മുംബൈ: നടി കങ്കണ റണാവത്തിന്റെ മണികര്‍ണ്ണിക ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ബിഎംസിയുടെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കങ്കണയുടെ അഭിഭാഷകന് കോടതിയില്‍ നല്കിയ പരാതിയില്‍ ഉടന്‍ മറുപടി നല്‍കണമെന്നും
മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്പ്പറേഷന്( ബി.എം.സി.) ഇന്നു രാവിലെ പൊളിക്കല്‍ നടപടി ആരംഭിച്ചത്.
അനധികൃതമായല്ല കെട്ടിടം നിര്‍മിച്ചതെന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോര്പ്പറേഷന് നടപടി സ്റ്റേ ചെയ്തത്. ധൃതിപിടിച്ചുള്ള നടപടികള്‍ സംശയാസ്പദമാണെന്നും കോടതി വാദത്തിനിടെ പറഞ്ഞു.
കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫീസ് കെട്ടിടത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മുംബൈ കോര്പ്പറേഷന് പറയുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്പ്പറേഷന് മുന്നറിയിപ്പ് നല്കി നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ ഇത് പ്രതികാരവും രാഷ്ട്രീയവൈര്യവും തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന് കങ്കണ പ്രതികരിച്ചിരുന്നു. കങ്കണ നോട്ടീസിന് മറുപടിയും നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് കെട്ടിടം പൊളിച്ചത്.
ഓഫീസ് ശൗചാലയത്തിന്റെ സ്ഥാനം മാറ്റി. കൂടുതല്‍ ജനലുകള്‍ സ്ഥാപിച്ചു, റൂഫിങ്ങ് ജോലികള്‍ നടത്തി എന്നിവയാണ് കുറ്റമായി മുംബൈ കോര്പറേഷന് കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്നാണ് കോര്പ്പറേഷന് നിര്‍ദേശിച്ചിരിക്കുന്നത്.
കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിന്നാലെ പ്രതികാരനടപടികളുമായി ശിവസേന സര്‍ക്കാര്‍ രംഗത്തെത്തിയത്. നടിയുടെ മുംബൈയിലെ ഓഫീസില്‍ ഇന്നലെ ശിവസേന സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.
ഓഫീസില്‍ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ കങ്കണ ട്വിറററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്കിയ വിവരം എന്നാണ് കങ്കണ ട്വിറ്ററില്‍ പറഞ്ഞിരുന്നു. ഓഫീസിന്റെ എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: