Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഴക്കാറ് കണ്ടാല്‍ ചങ്കിടിപ്പാണ് പടിഞ്ഞാറ്റം മുറിക്കാര്‍ക്ക്

പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:00 pm IST
in Kollam
പള്ളിക്കലാറ്

പള്ളിക്കലാറ്

കുന്നത്തൂര്‍: പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും.

തുലാവര്‍ഷമാണ് വരുന്നത്. മാനത്ത് മഴക്കാറു കണ്ടാല്‍ പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് ചങ്കിടിപ്പാണ്. മഴ ശക്തമായാല്‍ പളളിക്കലാറ് കരകവിയും. വീടും കൃഷിയിടങ്ങളും തൊഴുത്തുമെല്ലാം വെള്ളത്തിലാകും. കലങ്ങിമറിഞ്ഞു വരുന്ന വെള്ളം കിണറുകളില്‍ കയറും. മോട്ടോറുകള്‍ തകരാറിലാകും.  വീട്ടുമുറ്റത്ത് സംഭരിച്ച് സൂക്ഷിക്കുന്ന വൈക്കോലുകള്‍ ഉള്‍പ്പെടെ നശിക്കും. ചാണകക്കുഴികളിലും ശൗചാലയക്കുഴികളിലും വെള്ളം നിറയും. റോഡുകള്‍ വെള്ളക്കെട്ടാകുന്നതോടെ ഗതാഗതവും താറുമാറാകും.  

മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നാലും ദുരിതം മാറില്ല. വീടും പരിസരവും നിറയെ ചെളിയാകും. ദിവസങ്ങള്‍ വേണം എല്ലാം പഴയ നിലയിലെത്താന്‍. വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ കുടുംബങ്ങളാണ് വെള്ളം കയറി ദുരിതത്തിലാകുന്നത്. തുടര്‍ന്ന് ബന്ധുവീടുകളിലും താത്കാലികമായി ഒരുക്കിയ ക്യാമ്പുകളിലുമാണ് ദിവസങ്ങളോളം അവര്‍ കഴിച്ചുകൂട്ടുന്നത്.

ആവശ്യങ്ങള്‍ പഴങ്കഥ

ഈ വര്‍ഷവും മഴയില്‍ പള്ളിക്കലാറ് കരകവിഞ്ഞ് വീടും പരിസരവും മെല്ലാം വെള്ളക്കെട്ടായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നില്ല. പകരം ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. മഴ ശമിച്ചതോടെയാണ് അവരെല്ലാം തിരികെ എത്തിയത്. തുടര്‍പ്രക്രിയ പോലെ ഇതെല്ലാം വര്‍ഷാവര്‍ഷം നടക്കുന്നു. എന്നാല്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് അധികൃതര്‍ക്കും താല്പര്യമില്ല. വശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

കരിങ്ങാട്ടില്‍ ക്ഷേത്രം മുതല്‍ തൊടിയൂര്‍ പാലം വരെ പള്ളിക്കലാറിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തൊടിയൂര്‍ പാലത്തിന് സമീപം നിര്‍മിച്ച തടയണ പള്ളിക്കലാറിന്റെ നീരൊഴുക്കിന് തടസമായതോടെ വെള്ളക്കെട്ടിന് കാരണമായി. ഇതേത്തുടര്‍ന്ന് തടയണയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയെങ്കിലും പൂര്‍ണമായും പൊളിച്ചാലെ ദുരിതം ഒഴികയുള്ളൂ.

പദ്ധതികള്‍ നിരവധി

പള്ളിക്കലാര്‍ സംരക്ഷിക്കുന്നതിനും വെള്ളം കവിഞ്ഞൊഴുകുന്നത്  ഒഴിവാക്കാനും നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പലതും ഫയലുകളിലൊതുങ്ങി. പള്ളിക്കലാറിന്റെ പുനരുജ്ജീവനത്തിന് 40 ലക്ഷം രൂപയുടെ പദ്ധതിയാണ് അവസാനം പ്രഖ്യാപിക്കപ്പെട്ടത്.  

മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ആറിന്റെ സ്വഭാവികമായ ഒഴുക്കിന് തടസമായി പ്രളയത്തില്‍ വന്നടിഞ്ഞ മണ്‍തിട്ടകളും പടര്‍ന്നു പിടിച്ച കുറ്റിക്കാടുകളും നീക്കം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്.

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. കുറച്ച് ഭാഗങ്ങളില്‍ മാത്രം ആഴം കൂട്ടുകയും കുറ്റിക്കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തെങ്കിലും പൂര്‍ണമായും ഫലപ്രദമായില്ല.

Tags: RainDisaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.