Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്

മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, കണക്ക് ഡ്രോയിങ്, ചരിത്രം എന്നീ വിഷയങ്ങളിലാണ് എയ്ഡഡ് സ്‌കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. സിപിഎമ്മുകാരല്ലാത്തവരെ പേരിന് വേണ്ടി മാത്രം റാങ്ക് പട്ടികയുടെ അവസാനം ഉള്‍പ്പെടുത്തി. ഏറ്റവുമധികം ക്രമക്കേട് മലയാളം ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്. ആകെയുള്ള നാല് ഒഴിവിലേക്ക് 12 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും രണ്ടും റാങ്കുള്ളവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലായിരുന്നു. മൂന്നു മുതല്‍ ആറ് വരെയുള്ള റാങ്കുകാര്‍ക്കും പിഎച്ച്ഡി ഇല്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയവുമില്ല.

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Jul 24, 2020, 10:58 am IST
in Kerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്. റാങ്ക് പട്ടികയില്‍ സിപിഎമ്മുകാരെയും അവരുടെ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റി. പിഎച്ച്ഡിയും മറ്റ് ഉന്നത യോഗ്യതയും ഉള്ളവരെ പൂര്‍ണമായും തഴഞ്ഞു.

മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, കണക്ക്  ഡ്രോയിങ്, ചരിത്രം എന്നീ വിഷയങ്ങളിലാണ് എയ്ഡഡ് സ്‌കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. സിപിഎമ്മുകാരല്ലാത്തവരെ പേരിന് വേണ്ടി മാത്രം റാങ്ക് പട്ടികയുടെ അവസാനം ഉള്‍പ്പെടുത്തി. ഏറ്റവുമധികം ക്രമക്കേട്  മലയാളം ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്.  ആകെയുള്ള നാല് ഒഴിവിലേക്ക് 12 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും രണ്ടും റാങ്കുള്ളവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലായിരുന്നു. മൂന്നു മുതല്‍ ആറ് വരെയുള്ള റാങ്കുകാര്‍ക്കും പിഎച്ച്ഡി ഇല്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയവുമില്ല.  

2019 ഒക്‌ടോബര്‍ 30നാണ് വിജ്ഞാപനം വന്നത്. മൂന്നാം റാങ്കുകാരന്‍ പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഉള്‍പ്പടെയുള്ള അധിക യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് ഇന്റര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്‍കാന്‍ കഴിയൂ. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലാത്ത ഇരുവര്‍ക്കും റാങ്ക് പട്ടികയില്‍ ആദ്യം എത്താന്‍ പിഎച്ച്ഡിയുടെ വെയിറ്റേജ് മാര്‍ക്ക് നല്‍കി. ഉന്നത യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തിന് മാര്‍ക്ക് കുറച്ച് നല്‍കി റാങ്ക് പട്ടികയില്‍ ഇവരെ വളരെ പിന്നിലാക്കി.  

അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥിക്ക് അയാളുടെ വ്യക്തിത്വവും മറ്റും പരിഗണിച്ച് സുപ്രീം കോടതി വിധി പ്രകാരം 40 ശതമാനം മാര്‍ക്ക് നല്‍കണം. ഇവിടെ അതും പാലിച്ചില്ല. 60 മാര്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ അടിസ്ഥാന യോഗ്യത അനുസരിച്ച് ലഭിക്കുന്നതാണ്.  

15 മാര്‍ക്ക് പിഎച്ച്ഡിക്കും, അഞ്ച് മാര്‍ക്ക് എംഫില്‍, നെറ്റ്, എംഎഡ്, സെറ്റ് തുടങ്ങിയ അധിക യോഗ്യതയ്‌ക്കും. ഓരോ വര്‍ഷത്തെ അധ്യാപന പരിചയത്തിന് ഒരു മാര്‍ക്ക് വച്ച് പരമാവധി അഞ്ച് മാര്‍ക്കും, അഭിമുഖത്തിന് 15 മാര്‍ക്കും നല്‍കണം. പക്ഷേ ഇവയൊന്നും അഭിമുഖത്തില്‍  ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ല. ഉന്നത യോഗ്യതയുള്ളവരെല്ലാം റാങ്ക് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. പ്രായപരിധി കഴിയാന്‍ പോകുന്നവരെപ്പോലും പരിഗണിച്ചില്ല.

Tags: travancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.