Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നിഷാദിന്റെ തിരോധാനം: ദുരൂഹത നീങ്ങുന്നില്ല, ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍

ബംഗളൂരു സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍ പീടിക സക്കീന മന്‍സിലില്‍ പി.എ. സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യതതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 24, 2020, 10:15 pm IST
inKannur

കണ്ണൂര്‍: മമ്പറം പറമ്പായിയിലെ നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് എട്ട് വര്‍ഷമാകുമ്പോഴും പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സമഗ്രാന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും കര്‍മ്മസമിതിയും. 2012 ഒക്‌ടോബര്‍ ഇരുപത്തിയൊന്നിന് രാത്രിയാണ് നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഒരു ഫോണ്‍ വന്ന് പുറത്ത് പോയ നിഷാദ് പിന്നീട് തിരികെ വന്നില്ലെന്നാണ് കേസ്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും തെളിവുകളൊന്നും ലഭിച്ചില്ല.  

ബംഗളൂരു സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍ പീടിക സക്കീന മന്‍സിലില്‍ പി.എ. സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യതതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്. 25 ലക്ഷം രൂപ ക്വട്ടേഷന്‍ വാങ്ങി താനുള്‍പ്പടെയുള്ള സംഘം നിഷാദിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നായിരുന്നു സലീം എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് തെളിവുകള്‍ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘം സലീമിനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി പ്രദേശത്തെത്തിച്ച് അന്വേഷണം നടത്തിയെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് സലീം തെളിവുകള്‍ നല്‍കാന്‍ വിമുഖത കാണിച്ചതിനാല്‍ നാര്‍ക്കോ അനാലിസിസ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചെങ്കിലും പ്രതിയുടെ എതിര്‍പ്പ് കാരണം നടന്നില്ല. സലീം ഇപ്പോള്‍ ബംഗളൂരു ജയിലിലാണ്.

കൂട്ടു പ്രതികളുടെയും ക്വട്ടേഷന്‍ നല്‍കിയ ആളുടെയും പേരുകള്‍ ഉള്‍പ്പടെ എന്‍ഐഎക്ക് സലീം വ്യക്തമായ വിവരങ്ങള്‍ നല്‍കിയതായാണ് സൂചന. ക്രൈംബ്രാഞ്ചിന് അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടാക്കാന്‍ സാധിച്ചില്ല. ക്രൈം ബ്രാഞ്ച് സംഘം മറ്റുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. കൂട്ടു പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ വിദേശത്ത് കടന്നതായാണ് സൂചന. തീവ്രവാദക്കേസുകളില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാള്‍. ഇയാളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തില്ല. കേസന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് അലംഭാവം കാട്ടിയെന്ന് തന്നെയാണ് ബന്ധുക്കളും കര്‍മ്മസമിതിയും ആരോപിക്കുന്നത്.

ബംഗളൂരു സ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സലീമിനായി അന്വേഷണം നടത്തുമ്പോള്‍ ഇയാള്‍ പറമ്പായിയിലെ വീട്ടിലും ഭാര്യവീട്ടിലുമായിരുന്നു താമസം. ഈ സമയത്ത് തന്നെയാണ് നിഷാദിനെ കൊലപ്പെടുത്തിയത്. 2008 ജൂലൈ 25നാണ് സലീം ഉള്‍പ്പടെയുള്ള ഭീകരര്‍ ബംഗളൂരുവില്‍ എട്ടിടങ്ങളില്‍ സ്‌ഫോടനപരമ്പര നടത്തിയത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുള്‍പ്പെടെയുള്ളവരാണ് കൂട്ടുപ്രതികള്‍.

Tags: crime branchcrime
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.