Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കാലവർഷക്കെടുതി നഷ്ടപരിഹാരമില്ല; കർഷകർ കണ്ണീരിൽ

ആഗസ്റ്റിലെ വെളളപ്പൊക്കത്തിൽ 16 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്.6676 കർഷകരാണ് സഹായത്തിനായി കൃഷിവകുപ്പിൽ അപേക്ഷ നൽകിയത്.ഇവർക്ക് ആകെ കിട്ടിയ സഹായം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 12:47 pm IST
in Agriculture
വെള്ളം കയറി കിടക്കുന്ന കവിയൂർ പുഞ്ചയിൽ നിന്ന് പുല്ല് വാരിമാറ്റുന്നു

വെള്ളം കയറി കിടക്കുന്ന കവിയൂർ പുഞ്ചയിൽ നിന്ന് പുല്ല് വാരിമാറ്റുന്നു

തിരുവല്ല: അതിതീവ്ര മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിനാശം നേരിട്ട കർഷകരുടെ കണ്ണീര് കാണാതെ സർക്കാർ.പുഞ്ചകൃഷിയ്‌ക്കായി ഒരുങ്ങുന്ന കർഷകർ സഹായത്തിനായി കൃഷിഓഫീസുകൾ കയറിയിറങ്ങുകയാണ്. സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഉദാസീനത കാരണം ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയില്ല.

ആഗസ്റ്റിലെ വെളളപ്പൊക്കത്തിൽ 16 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്.6676 കർഷകരാണ് സഹായത്തിനായി കൃഷിവകുപ്പിൽ അപേക്ഷ നൽകിയത്.ഇവർക്ക് ആകെ കിട്ടിയ സഹായം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് മാത്രമാണ്.തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലാണ് കൂടുതൽ നാശം നേരിട്ടത്. ബണ്ടുകൾക്ക് നാശം നേരിടാത്ത ഒറ്റ പാടശേഖരം പോലും ഉണ്ടായില്ല. അടുത്ത പുഞ്ചകൃഷിയ്‌ക്കായി ഒരുക്കങ്ങൾ ആരംഭിക്കാറായിട്ടും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാകാത്തതിൽ കർഷകർക്കിടെയിൽ പ്രതിഷേധം ശക്തമാണ്.

പുഞ്ചകൃഷിയ്‌ക്കായി പമ്പിങ് ലേലം പൂർത്തിയായി.പാടശേഖരങ്ങളുടെ ബണ്ടുകളുടെ കേടുപാടുകൾ തീർത്ത് വെള്ളം വറ്റിയ്‌ക്കൽ ജോലികളിലേക്ക് പാടശേഖര സമിതികളും കർഷകരും കടക്കുകയാണ്.താലൂക്കിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ കവിയൂർ പുഞ്ചയിലെ കർഷകർ ഇത്തവണ വിതയ്‌ക്കണോ എന്ന ആശങ്കയിലാണ്.പുഞ്ചയിലേക്ക് വെളളം കയറാനും ഇറങ്ങാനും ആവശ്യമായ മാർഗ്ഗങ്ങളില്ലാതെ കർഷകർ വലയുകയാണ്.

പുഞ്ചയിലേക്ക് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന കറ്റോട് ഷട്ടർ തകർന്ന് വീഴാറായിട്ടും കൃഷിവകുപ്പ് നടപടിയെടുത്തിട്ടില്ല. ഇങ്ങനെയുളള അവസ്ഥയിലാണ് കർഷകരുടെ നഷ്ടപരിഹാരം വൈകിപ്പിക്കുന്നതും.കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാന സർക്കാരും കൃഷിവകുപ്പും വേണ്ടത്ര പ്രചാരണം കൊടുക്കാത്തതിനാൽ ജില്ലയിലെ ഒട്ടനവധി കർഷകർക്ക് പദ്ധതിയിൽ അംഗമാകാനും കഴിഞ്ഞില്ല.ഇത് മൂലം മികച്ച വിള ഇൻഷുറൻസ് ആനുകൂല്യങ്ങൾ കർഷകർക്ക് കിട്ടാതെ പോകുന്ന അവസ്ഥയാണ്.  

വെളളപ്പൊക്ക നഷ്ടപരിഹാരത്തിനായി നൽകിയ അപേക്ഷകളാകട്ടെ കൃഷിഭവനുകളിൽ കെട്ടിക്കിടക്കുകയാണ്. നഷ്ടപരിഹാരം സംബന്ധിച്ച റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർ ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല.ജില്ലയിലെ ഒട്ടനവധി കൃഷിഭവനുകളിൽ കൃഷി ഓഫീസർമാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.കോവിഡ് പ്രതിസന്ധി മൂലം കർഷകർക്ക് കൃഷിഓഫീസുകളിൽ അപേക്ഷയുടെ നിജസ്ഥിതി അറിയാനും സാധിക്കുന്നില്ല.ജില്ലയിൽ വാഴ,പച്ചക്കറികൾ,കപ്പ എന്നിവയ്‌ക്കും വലിയ നാശമാണ് ഉണ്ടായത്. സുഭിക്ഷ കേരളം പദ്ധതിയെ തുടർന്ന് യുവാക്കൾ അടക്കം ഒട്ടേറെ പേരാണ് പുതിയതായി കൃഷിയിലേക്ക് ഇറങ്ങിയത്.  

എന്നാൽ  വെള്ളപ്പൊക്കം ഇവരുടെ പ്രതീക്ഷകൾ തകർത്തു.കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയിലും വ്യാപക കൃഷിനാശമുണ്ടായിരുന്നു.കൃഷിയ്‌ക്ക് നഷ്ടം നേരിട്ടതോടെ പുതിയതായി കൃഷിയിലേക്ക് ഇറങ്ങിയവർ മാനസികമായി തകർന്നുരിക്കുകയാണ്. ഇവരിൽ മിക്കവരും ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് കൃഷി ചെയ്തവരാണ്. നഷ്ടപരിഹാരം വൈകും തോറും ഇവർ കടക്കെണിയിലേക്ക് നീങ്ങുകയാണ്. വിള ഇൻഷുറൻസ് ഉണ്ടായിരുന്നുവെങ്കിൽ ഒരു വാഴയ്‌ക്ക് 400 രൂപ നഷ്ടപരിഹാരം ലഭിക്കും.അതേ സമയം ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് നൂറ് രൂപ മാത്രമാണ് കിട്ടുന്നത്.

Tags: krishifarmerPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.