തിരുവനന്തപുരം: കേരളത്തില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ നടത്തി ആദ്യം പേരെടുത്തത് നവാബ് രാജേന്ദ്രാണ്. അഴിമതി, സ്വജനപക്ഷപാതം, അധികാരദുര്‍വിനിയോഗം ഇതിനെതിരെയെല്ലാം ശക്തമായ നിലപാടു സ്വീകരിച്ച് പൊതുതാത്പര്യ വ്യവഹാരത്തിനു സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുള്ള വ്യക്തിയാണ് നവാബ് രാജേന്ദ്രന്‍. എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന നവാബിനെ ശല്ല്യക്കാരനായ വ്യവഹാരി എന്നു പോലും ജ്ഡ്ജിക്ക് പറയേണ്ടി വന്നു. നവാബ് രാജേന്ദ്രനു ശേഷം പട്ടം കിട്ടിയത് ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിനാണ്. കെ കരുണാകരനെതിരെയായിരുന്നു നവാബിന്റെ പ്രധാന പോരാട്ടമെങ്കില്‍ കത്തോലിക്ക സഭയക്കെതിരായ അഭയ കേസാണ് ജോമോനെ ശ്രദ്ദേയനാക്കിയത്
എന്നാല്‍ നവാബിനെതിരെ ജോമോന്‍ കോടതിയെ സമീപിക്കുക. അതും അപകീര്‍ത്തി കേസ്. കടുവയെ കിടുവ പിടിച്ചോ’ എന്നു ജഡ്ജി പോലും ചോദിച്ച കേസ് സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ജോമോന്‍ ട്രെയിനില്‍ ദല്‍ഹിയ്‌ക്കു സൗജന്യയാത്ര നടത്തിയെന്നും തിരുച്ചു വരാനുള്ള സൗജന്യ ടിക്കറ്റുകള്‍് ആയിരം രൂപയ്‌ക്ക് മറിച്ചു വിറ്റുവെന്നും നവാബ് രാജേന്ദ്രന്‍ ‘ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം’ എഴുതി.
കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നവാബ് രാജേന്ദ്രനെ പ്രതിയാക്കി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷനുള്ള സ്വാതന്ത്ര്യസമരസേനാനിയ്‌ക്ക് ട്രെയിനില്‍ അഇ കോച്ചില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്രയില്‍ കംപാനിയന്‍ ആയി ഒരാള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര്യസമര സേനാനിയുടെ പേരിലുള്ള, മറ്റൊരാള്‍ക്കു വിറ്റുവെന്ന് പറഞ്ഞ, ഒറിജിനല്‍ ടിക്കറ്റ് ജോമോന്‍ ഹാജരാക്കിയതോടെ രാജേന്ദ്രനോട് നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു പല സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങിവന്നു. രാജേന്ദ്രന്‍ താമസിക്കുന്നഎറണാകുളം മാസ്സ് ഹോട്ടലിലെ റൂമില്‍ ജോമോന്‍ എസ് ഐയെ കൂട്ടിക്കൊണ്ടു പോയി സമന്‍സ് പതിച്ചു. തുടര്‍ന്ന് രാജേന്ദ്രന്‍ പിറ്റേ അവധിക്കു കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. ഒരു മാസം കഴിഞ്ഞപ്പോള്‍ അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യാന്‍ നവാബ് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. കോടതിയില്‍ നവാബ് തന്നെയാണ് നേരിട്ടു വാദിച്ചത്. കേസ് പരിഗണിച്ച ജഡ്ജി ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ രാജേന്ദ്രനോട് ‘ഹര്‍ജി എന്താണ്’ എന്നു ചോദിച്ചു. താന്‍ പ്രതിയായിട്ടുള്ള അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യണമെന്നാണെന്നു പറഞ്ഞു. ‘രാജേന്ദ്രനെ പ്രതിയാക്കി കേസ് കൊടുത്തത് ആരാണ്? കടുവയെ കിടുവ പിടിച്ചോ’ എന്നായിരുന്നു ജഡ്ജിയുടെ മറു ചോദ്യം. 2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷം അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചു.
ആരോപണം ഉന്നയിക്കേണ്ടി വന്നതിന് പു്ന്നീട് കണ്ടപ്പോള്‍ രാജേന്ദ്രന്‍ തന്നോടു ക്ഷമ ചോദിച്ചിരുന്നതായി ജോമോന്‍ പറയുന്നു. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ആയിരുന്ന കെ ടി മൈക്കിളിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് അങ്ങനെ ഒരു കാര്യം എഴുതിയതെന്നും രാജേന്ദ്രന്‍ സൂചിപ്പിച്ചതായി ജോമോന്‍ പറഞ്ഞു. 2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷമാണ് അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചത്.
















