Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവിഡാനന്തര കാലത്തെ സുസ്ഥിര വികസനവും ജനസംഖ്യയും

. കൊറോണക്കാലത്ത് പ്രകൃതി നല്‍കുന്ന സന്ദേശം പോലും മനുഷ്യന്‍ ഈ ഭൂമിയില്‍ ഒരു അനിവാര്യതയേ അല്ലെന്നാണ്

Janmabhumi Online by Janmabhumi Online
Jul 23, 2020, 06:45 pm IST
in US
FacebookTwitterWhatsAppTelegramLinkedinEmail

മാനവരാശിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ട് അനുദിനം പടരുന്ന കൊറോണ വൈറസ് ഒരു യുദ്ധത്തിലെന്നപോലെയാണ് മനുഷ്യരെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്. വെറും ഒരു പനി വൈറസ് മാത്രമായിരുന്ന കൊറോണ ഇപ്പോള്‍ രൂപാന്തരം സംഭവിച്ച് അപകടകാരിയായ കൊലയാളിയായി മാറിയിരിക്കുകയാണ്. വികസിത- വികസ്വര രാഷ്‌ട്രമെന്നോ ദരിദ്ര രാഷ്‌ട്രമെന്നോ ഭേദമില്ലാതെയാണ് വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. മാരകമായ രീതിയില്‍ വൈറസ് പടര്‍ന്നുപിടിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടത്ര ശുശ്രൂഷയും പരിചരണവും ഒരുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് മിക്ക രാഷ്‌ട്രങ്ങളും.

ചികിത്സയും പരിചരണവും പര്യാപ്തമാകാത്തതിന്റെ പ്രധാനകാരണങ്ങളിലൊന്ന് നഗരങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളുടെ ബാഹുല്യം തന്നെയാണ്. കൊറോണക്കാലത്ത് പ്രകൃതി നല്‍കുന്ന സന്ദേശം പോലും മനുഷ്യന്‍ ഈ ഭൂമിയില്‍ ഒരു അനിവാര്യതയേ അല്ലെന്നാണ്. അപ്പോള്‍ അനുദിനം പെറ്റുപെരുകുന്ന മനുഷ്യര്‍  മനുഷ്യ സമൂഹത്തിന് തന്നെ വെല്ലുവിളിയാകുന്ന അവസ്ഥയാണ്.

കൊറോണ പടര്‍ത്തിയ ചൈന തന്നെയാണ് ലോകത്തില്‍ ജനസംഖ്യയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന രാജ്യം. കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ തെരുവുകളിലും മറ്റും ശവശരീരങ്ങള്‍ മറവ് ചെയ്യാതെ കിടക്കുന്നത് അന്താരാഷ്‌ട്രമാധ്യമങ്ങള്‍ ചൈനയുടെ ഇരുമ്പുമറ പൊട്ടിച്ച് ലോകത്തെ അറിയിച്ചിരുന്നു.

സമഗ്രാധിപത്യമുള്ള ആ രാഷ്‌ട്രത്തിന് ജനസംഖ്യയ്‌ക്ക് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കൊറോണ വ്യാപനം വെളിപ്പെടുത്തിയിരിക്കുന്നത്.

മാരകരോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും മനുഷ്യവംശത്തെ കൊന്നൊടുക്കുന്നുണ്ടെങ്കിലും ജനസംഖ്യാവര്‍ദ്ധനവ് വരുത്തിവയ്‌ക്കുന്ന കെടുതികള്‍ അതിലും വലുതാണ്. ഭൂമിയുടെയും പ്രകൃതിയുടെയും വിഭവങ്ങളുടെയും സന്തുലിതാവസ്ഥയെ ജനസംഖ്യ വിസ്ഫോടനം ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് കൊറോണയുടെ വരവ്.

ചൈന കഴിഞ്ഞാല്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയും ഈ പ്രശ്നങ്ങളൊക്കെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ ജനസംഖ്യയില്‍ മറികടക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട്. 2019 ലെ കണക്കുകള്‍ പ്രകാരം 1.43 ദശലക്ഷമാണ് ചൈനയുടെ ജനസംഖ്യ. 1.37 ദശലക്ഷവുമായി ഇന്ത്യ തൊട്ടുപിന്നിലുണ്ട്. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 2000 ദശലക്ഷമായി വര്‍ദ്ധിക്കുമെന്നും യു. എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം ലോകത്ത് 2,11,090 കുട്ടികളാണത്രേ പിറക്കുന്നത്.

