടുള്ളൂ. ഇപ്പോള്‍ യാചിക്കുന്നതെങ്ങനെ. മകന്‍ വിശന്നു കരച്ചിലാണ്. അവന് എന്തെങ്കിലും കഴിക്കാന്‍ നല്‍കാനും കഴിയുന്നില്ല. ദേഹമാകെ തളരുന്നു.  

ഈ തളര്‍ച്ച കണ്ട് ഹരിശ്ചന്ദ്ര പത്‌നി പരിഹാരമാര്‍ഗമാണ് ആലോചിച്ചത്. എന്നെ വിറ്റിട്ടാണെങ്കിലും വിശ്വാമിത്ര മഹര്‍ഷിയുടെ കടം വീട്ടിയാലും. ഞാനിത് ആത്മാര്‍ഥമായാണ് പറയുന്നത്.  

‘ന ദ്യൂതഹേതോര്‍  

ന ചമദ്യഹേതോര്‍

ന രാജ്യഹേതോര്‍  

ന ച ഭോഗഹേതോഃ

ദദസ്വഗുര്‍വര്‍ഥമതോ,  

മയാത്വം

സത്യവ്രതം ത്വം  

സഫലം കുരുഷ്വ’

ചൂതുകളിച്ചു കളയാനോ മദ്യപിച്ചു നശിപ്പിക്കാനോ രാജ്യം പിടിച്ചു വാങ്ങാനോ കളിച്ചു രസിച്ചു നടക്കാനോ അല്ലല്ലോ? സത്യപാലനത്തിനു വേണ്ടിയല്ലേ?  എങ്ങനെയും മഹര്‍ഷിയുടെ കടം വീട്ടേണ്ടതാണ്. എന്നെ കൊടുത്തിട്ടായാലും ആ ധനം നല്‍കണം.  

ഇതുകേട്ട് ഹരിശ്ചന്ദ്രന്‍ ശോകത്താല്‍ കോപിച്ചു. നീ ഇതു തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ ഞാന്‍ അതു തന്നെ ചെയ്യാന്‍ നിര്‍ബന്ധിതനാകും. ഒരു ക്രൂരനെപ്പോലെ. മനുഷ്യത്വമറ്റവനെപ്പോലെ. നിര്‍ദയനെപ്പോലെ. ഒരു കഠിന ഹൃദയനായി.  

വിശ്വാമിത്രന്റെ ആഗമത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഇനി വേറെ മാര്‍ഗമില്ലെന്നു ചിന്തിച്ച് ഹരിശ്ചന്ദ്രന്‍ പൊതുവഴിയിലേക്കിറങ്ങി. ഉറക്കെ വിളിച്ചു പറഞ്ഞു’ ഹേ, നാഗരികന്മാരെ എന്റെ പ്രിയഭാര്യയെ ദാസിയായി സ്വീകരിച്ച് എനിക്ക് പൊന്‍പണം നല്‍കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? കണ്ണീരോടെയാണെങ്കിലും ഹരിശ്ചന്ദ്രന്‍ പറഞ്ഞൊപ്പിച്ചു.  

ഇതുകേട്ട് ഒരുവൃദ്ധബ്രാഹ്മണ വേഷധാരി അടുത്തെത്തി. (വിശ്വാമിത്ര മഹര്‍ഷിക്ക് മായാവിദ്യകളും വശമാണല്ലോ).  

‘എനിക്ക് വീട്ടുജോലിക്ക് ഒരാളില്ലാതിരിക്കുകയായിരുന്നു. വിധി പ്രകാരമുള്ള ധനം നല്‍കാന്‍ തയ്യാറാണ്’. ഇതു പറഞ്ഞുകൊണ്ട് വൃദ്ധബ്രാഹ്മണന്‍ ഹരിശ്ചന്ദ്രന്റെ മരവുരിയില്‍ പൊന്‍പണം നിരത്തി.  

ഹരിശ്ചന്ദ്ര പത്‌നി ഹരിശ്ചന്ദ്രനെ പ്രദക്ഷിണം വച്ചു പ്രാര്‍ഥിച്ചു. ഇനിയും ഹരിശ്ചന്ദ്രന്റെ ഭാര്യയായി തുടരുവാന്‍ എനിക്ക് അവസരം ഉണ്ടാകേണമേ.

ഹരിശ്ചന്ദ്രന്‍ തന്റെ രാക്ഷസീയ പ്രവൃത്തിയോര്‍ത്ത് സ്വയം വിലപിച്ചു നിന്നു. പുത്രന്‍ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു. വൃദ്ധബ്രാഹ്മണന്‍ അവനെ തള്ളിമാറ്റാന്‍ ഭാവിച്ചിട്ടും അവന്‍ വിട്ടില്ല.  

‘എന്റെ മകനെക്കൂടി കൂടെകൊണ്ടുവരാന്‍ അനുഗ്രഹിക്കേണമേ’ എന്ന് ആ ദാസി വൃദ്ധബ്രാഹ്മണനോട് കേണപേക്ഷിച്ചു.  

‘എനിക്കാവശ്യമില്ല, എങ്കിലും ആയിക്കോട്ടെ’ എന്നു ആ ബാലകനു വേണ്ടിയും വില നിശ്ചയിച്ച് വൃദ്ധബ്രാഹ്മണന്‍ പൊന്‍പണം മരവുരിയില്‍ സമര്‍പ്പിച്ചു.  

ഹരിശ്ചന്ദ്ര പത്‌നിയെയും പുത്രനെയും കൂട്ടി വൃദ്ധബ്രാഹ്മണന്‍ യാത്രയായി. അവര്‍ കാണാമറയേക്ക് മറയുന്നതും നോക്കി ഹരിശ്ചന്ദ്രന്‍ വിലപിച്ചു നിന്നു. അപ്പോഴേക്കും വിശ്വാമിത്രന്‍ അവിടെയെത്തി.                                                                                                                         (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

പുതിയ വാര്‍ത്തകള്‍

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.