Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പരസ്പരം ചെളിവാരി എറിഞ്ഞ് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും; നിലവാരം തകര്‍ന്ന ആദ്യ സംവാദം

ഒരു ശതമാനം വരുന്ന ഇന്ത്യക്കാരുടെ വോട്ടിനായി രണ്ടു പര്‍ട്ടികളും ശ്രമിക്കുന്നുണ്ടെങ്കിലും , കോവിഡ് മരണത്തിന്റെ യഥാര്‍ത്ഥ കണക്ക് ഇന്ത്യ നല്‍കുന്നില്ലന്ന് ട്രംപ് പറഞ്ഞതാണ് ഏക പരാമര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 04:44 pm IST
in US

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ആദ്യത്തെ സ്ഥാനാര്‍ത്ഥി സംവാദം നിലവാരമില്ലാത്തതായി. റിപ്പബ്‌ളിക്കന്‍ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും നേര്‍ക്കുനേര്‍ എത്തിയ സംവാദത്തില്‍  വ്യക്തപരമായ ആക്ഷേപം നടത്തി കൊമ്പുകോര്‍ക്കുകയായിരുന്നു.

പ്രസിഡന്റ് വോട്ടെടുപ്പിന് മുമ്പുള്ള  ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം.കക്ഷി രാഷ്‌ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത പ്രസിഡന്റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നത് സംവാദത്തെ അടിസ്ഥാനമാക്കിയാണ്. പൊതുവേ ടെലിവിഷന്‍ ഷോകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ട്രംപ്  സംവാദത്തിലും പിടിച്ചു നിന്നു.  പതിവുപോലെ എതിരിളായിയെ അടിച്ചിരുത്തിയും ആക്ഷേപിച്ചും. .ആക്രമിക്കാന്‍ വിഷയങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും പ്രതിരോധത്തിലാകുകയായിരുന്നു ജോ ബൈഡന്‍. കോമാളി പ്രയോഗമൊക്കെ നടത്തി സംവാദത്തിന്റെ നിലവാരം താഴേയ്‌ക്ക് കൊണ്ടുവരുന്നതില്‍ ബൈഡനും നല്ല പങ്കുവഹിച്ചു.ജനങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ച സംവാദം  പുതുതലമുറയ്‌ക്ക്  മോശപ്പെട്ട മാതൃകയായി

ട്രംപ് നുണയനാണെന്ന് ബൈഡന്‍ ആരോപിച്ചു. ഇതുവരെ അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്  എല്ലാം കള്ളമാണ് എന്നതാണ് വസ്തുത. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല ഞാന്‍ ഇവിടെ വന്നത്. എല്ലാവര്‍ക്കും അറിയാം അയാള്‍ നുണയനാണെന്ന്- ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡന്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു.  ട്രംപിനെ കുറിച്ച് ‘ഈ കോമാളി എന്നെ ഒരു വാക്കു പറയാന്‍ അനുവദിക്കുന്നില്ല’ എന്ന് ബൈഡന്‍ പരാതിപ്പെട്ടു..ട്രംപിന്റെ നിലപാടുകള്‍ രാജ്യത്ത് വര്‍ഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കാന്‍ ഇടയാക്കിയെന്ന് ബൈഡന്‍ ആരോപിച്ചു.

കോവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു. താന്‍ എന്ത് പറയുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പന്‍ റാലികളെ ന്യായീകരിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്.  

ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെയും ട്രംപ് വെറുതെ വിട്ടില്ല. ബൈഡന്റെ മകന്‍ മയക്കുമരുന്ന്  ഉപയോഗിച്ചിരുന്നുവെന്നും മിലിറ്ററിയില്‍ നിന്നും പുറത്താക്കിയെന്നും ബൈഡന്‍ സ്‌കൂള്‍ പഠന കാലത്ത് ഏറ്റവും കുറഞ്ഞ മാര്‍ക്കുകളിലാണ് പാസ്സായിരുന്നതുമൊക്കെയുള്ള ഏറെ താഴ്ന്ന നിലവാര ആരോപണങ്ങള്‍ ആങ്കറുടെ ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി ട്രംപ്  പറഞ്ഞു.

രണ്ടു ലക്ഷത്തിലേറെ അമേരിയ്‌ക്കന്‍ പൗരന്മാര്‍ മരിക്കാന്‍ ഇടയായ കൊറോണയെ നേരിടാന്‍ ട്രംപ് സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ തീര്‍ത്തും പരാജയമായിരുന്നുയെന്നു ബൈഡന്‍ ആരോപിച്ചപ്പോള്‍ ബൈഡനായിരുന്നു പ്രസിഡന്റെങ്കില്‍ 30 ലക്ഷം പേര്‍ ഇതിനകം കോവിഡ് മൂലം മരിക്കുമായിരുന്നുവെന്നു ട്രംപിന്റെ മറുപടി

ക്ലീവ്ലാന്‍ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലാണ് സംവാദം നടന്നത്. 90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ മാസ്‌ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്.  

90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകള്‍ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്.  

ഒരു ശതമാനം വരുന്ന ഇന്ത്യക്കാരുടെ വോട്ടിനായി രണ്ടു പര്‍ട്ടികളും ശ്രമിക്കുന്നുണ്ടെങ്കിലും , കോവിഡ് മരണത്തിന്റെ യഥാര്‍ത്ഥ കണക്ക് ഇന്ത്യ നല്‍കുന്നില്ലന്ന് ട്രംപ് പറഞ്ഞതാണ് ഏക പരാമര്‍ശം

Tags: Trumpbiden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.