Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സിപിഎമ്മുകാര്‍ പോലും കൈരളി ടിവി കാണുന്നില്ല; പിണറായിയുടെ പോസ്റ്റുകളെക്കാള്‍ പ്രചാരം ലഭിക്കുന്നത് കെ. സുരേന്ദ്രന്റെതിന്;പരിവേദനവുമായി മാധ്യമപ്രവര്‍ത്തക

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പോലും 2000 തികയാറില്ല. കെ സുരേന്ദ്രന്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു മണിക്കൂറുകൊണ്ട് പതിനായിരത്തിലേറെ ലൈക്കാണ് വരിക. പകരം അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരി സഖാവിന്റെയും എത്ര പോസ്റ്റില്‍ നിങ്ങള്‍ക്ക് അത്ര ലൈക്ക് കാണാനാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു കൈരളി ടിവിയിലെ മാധ്യമപ്രവര്‍ത്തക പി.വി. ജോഷില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 06:32 pm IST
in Social Trend

തിരുവനന്തപുരം: സിപിഎമ്മുകാര്‍ പോലും സ്വന്തം പാര്‍ട്ടി ചാനലായ കൈരളി ടിവി കാണുന്നില്ലെന്ന പരിവേദനവുമായി മാധ്യമ പ്രവര്‍ത്തക. കേരളത്തിലെ 43 ശതമാനം ആളുകളുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ കയ്യിലുള്ള സ്ഥാപനമാണ് കൈരളി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പോലും 2000 തികയാറില്ല. കെ സുരേന്ദ്രന്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു മണിക്കൂറുകൊണ്ട് പതിനായിരത്തിലേറെ ലൈക്കാണ് വരിക. പകരം അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരി സഖാവിന്റെയും എത്ര പോസ്റ്റില്‍ നിങ്ങള്‍ക്ക് അത്ര ലൈക്ക് കാണാനാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു കൈരളി ടിവിയിലെ മാധ്യമപ്രവര്‍ത്തക പി.വി. ജോഷില  

പോസ്റ്റില്‍ നിന്ന്-

അല്ലേലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ കൈരളി ചാനലിന്റെ അവസ്ഥ. കൈരളി എന്ന ഒരു മാധ്യമസ്ഥാപനം പാര്‍ട്ടിയുടേതായി കയ്യില്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോ പ്രതിപക്ഷത്ത് പത്താം വര്‍ഷം പൂര്‍ത്തിയാക്കുന്ന റിലാക്‌സേഷനിലായേനെ നമ്മള്‍. കൈരളിയുടെ പരിമിതി പാര്‍ട്ടി ചാനല്‍ എന്നത് മാത്രമാണ്. ജനം ടിവിയുടേയും മീഡിയാ വണ്ണിന്റെയും മനോരയുടേയുമെല്ലാം ?ഗുണം അത് ഓരോ പാര്‍ട്ടിയുടെ ചാനലുകളാണെന്നതുമാണ്. ആ പാര്‍ട്ടികളെല്ലാം അതു കഴിഞ്ഞേ മറ്റു ചാനലുകളെ ആശ്രയിക്കൂ.അവര്‍ ബോധപൂര്‍വ്വം അതുതന്നെ കാണും. അതുമാത്രമേ പ്രചരിപ്പിക്കൂ.. അങ്ങിനെയാണവര്‍ അവര്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഈ പറഞ്ഞതില്‍ ഏറെയും കേരളത്തിലെ ഈര്‍ക്കിള്‍ പ്രസ്ഥാനങ്ങളാണ്. പക്ഷേ അവരുടെ യൂടൂബ് വാച്ചിംഗ് മാത്രം ശ്രദ്ധിച്ച് നോക്കൂ. കൈരളിയുടെ നാലിരട്ടിയൊക്കെ വരും. കേരളത്തിലെ 43 ശതമാനം ആളുകളുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ കയ്യിലുള്ള സ്ഥാപനമാണ് കൈരളി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പോലും 2000 തികയാറില്ല. അവിടെ നിങ്ങക്ക് അവതാരകരെയും ചാനല്‍ നടത്തിപ്പുകാരേയും കുറ്റം പറയാനാകില്ലല്ലോ. കേരളത്തിലെ ഏറ്റവും റീച്ചുള്ള അവതാരകനായ പിണറായി വിജയന്‍ തന്നെയാണല്ലോ ആ സമയം കൈരളിയിലും തല്‍സമയം വരുന്നത്. അപ്പോ പ്രശ്‌നം അവതാരകുടേതോ മറ്റോ അല്ല. ആദ്യം മാറേണ്ടത് നമ്മുടെ മനോഭാവമാണ്. ഇതേ മനോഭാവം കൈരളിയോട് മാത്രമല്ല നമ്മുടെ നേതാക്കളുടെ പോസ്റ്റുകളോടുമുണ്ട്. കെ സുരേന്ദ്രന്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു മണിക്കൂറുകൊണ്ട് പതിനായിരത്തിലേറെ ലൈക്കാണ് വരിക. പകരം അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരി സഖാവിന്റെയും എത്ര പോസ്റ്റില്‍ നിങ്ങള്‍ക്ക് അത്ര ലൈക്ക് കാണാനാകും ? എന്താ കേരളത്തിലെ സംഘികള്‍ മാത്രമാണോ സോഷ്യല്‍ മീഡിയ ഉപയോ?ഗിക്കുന്നത്. നമ്മുടെ കയ്യിലുമില്ലേ ? പക്ഷേ നമ്മളില്‍ എത്രപേര്‍ ഇവരുടെയൊക്കെ നോട്ടിഫിക്കേഷന്‍ ഫസ്റ്റ് സീ ആക്കിവെച്ചിട്ടുണ്ട് ? അവരുടെയെല്ലാം പോസ്റ്റുകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് ?

