Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്തും എസ്.എന്‍.സി ലാവലിന്‍ കേസും തമ്മില്‍ എന്ത് ബന്ധം; ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവും സംശയത്തില്‍

സ്വപ്നാ സുരേഷും ദിലീപ് രാഹുലനും തമ്മില്‍ എന്താണ് ബന്ധം?.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 08:06 pm IST
in Kerala

തിരുവനന്തപുരം:  യു എ ഇ കോണ്‍സലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്‌ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ 2017 സെപ്തംബറിലെ തിരുവനന്തപുരം സന്ദര്‍ശനം സംശയത്തിന്റെ നിഴലില്‍. ആ ചടങ്ങിന്റെ  സംഘാടകയായി നിറഞ്ഞു നിന്നത് സ്വപ്നാ സുരേഷായിരുന്നു എന്നതുതന്നെയാണ് പ്രധാനം. സ്പനയക്ക് പിന്നില്‍ ആരായിരുന്നു?.ആഗോള കുറ്റവാളിയും എസ്.എന്‍.സി ലാവലിന്‍ കേസില്‍ ആരോപിതനുമായ ദിലീപ് രാഹുലനിലേയ്‌ക്കാണ് സംശയം നീളുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച 33 അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. എം എ യുസഫലി ഉള്‍പ്പെടെ പ്രമുഖരായ 28 പ്രവാസികളും ഇ എം നജീബ് ഉള്‍പ്പെടെ അഞ്ച് ബിസിനസ്സുകാരുമായിരുന്നു പട്ടികയില്‍. ആ പട്ടികയിലെ 26-ാം പേരുകാരന്‍  ദിലീപ് രാഹുലനായിരുന്നു. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന്‍ കേരളത്തിലെത്തിയത്. ഇതെങ്ങനെ സാധിച്ചു എന്നതാണ് സംശയം ജനിപ്പിക്കുന്നത്. 

ക്ഷണിക്കപ്പെട്ടവരുടെ പട്ടിക

മുഖ്യമന്ത്രി അറിയാതെയാണോ ഇത് നടന്നത്?. ആരാണ് ഇയാളെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്?. സ്വപ്നാ സുരേഷും ദിലീപ് രാഹുലനും തമ്മില്‍ എന്താണ് ബന്ധം?.  അന്നത്തെ സന്ദര്‍ശനവും സ്വര്‍ണ്ണക്കടത്തിനായിരുന്നോ? ഇപ്പോഴത്തെ സ്വര്‍ണ്ണക്കടത്തിന്  പിന്നിലും ദിലീപ് രാഹുലന് ബന്ധമുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. 

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കാനാണ് പ്രധാനമായും ഡോ ഷെയ്‌ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി എത്തിയത്. മന്ത്രി കെ ടി ജലീലാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.  മറ്റൊരു രാഷ്‌ട്രത്തലവന്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട സാമാന്യ മര്യാദ പാലിക്കാതെയായിരുന്നു സന്ദര്‍ശം. കേന്ദ്ര സര്‍ക്കാറിനെ ഒഴിവാക്കി മറ്റൊരു രാജ്യവുമായി കേരളം നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന പ്രതീതി പരത്തി. 

ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന  ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നതായിരുന്നു  ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ പ്രധാന പ്രഖ്യാപനം. ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എന്‍ജിനീയറിങ് കോളജും മെഡിക്കല്‍ കോളജും പബ്ലിക് സ്‌കൂളും ഉള്‍പ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ  പദ്ധതികളും സുല്‍ത്താന്‍  പറഞ്ഞു.  

കേരളം കൊട്ടിഘോഷിച്ച സന്ദര്‍ശനം കള്ളക്കടത്തിനുള്ള മറയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

.

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.