Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രണ്ട് കോടിയുടെ കുഴല്‍പ്പണ വേട്ട: പിന്നില്‍ സ്വര്‍ണ കടത്ത് ഹവാല ഇടപാട് സംഘം; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജ്ജിതമാക്കി

കര്‍ണാടകയില്‍ നിന്നും സ്വിഫ്റ്റ് കാറില്‍ വന്‍തോതില്‍ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തിയത്. ഇതിനിടയിലാണ് പണവും സ്വര്‍ണവുമായി കാറിലെത്തിയ ഷംസുദ്ദീന്‍ കുടുങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 11:43 am IST
in Kasargod

കുമ്പള: കാറില്‍ കടത്തുന്നതിനിടെ എക്‌സൈസ് പിടികൂടിയ 2,00,87,300 കോടി രൂപയും 20 പവന്‍ സ്വര്‍ണാഭരണങ്ങളും പിടികൂടിയ സംഭവത്തില്‍ പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജ്ജിതമാക്കി. മഞ്ചേശ്വരം ഉദ്യാവര്‍ ഇര്‍ഷാദ് റോഡിലെ ഷംസുദ്ദീന്‍ (28)നെയാണ് കൂഴല്‍പ്പണം കടത്തുമ്പോള്‍ എക്‌സൈസ് സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷംസുദ്ദീന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഉദ്യാവാര്‍ ദേശീയ പാതയില്‍ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.നൗഫലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണവും സ്വര്‍ണവും പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും സ്വിഫ്റ്റ് കാറില്‍ വന്‍തോതില്‍ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തിയത്. ഇതിനിടയിലാണ് പണവും സ്വര്‍ണവുമായി കാറിലെത്തിയ ഷംസുദ്ദീന്‍ കുടുങ്ങിയത്.

കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് വാഹനം കുറുകെയിട്ടാണ് എക്‌സൈസ് കുഴല്‍പണം പിടികൂടിയത്. മംഗളൂരുവില്‍ നിന്നും ഒരാള്‍ പണം ഏല്‍പിച്ചതായും മഞ്ചേശ്വരത്ത് കൈമാറേണ്ട രണ്ട് പേരുടെ നമ്പര്‍ നല്‍കിയതായുമാണ് ഷംസുദ്ദീന്‍ എക്‌സൈസിനും തുടര്‍ന്ന് കേസ് ഏറ്റെടുത്ത പോലീസിനും മൊഴി നല്‍കിയത്. ഇവര്‍ ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പണത്തോടൊപ്പം ഉണ്ടായിരുന്ന 20 പവന്‍ വീട്ടിലെ സ്വര്‍ണം ആയിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഷംസുദ്ദീന്‍ വെളിപ്പെടുത്തിയിരുന്നു. 

രേഖകളില്ലാതെ പണം കടത്തിയത് സംബന്ധിച്ച് എന്‍ഫോഴ്‌മെന്റിനു വിവരം കൈമാറിയിട്ടുണ്ട്. 2,000,500 രൂപയുടെ നോട്ടുകള്‍ അടങ്ങിയ ബിഗ്ഗ് ഷോപ്പര്‍ ബാഗിലാക്കി കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അരപ്പട്ട, കമ്മല്‍, വള തുടങ്ങിയ ആഭരണങ്ങളാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത്. കുഴല്‍പ്പണം വിതരണം ചെയ്യുന്ന വന്‍ റാക്കറ്റ് മംഗ്‌ളുരു, മഞ്ചേശ്വരം, ഉപ്പള, കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണകടത്ത് വഴിയും ഹവാല ഇടപാട് വഴിയും മറ്റും ലഭിക്കുന്ന പണമാണ് പിടിച്ചെടുത്തതെന്നും ഷംസുദ്ദീന്‍ പല തവണ അരകോടി രൂപ വരെ മംഗ്‌ളുരുവില്‍ നിന്നും മഞ്ചേശ്വരം  ഉപ്പള എന്നിവിടങ്ങളിലേക്കെത്തിച്ചിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. 

ജ്വല്ലറി ഉടമകളായ ചിലര്‍ക്കും റാക്കറ്റുമായി ബന്ധമുണ്ടെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഉദ്യാവര്‍ ബീച്ച് റോഡ് സ്വദേശിയായ ഷംസുദ്ദീന്‍ വര്‍ഷങ്ങളായി മംഗ്‌ളുരുവിലാണ് താമസം. ഇയാള്‍ അവിടെ ഒരു ട്രാവല്‍ ഏജന്‍സി നടത്തുകയാണെന്നും പോലീസ് സൂചിപ്പിച്ചു. പിടികൂടിയ കുഴല്‍പ്പണം കോടതിയില്‍ ഹാജരാക്കി. അതേ സമയം പണം വിട്ടുകിട്ടാന്‍ കുഴല്‍പ്പണ സംഘം ചില സാമ്പത്തിക ഇടപാട് രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

തിരുവനന്തപുരത്ത് ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വിവാദം ചൂട് പിടിക്കുന്നതിനിടയിലാണ് വടക്കേ അറ്റത്തുള്ള കാസര്‍കോട്ട് സ്വര്‍ണ കടത്ത്  ഹവാല റാക്കറ്റിന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപയും 20 പവന്‍ സ്വര്‍ണവും പിടികൂടിയത്. അതു കൊണ്ടു തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഗൗരവത്തോടെയാണ് കുഴല്‍പ്പണ കടത്തിനെ കാണുന്നത്.

Tags: kasargodgoldവാഹനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.