Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് മരിച്ചിട്ട് വര്‍ഷം ഒന്നായി; പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:15 pm IST
inKasargod

മംഗളൂരു: ലോകപ്രശസ്ത ബ്രാന്റായ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ മരിച്ചിട്ട് ഒരുവര്‍ഷമായിട്ടും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. പോലീസ് അന്വേഷണം ഇപ്പോള്‍ നിലച്ച മട്ടിലാണ്. സിദ്ധാര്‍ത്ഥ ഉള്ളാള്‍ പാലത്തില്‍ നിന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയകറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് പാലത്തില്‍ നിന്ന് നേത്രാവദി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. സിറ്റി (സൗത്ത്) അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് 2019 ആഗസ്ത് 26ന് സമര്‍പ്പിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് പുഴയില്‍ ചാടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ഈ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന്റെ കാരണമാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്. ആദായനികുതി വകുപ്പിന്റെ വേട്ടയാടല്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ സിദ്ധാര്‍ത്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിട്ടയേര്‍ഡ് ഡയറക്ടര്‍ അശോക് കുമാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ത്ഥ കഫേ കോഫി സ്ഥാപനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വന്തം കമ്പനികള്‍ക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു.

ആത്മഹത്യയ്‌ക്ക് നാല് ദിവസം മുമ്പ് എഴുതിയ കത്തില്‍ സിദ്ധാര്‍ത്ഥ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും മുഴുവന്‍ ഉത്തരവാദിത്തവും വഹിച്ചിരുന്നു. താന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഓഡിറ്റര്‍മാര്‍ക്കോ ബോര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കോ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആഴത്തിലുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ അന്വേഷിക്കുന്ന തിരക്കിലായതിനാല്‍ സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഉള്ളാള്‍ പാലത്തില്‍ നിന്ന് എട്ട് പേര്‍ നദിയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാലത്തില്‍ ഇപ്പോള്‍ 58 ലക്ഷം രൂപ ചെലവില്‍ സംരക്ഷണ വേലി നിര്‍മ്മിച്ച് വരികയാണ്.

Tags: kasargoddeathriverമംഗളൂരുcafe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.