Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിന്റെ കോവിഡ് ബൈഡന്റെ രാഷ്‌ട്രീയ ആയുധമാകുമോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ?

"നിങ്ങളെപ്പോലെ മാസ്ക് ഇഷ്ടപ്പെടുന്ന ഒരാളെ ആരും കണ്ടുകാണുകയില്ല. ഞാൻ ഒരു സൈക്യാട്രിസ്റ്റായിരുന്നുവെങ്കിൽ, ഈ വ്യക്തിക്ക് ഒരു വലിയ മാനസിക പ്രശ്നമുണ്ടെന്ന് തീർച്ചയായും പറയുമായിരുന്നു."

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Oct 3, 2020, 03:37 pm IST
in World

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത് കോവിഡ്-19നെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാരണം നവംബർ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കുകയും പ്രചാരണത്തിന്റെ ചൂടുപിടിച്ച സം‌വാദത്തിനിടക്കാണ് ട്രംപിന് കോവിഡ് പോസിറ്റീവ് ആയി ക്വാറന്റൈനില്‍ പോകേണ്ടി വന്നിരിക്കുന്നത്. ട്രം‌പിന്റെ രാഷ്‌ട്രീയ ഉപദേഷ്ടാവ് ഹോപ് ഹിക്സിനെ കൊറോണ ബാധിച്ചതിനെത്തുടർന്നാണ് ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും പരിശോധന നടത്തിയത്. അതിൽ അവരുടെ ഫലങ്ങൾ പോസിറ്റീവ് ആയി. ഇപ്പോൾ ഇരുവരും അടുത്ത 14 ദിവസത്തേക്ക് ക്വാറന്റൈനിലായി. അതുകഴിഞ്ഞ് അവരെ വീണ്ടും കൊവിഡ്-19 പരിശോധന നടത്തണം.

വെള്ളിയാഴ്ച രാവിലെ ട്രംപ് തന്നെയാണ് തനിക്കും പ്രഥമ വനിത മെലാനിയയ്‌ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് ട്വീറ്ററിലൂടെ അറിയിച്ചത്. ഉടൻ തന്നെ അതില്‍ നിന്ന് കരകയറുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഹോപ് ഹിക്സ് ഡൊണാൾഡ് ട്രംപിനൊപ്പം പതിവായി യാത്രചെയ്യുന്ന ഉപദേഷ്ടാവാണ്. അടുത്തിടെ അവര്‍ മറ്റ് മുതിർന്ന സഹപ്രവർത്തകരുമായി പ്രസിഡന്റിന്റെ സം‌വാദത്തിനായി ഒഹായോയിലെ ക്ലീവ്‌ലാൻഡിലേക്ക് പോയിരുന്നു. അവിടെ ട്രംപും ജോ ബൈഡനും തമ്മിൽ കോവിഡിനെക്കുറിച്ച് വാഗ്വാദം നടത്തിയിരുന്നു. മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ട്രംപ് ഇതുവരെ ബൈഡനെ പരിഹസിക്കുകയായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ മൂർച്ച കൂട്ടാൻ ബൈഡന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോപ് ഹിക്സ് പോസിറ്റീവ് ആയി തിരിച്ചെത്തിയതിന് ശേഷം വ്യാഴാഴ്ച രാത്രി ഡൊണാൾഡ് ട്രംപ് സ്വയം പ്രതിരോധത്തിലായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ട്രം‌പും ബൈഡനും മൂന്ന് തവണ സം‌വദിക്കും. സെപ്റ്റംബർ 29 നായിരുന്നു ആദ്യത്തെ സം‌വാദം. രണ്ടാമത്തെ സം‌വാദം ഒക്ടോബർ 15 നും മൂന്നാമത്തെത് ഒക്ടോബർ 20 നും നടക്കും. ഒക്ടോബർ 15 നകം ഡൊണാൾഡ് ട്രംപ് പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പിനെ തീർച്ചയായും ബാധിക്കുമെന്ന കാര്യം വ്യക്തമാണ്.

കൂടാതെ, യുഎസിലെ കൊറോണ വൈറസ് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി ട്രംപ് ഭരണകൂടം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആക്രമണം നേരിടുകയാണ്. കോവിഡ്-19 പ്രശ്നത്തില്‍ ട്രംപ് ഇടപെട്ട രീതി ജോ ബൈഡൻ ഉൾപ്പെടെ നിരവധി ആളുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആദ്യ സം‌വാദത്തില്‍ ജോ ബൈഡൻ കോവിഡിന്റെ പേരില്‍ കടന്നാക്രമിച്ചിരുന്നു. സം‌വാദത്തിനിടെ മാസ്ക് ധരിച്ചതിന് ജോ ബൈഡനെ ഡൊണാൾഡ് ട്രംപ് പരിഹസിച്ചു. ‘ഞാൻ എല്ലായ്‌പ്പോഴും അദ്ദേഹത്തെപ്പോലെ മാസ്ക് ധരിക്കില്ലെന്ന് പറഞ്ഞാണ് ട്രംപ് ബൈഡനെ കളിയാക്കിയത്. 200 അടി അകലെ നിന്നിട്ടും ബൈഡൻ ഇപ്പോഴും വലിയ മാസ്ക് ധരിച്ച് വരുന്നുവെന്നും ട്രം‌പ് പരിഹാസരൂപത്തില്‍ പറഞ്ഞു.

ഇതിനു മറുപടിയായി, സിഡിസി മേധാവിയെ ഉദ്ധരിച്ച് ജോ ബൈഡൻ പറഞ്ഞത് എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നുവെങ്കിൽ രണ്ടു ലക്ഷം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ്. സെപ്റ്റംബർ തുടക്കത്തിൽ ജോ ബൈഡൻക്കുറിച്ച് ട്രംപ് പറഞ്ഞത്, “നിങ്ങളെപ്പോലെ മാസ്ക് ഇഷ്ടപ്പെടുന്ന ഒരാളെ ആരും കണ്ടുകാണുകയില്ല. ഞാൻ ഒരു സൈക്യാട്രിസ്റ്റായിരുന്നുവെങ്കിൽ, ഈ വ്യക്തിക്ക് ഒരു വലിയ മാനസിക പ്രശ്നമുണ്ടെന്ന് തീർച്ചയായും പറയുമായിരുന്നു.”

കൊറോണ വൈറസ് ആഗോള പകർച്ചവ്യാധിയെ നേരിടാൻ ട്രംപിന് പദ്ധതികളൊന്നുമില്ലെന്ന് ബൈഡൻ ആരോപിച്ചു. നിലവിൽ, ലോകമെമ്പാടുമുള്ള വൈറസ് കേസുകളിലും മരണങ്ങളിലും അമേരിക്ക ഒന്നാം സ്ഥാനത്താണ്.

Tags: americaTrumpcovidusabidenelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.