ജനസംഖ്യയുടെ ദശാബ്ധ വളര്‍ച്ചാനിരക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും കുറവ് കേരളത്തിലാണെന്നൊരു മികവ് മലയാളികള്‍ക്ക് അഭിമാനമാണ്. കേരളത്തിലെ ജില്ലകളില്‍ മലപ്പുറം ഒരു അപവാദം (13.4%) ആണെങ്കിലും പത്തനംതിട്ടയില്‍ ജനനനിരക്ക് വെറും (-3.0% ) മാത്രമാണ്. ശിശു മരണനിരക്ക്, മാതൃമരണനിരക്ക്, സ്ത്രീ- പുരുഷ അനുപാതം, സാക്ഷരത നിരക്ക് തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും വികസിത രാജ്യങ്ങള്‍ക്ക് സമാനമാണ് കേരളമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോഴും കേരളം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം കേരളത്തിലെ ആറില്‍ ഒരാള്‍ മുതിര്‍ന്ന പൗരനായി തീര്‍ന്നിരിക്കുന്നുവെന്നതാണ്. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്ത് ജനസംഖ്യയിലുള്ള അമിതമായ വര്‍ദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പട്ടിണി, ദാരിദ്ര്യം എന്നീ സാമൂഹിക പ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ രാജ്യത്തിന് കഴിയാതെവരും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ ഭൂരിപക്ഷത്തിന് അപ്രാപ്യവുമാകും.  

കോവിഡ് പോലുള്ള മഹാമാരികള്‍ പ്രശ്നത്തെ കൂടുതല്‍ ദുഷ്‌ക്കരവുമാക്കും. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് അതിജീവനത്തിനും നിലനില്‍പ്പിനും തീവ്രമായ പോരാട്ടം വേണ്ടിവരുമെന്നാണ്. എന്നാല്‍ അനുദിനം വര്‍ദ്ധിക്കുന്ന ജനസംഖ്യ എല്ലാ പരിശ്രമങ്ങളെയും പാഴ് വേലയാക്കും.

കുടുംബാസൂത്രണം മനുഷ്യാവകാശമാണെന്നതായിരുന്നു 2018 ലെ ജനസംഖ്യാദിനത്തിന്റെ പ്രധാന സന്ദേശം. വര്‍ത്തമാനകാല ലോകസാഹചര്യം ആവശ്യപ്പെടുന്നതും 2018 ന്റെ സന്ദേശം വരുംകാലങ്ങളും കര്‍ശനമായി പിന്തുടരണമെന്നാണ്. അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ ഭരണകാലത്ത് നടപ്പാക്കിയ ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002) മുഖ്യമായും ലക്ഷ്യമിട്ടത് ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയും സാമൂഹികനീതിയുമായിരുന്നു. എന്നാല്‍ ജനസംഖ്യ നിയന്ത്രണവും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായി വാജ്പേയ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. സുസ്ഥിര ഭാരതവികസനത്തിന് ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന ജീവിത നിലവാരം ഉയര്‍ത്തുകയും സാക്ഷരതാ നിരക്ക് കൂട്ടുകയും ശുദ്ധമായ കുടിവെള്ളം, പാര്‍പ്പിടം എന്നിവ ഓരോ പൗരന്‍മാര്‍ക്കും ലഭ്യമാക്കണം. ജനസംഖ്യ വര്‍ദ്ധന അതിന് വിലങ്ങുതടിയാകാന്‍ പാടില്ല. മുത്തലാഖ് പോലുള്ള സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ട് സ്ത്രീ സമത്വം ഉറപ്പാക്കിയ മോഡി ഭരണകൂടം ജനസംഖ്യാനിയന്ത്രണത്തിനും ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടിരിയിക്കുന്നു. അത് കോവിഡാനന്തര തലമുറയോട് ചെയ്യുന്ന വലിയ പുണ്യമായിരിക്കും.

മാധവന്‍ ബി നായര്‍ (പ്രസിഡന്റ്, ഫൊക്കാന)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

Kerala

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

Kerala

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പുതിയ വാര്‍ത്തകള്‍

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

വടക്കേക്കര കൂട്ടകൊലപാതകം : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കനേഡിയൻ മന്ത്രി അനിത ആനന്ദ്

ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ; ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും മടിക്കില്ല ; പാക് ഭീകരനേതാക്കൾ

രാജ്യത്തിനൊപ്പം; പാകിസ്ഥാനിലേക്ക് സൈനികരെയും ഡ്രോണുകളും അയച്ച തുര്‍ക്കിയിലെ സര്‍വ്വകലാശാലയുമായി ബന്ധം റദ്ദാക്കി ജെഎന്‍യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies