Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടറിയേറ്റ് ഭരിക്കുന്നത് അന്നും, ഇന്നും ഉപജാപക സംഘങ്ങള്‍

പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 11, 2020, 06:00 am IST
in Kerala
സുരേഷ് കുമാര്‍, ടെനി ജോപ്പന്‍, ശിവശങ്കരന്‍

സുരേഷ് കുമാര്‍, ടെനി ജോപ്പന്‍, ശിവശങ്കരന്‍

തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, നോര്‍ത്ത് ബ്ലോക്ക്, മൂന്നാം നില, 141 മുറിയെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ സ്വര്‍ണകടത്ത് വിവാദങ്ങള്‍ കൊഴുക്കുന്നത്. പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി. ഇത്തരം സംഘങ്ങള്‍ എല്ലാകാലത്തും സെക്രട്ടറിയേറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2008ല്‍ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിണറായിയും കൂട്ടരുമാണ് ഇപ്പോള്‍ സ്വപ്‌നാ സുരേഷ് വിഷയത്തില്‍ കുടുങ്ങിയതെന്നത് ശ്രദ്ധേയമാണ്.

എല്ലാ കാലത്തും ഉപചാപക സംഘങ്ങള്‍ മാറിവരുന്ന ഭരണ നേതൃത്വത്തെ ചുറ്റിപറ്റി നില്‍ക്കുകയും അത് വിവാദങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. സംഘങ്ങള്‍ മാറുന്നതെങ്കിലും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും ചുറ്റിപറ്റിയുള്ള ഉപജാപക വൃന്ദങ്ങളുടെ സ്വാധീനം മാറുന്നില്ലെന്നത് ശ്രദ്ധേയമാണ്. വിഎസ്സിന്റെ മന്ത്രി സഭയില്‍ സുരേഷ് കുമാറായിരുന്നു എങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ജോപ്പന്‍. ഇക്കുറി ശിവശങ്കരന്‍.  

പിണറായി ഉപജാപക സംഘങ്ങളുടെ പിടിയിലാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് സിപിഎം നേതാവും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളാണ്. പിണറായി വിജയന് ചുറ്റും ഉപജാപക വൃന്ദം പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ എഴുതിയ ലേഖനത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കരന്‍ വഴി സെക്രട്ടറിയേറ്റിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്വര്‍ണകടത്തില്‍ പ്രതികൂട്ടിലാക്കിയിരിക്കുന്നത്.

2016ല്‍ അധികാരത്തില്‍ വന്ന വിഎസ്സിനെതിരെ ആരോപണം ഉയര്‍ന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നു. സിപിഎം സംസ്ഥാന സമിതിയിലാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി ഉപജാപക വൃന്ദത്തിന്റെ പിടിയിലാണെന്ന് പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ പറയുന്നതോടെയാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. മൂന്നാര്‍ പൂച്ചകള്‍ മുതല്‍ പട്ടി വിവാദം വരെ ഉപജാപക വൃന്ദത്തെ ചുറ്റിപറ്റി ആരോപണം ഉന്നയിച്ചത്. അന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാറായിരുന്നു വിവാദത്തില്‍പ്പെട്ടത്.

യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ടെനി ജോപ്പന്‍ സോളാര്‍ കേസില്‍ കുടുങ്ങിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഉപജാപകവൃന്ദത്തിലേക്ക് വെളിച്ചം വീശിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഇത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെവരെ പ്രതികൂട്ടിലാക്കി.

Tags: ഐഎസ്Pinarayi Vijayanശിവശങ്കരന്‍വിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.