Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൃഷിഭവനുകളില്‍ നിന്ന് വിതരണം ചെയ്ത നെല്‍വിത്ത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു

അജാനൂര്‍ കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമ നെല്‍വിത്ത് കൃഷിയിറക്കിയ വെള്ളിക്കോത്ത് പുതിയകണ്ടം വയലിലെ കാരിച്ചി, ശാരദ, കര്‍ത്തമ്പു, രാഘവന്‍, വിജയന്‍, നാരായണി, ബാബു തുടങ്ങിയ കര്‍ഷകരാണ് വരിനെല്‍ കെണിയില്‍ കുടുങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 11:18 am IST
in Agriculture

വെള്ളിക്കോത്ത്: സുഭിക്ഷകേരളം പദ്ധതിയില്‍ വിരിപ്പുകൃഷിക്കായി കൃഷിഭവനുകള്‍ വഴി നല്‍കിയ ഉമ നെല്‍വിത്ത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് വിനയാകുന്ന വരിനെല്ലുകളാണ് ഈ വിത്തുപയോഗിച്ച പാടങ്ങളില്‍ കൂടുതലുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

അജാനൂര്‍ കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമ നെല്‍വിത്ത് കൃഷിയിറക്കിയ വെള്ളിക്കോത്ത് പുതിയകണ്ടം വയലിലെ കാരിച്ചി, ശാരദ, കര്‍ത്തമ്പു, രാഘവന്‍, വിജയന്‍, നാരായണി, ബാബു തുടങ്ങിയ കര്‍ഷകരാണ് വരിനെല്‍ കെണിയില്‍ കുടുങ്ങിയത്. കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമവിത്ത് ഇറക്കിയ വയലില്‍ മാത്രമാണ് വരിനെല്ല് വളര്‍ന്നിരിക്കുന്നത്. സ്വന്തമായി സൂക്ഷിച്ച മറ്റു വിത്തുകള്‍ ഇറക്കിയ സമീപ വയലുകളിലൊന്നും വരിനെല്ല് കാണാനില്ല. സ്വന്തം വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ വിരിപ്പ് കൃഷിയുടെ വില്ലന്‍ കളയായ വരിനെല്ല് ഈ വയലില്‍ അപൂര്‍വമായിരുന്നു. അതുകൊണ്ടാണ് കൃഷിഭവന്‍ നല്‍കിയ ഉമവിത്ത് ചതിച്ചതാണെന്ന് കര്‍ഷകര്‍ തറപ്പിച്ച് പറയുന്നത്.

ഇതുപോലെ വരിനെല്ല് ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് കര്‍ഷകനായ ഗംഗാധരന്‍ പറയുന്നത്. വിജയന്റെയും വാസുവിന്റെയും കണ്ടത്തിലും നെല്ലിനൊപ്പം വരിനെല്ലാണ്.അരയോളം പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന നെല്‍ച്ചെടികള്‍ക്കിടയില്‍ നിന്നും വരിനെല്ല് അരിഞ്ഞെടുത്ത് കളയുകയാണ് ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്നത്. കിഴക്കേ വെള്ളിക്കോത്ത് ചെരക്കര വീട്ടിലെ ഗംഗാധരനും മകന്‍ കണ്ണനും അതിരാവിലെ പുതിയകുണ്ടിലെ കണ്ടത്തിലെത്തി. നെല്‍ചെടികള്‍ക്കിടയില്‍ നിന്ന് രണ്ടുപേരും വരിനെല്ല് തിരഞ്ഞുപിടിച്ച് അരിഞ്ഞെടുക്കുകയാണ്. വിവിധ പാടങ്ങളിലെ വയല്‍ വരമ്പിനു പുറത്ത് അരിഞ്ഞെടുത്ത് വരിനെല്ല് കൂനയായി കൂട്ടിയിട്ടതുും കാണാം. 

വരിനെല്ല് ഒഴിച്ചുള്ള മറ്റു കളകളെ നെല്‍ച്ചെടി വളര്‍ച്ചയെത്തും മുന്‍പ് തിരിച്ചറിഞ്ഞ് പറിച്ചുകളയാം. നെല്‍ച്ചെടിപോലെയുള്ള വിരിപ്പ്കൃഷി കളയായ വരിനെല്ലിനെ കതിരിടുന്ന സമയത്തുമാത്രമേ  തിരിച്ചറിയാന്‍ പറ്റൂ. വരിനെല്ല് പാകമാകുംമുമ്പ് അതിലെ കതിരുകള്‍ അരിഞ്ഞെടുത്ത് മാറ്റുക മാത്രമാണ് അതിനെ ഒഴിവാക്കാനുള്ള ഏക പോംവഴി. പലപ്പോഴും ഒഴുക്കുവെള്ളത്തിലൂടെയും മറ്റും വയലിലെത്തുന്ന വരിനെല്ലിനെ കര്‍ഷകര്‍ ഒഴിവാക്കുന്നത് ഇങ്ങനെയാണ്. നെല്ല് കൊയ്യുമ്പോള്‍ വരിനെല്ല് കലര്‍ന്നാല്‍ വിത്തിലൂടെ പതിന്മടങ്ങായി തിരിച്ചുവരാനുള്ള സാധ്യത ഏറെയാണ്. വരിനെല്ല് കലര്‍ന്ന വൈക്കോല്‍ കന്നുകാലികള്‍ക്കുപോലും കര്‍ഷകര്‍ നല്‍കാറില്ല. വളത്തിലൂടെയും ചാണകത്തിലൂടെയും വരിനെല്ല് വയലിലെത്താതിരിക്കാനുള്ള മുന്‍കരുതലാണ് ഇതിനു കാരണം. വരിനെല്ല് ഭീഷണികാരണം പല വയലുകളിലും വിരിപ്പ്കൃഷി ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകാണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags: kasargodkrishiPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.