Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.സി. ജോര്‍ജിനെതിരെയും ആരോപണം; ബാര്‍കോഴ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത് മാണിക്കെതിരായ കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട്

എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പാറ വിജിലന്‍സ് കേസ്, പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ കാസര്‍കോട് ഒരു ബന്ധുവിന് മിച്ചഭൂമി പതിച്ച് നല്‍കിയത്, വിഎസിന്റെ മകന്‍ അരുണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയെല്ലാം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ നിലച്ചു

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Oct 20, 2020, 09:26 am IST
in Kerala

കോട്ടയം: ബാര്‍ കോഴയുടെ പ്രഭവകേന്ദ്രം എറണാകുളത്ത്. കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.  

കോണ്‍ഗ്രസിലെ ഐ വിഭാഗവും സിപിഎമ്മിലെ ഒരു വിഭാഗവും കൈകോര്‍ത്തുള്ള നീക്കങ്ങളാണ് ബാര്‍കോഴ വിഷയത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനു വേണ്ടി കെ.എം. മാണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണ് കോഴയാരോപണമെന്നും വിശദീകരിക്കുന്നുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് 30 പേജും 40 പേജ് അന്നത്തെ സര്‍ക്കാര്‍ ഉത്തരവുകളും ചേര്‍ത്തുള്ള അന്വേഷണ റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ സി.എഫ്. തോമസ് എംഎല്‍എ ആണ് സമര്‍പ്പിച്ചിരിക്കുന്നത്. മറ്റൊരു രസകരമായ കാര്യം കേരളാ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ ബാര്‍ കോഴ ആരോപണം അന്വേഷിച്ച ഏഴംഗ കമ്മീഷനിലെ ഒരാള്‍പോലും ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസില്‍ ഇല്ല എന്നതാണ്. പാര്‍ട്ടി കമ്മീഷനുവേണ്ടി  സ്വകാര്യ ഏജന്‍സിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെങ്കിലും കമ്മീഷന്‍ അധ്യക്ഷനായ സി.എഫ്. തോമസ് എംഎല്‍എ ഒപ്പിട്ടാണ് പാര്‍ട്ടി നേതൃത്വത്തിന് 2016 മാര്‍ച്ച് 31ന് നല്‍കിയത്.

പൂഞ്ഞാറുകാരനായ ഒരു വ്യക്തിയുടെ എറണാകുളത്തെ വീട്ടില്‍ ഫ്രെയിം ചെയ്യപ്പെട്ടതാണ്  ബാര്‍കോഴ കേസ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശ് ചെന്നിത്തല, ജോസഫ് വാഴ്‌യ്‌ക്കന്‍, പി.സി. ജോര്‍ജ്ജ്, അന്നത്തെ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് എന്നിവരായിരുന്നു ഈ പദ്ധതിക്ക് പിന്നില്‍. ടെലിവിഷനില്‍ തെറിവിളിക്കുകയും അതേസമയം തന്നെ ബാര്‍ ഉടമകളുടെ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി രഹസ്യ ധാരണയുമാണ് പി.സി. ജോര്‍ജിന് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനാണ്. കെ. എം. മാണിയെ സഹായിക്കാനെന്ന വ്യജേന കോണ്‍ഗ്രസ് നേതാക്കളുടെ മനോധര്‍മ്മം അനുസരിച്ചാണ് കോടതിയില്‍ ഇദ്ദേഹം നിലപാട് കൈക്കൊണ്ടത്. ഇത് പരിശോധിക്കപ്പെടണം. ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിക്കെതിരെ പോലും പരാമര്‍ശങ്ങളുണ്ട്.

കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും വിധത്തിലുള്ള കരുനീക്കങ്ങളുടെ പിന്നില്‍ മുഴുവനും രമേശ് ചെന്നിത്തലയെന്ന അദൃശ്യരൂപം  ഉണ്ടെന്നതില്‍ അന്വേഷണ സമിതിക്ക് സംശയമില്ല. ഇതിനൊപ്പം പാര്‍ട്ടി പിടിച്ചെടുക്കുകയെന്ന തന്ത്രത്തില്‍ പി.സി. ജോര്‍ജ്ജും ഉണ്ടായിരുന്നു. മുണ്ടക്കയം സര്‍ക്കാര്‍ മന്ദിരത്തിലും ഗൂഢാലോചന അരങ്ങേറി. ഗൂഢാലോചന, വ്യാജ സിഡി നിര്‍മാണം, എസ്പി ആര്‍. സുകേശന്റ സാന്നിധ്യം, മാധ്യമ രംഗത്ത് നിന്നുള്ള ചിലരുടെ പങ്കാളിത്തം ഇവയെല്ലാം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. അടൂര്‍ പ്രകാശും ബിജും രമേശും തമ്മിലുള്ള ബന്ധുത്വവും റിപ്പോര്‍ട്ടില്‍ പ്രധാന പരാമര്‍ശമാണ്.  

എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പാറ വിജിലന്‍സ് കേസ്, പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ കാസര്‍കോട് ഒരു ബന്ധുവിന് മിച്ചഭൂമി പതിച്ച് നല്‍കിയത്, വിഎസിന്റെ  മകന്‍ അരുണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയെല്ലാം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ നിലച്ചു. കെ.എം. മാണി ഒരിക്കലും ഇടതുമുന്നണിയില്‍ എത്തരുതെന്ന് ആഗ്രഹിച്ചിരുന്ന വി.എസ്. അച്യുതാനന്ദന്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൈകോര്‍ത്തതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട് കെ.എം. മാണിയെ പൂര്‍ണമായും ഇല്ലായ്‌മ ചെയ്യുവാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്.

Tags: bar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതില്‍ ഇടത് – വലത് മുന്നണികളുടെ അഴിമതി , തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബാറുടമകളുടെ ദീർഘകാല ആവശ്യം സർക്കാർ പരിഗണിക്കുന്നു ! സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അർദ്ധരാത്രി 12 മണി വരെയാക്കാൻ നീക്കം

Kerala

ബാറില്‍ മദ്യസത്ക്കാരത്തില്‍ പങ്കെടുത്ത വനിതകളടക്കം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Kerala

ബാര്‍ ജീവനക്കാരന് ക്രൂര മര്‍ദ്ദനം: മുന്‍ ജീവനക്കാരനടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ഫിറ്റായാല്‍ മദ്യത്തിന്റെ അളവ് കുറയ്‌ക്കും; തട്ടിപ്പ് നടത്തിയ കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.