പിണറായി വിജയന്റെ പത്രസമ്മേളനം കൈരളിയിലും ഏഷ്യാനെറ്റിലും 24 ലുമെല്ലാം ഒരേ സാധനമല്ലേ പോകുന്നത്. കൂട്ടത്തില്‍ ഡൗണ്‍ലിങ്കില്‍ മറ്റു ചാനലുകളെക്കാളും ഒരു സെക്കന്റ് മുമ്പ് ലഭിക്കുക കൈരളിയാണ്. എന്നാല്‍ യൂടൂബില്‍ നമ്മളില്‍ എത്രപേര്‍ ആ സമയം കൈരളിയിലൂടെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാറുണ്ട് ? നമ്മള്‍ ഒന്നു മനസ്സുവെച്ചാ യൂടൂബില്‍ മാത്രം ആ സമയത്ത് മിനിമം 10k യില്‍ കൈരളിയെ നിലനിര്‍ത്താനാകില്ലേ.. ? നമ്മള്‍ കാണുമ്പോഴേ നമ്മളിലൂടെ നമ്മുടെ സുഹൃത്തുക്കളിലേക്ക് ചാനല്‍ ഓട്ടോ റെക്കമന്റേഷന്‍ പോകൂ. അപ്പോ അവരും കാണും. യൂടൂബില്‍ നിന്ന് നമ്മുടെ സ്ഥാപനത്തിന് വരുമാനവും കൂടും.. ചാനല്‍ റേറ്റിം?ഗും കൂടും. അപ്പോ പരസ്യവും വരും.. സ്ഥാപനത്തിന് വരുമാനവും വരും.. വരുമാനം വരുമ്പോള്‍ ഈ പറഞ്ഞ ആധുനിക സംവിധാനങ്ങളെല്ലാം സ്വാഭിവകമായും നമുക്കും ഉണ്ടാകും.. പക്ഷേ അതിനൊന്നും നമുക്ക് നേരമില്ലല്ലോ.. വിമര്‍ശനമാണല്ലോ നമ്മുടെ പാര്‍ട്ടിയുടെ കാതല്‍. അപ്പോ കൈരളി കാണേണ്ടതില്ല വിമര്‍ശിക്കുന്നതാണ് നമ്മുടെ ജോലി എന്നതാണ് പ്രശ്‌നം. പക്ഷേ വിമര്‍ശനത്തോടൊപ്പം സ്വയം വിമര്‍ശനം എന്നൊരു ഏര്‍പ്പാട് കൂടി ഈ പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ് എന്നത് നാം സൗകര്യപൂര്‍വ്വം മറന്നുപോകുന്നു. അതില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നവും.

എന്തൊക്കെ കുറവുണ്ടെങ്കിലും കൈരളി ബോധപൂര്‍വ്വം കാണേണ്ടതും പ്രചാരണം കൊടുക്കേണ്ടമല്ലേ എന്റെ ഉത്തരവാദിത്വം.. അത് എന്തുകൊണ്ട് ഞാന്‍ നടത്തുന്നില്ല എന്ന് സ്വയം വിമര്‍ശനം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേ നിലവില്‍ കൈരളിക്കൊള്ളൂ. കൈരളിയില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ വിമര്‍ശിക്കാനാണെങ്കിലും കൈരളി കാണണം സഖാക്കളേ. ഇന്നലെ മാത്രം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറിലധികം ബ്രേക്കിം?ഗുകളാണ് നമ്മുടെ കൈരളി പുറത്തുകൊണ്ടുവന്നത്. നിങ്ങളപ്പോഴും 24 ന്റെ യും മറ്റും അരബ്രേക്കിം?ഗുകള്‍ പ്രചരിപ്പിക്കുന്നതിന്റെയും അവരെ അഭിനന്ദിക്കുന്നതിന്റെയും തിരക്കിലാണെന്ന് മാത്രം. കൈരളിയെ തെറിവിളിച്ചോളൂ. പത്തുവട്ടം തെറിവിളിക്കുമ്പോള്‍ ഇടക്കൊന്ന് സ്വയം വിമര്‍ശനം കൂടി നടത്തണമെന്നേ അഭ്യര്‍ത്ഥിക്കാനൊള്ളൂ. പ്രസ്ഥാനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി കഠിനധ്വാനം ചെയ്യുന്ന നിരവധി സഖാക്കളായ ജീവനക്കാരുണ്ടവിടെ. അവരൊന്നും ശമ്പളം മാത്രം കരുതി പണിയെടുക്കുന്നവരല്ല..

കഴിഞ്ഞ 20 വര്‍ഷത്തെ മാധ്യമ വേട്ടയില്‍ ഈ പ്രസ്ഥാനത്തെ പ്രതിരോധിച്ചു നില്‍ക്കുന്നതിലും ആക്രമിച്ചും മുന്നേറുന്നതില്‍ കൈരളി അതിന്റെതായ പങ്ക് എക്കാലത്തും വഹിച്ചിട്ടുണ്ട്. ഇന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി കൈകോര്‍ക്കാന്‍ തയ്യാറുണ്ടോ..? മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം കൈരളി ചാനലും യൂടൂബും വഴി മാത്രമേ കാണൂ എന്നു തീരുമാനിക്കാന്‍..? ലൈവ് വാച്ചിംഗ് 10k യിലെത്തിക്കണമെന്ന് ഒന്നു മനസ്സുവെച്ചാല്‍ ഒരു മണിക്കൂറുകൊണ്ട് നടപ്പാക്കാവുന്നതേ ഒള്ളൂ. എന്തിനാണ് നമ്മള്‍ ശത്രുക്കള്‍ക്ക് പണമുണ്ടാക്കാനും നമ്മളെ തെറിവിളിക്കാനും പിന്തുണ കൊടുക്കണം. മിനിമം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെങ്കിലും കൈരളി യൂടൂബും ഫെയ്‌സ്ബുക്കും വഴി കാണാനുള്ള സന്‍മനസ്സ് കാണിച്ചൂടേ..

Tags: മാധ്യമപ്രവര്‍ത്തകര്‍Kairali Tv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈരളി ഓഹരി നിക്ഷേപകരോടു ചെയ്തതു കൊടും ചതി: ലാഭവിഹിതം കൊടുത്തത് ഒരിക്കല്‍ അതും ഒരു രൂപ

Kerala

കൈരളിയുടെ മറവിൽ ബ്രിട്ടാസിന്റെ തീവെട്ടിക്കൊള്ള

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

Kerala

ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.