Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്തും സംഭവിക്കാം

ദുബായിയില്‍ നിന്നും തിരുവനന്തപുരത്തെ അവരുടെ നയതന്ത്ര കാര്യാലയം വഴി എത്തിയ 35 ഓളം കിലോ ഭാരമുള്ള സ്വര്‍ണ കള്ളക്കടത്ത് പലരുടെയും തലവര മാറ്റി മറിക്കുമെന്നുറപ്പാണ്. ശിവശങ്കരന്‍ മാത്രമല്ല, മുഖ്യമന്ത്രിയും വിവാദനായികയുമായി പല വേദിയും പങ്കിട്ടു

ഉത്തരന്‍ by ഉത്തരന്‍
Jul 8, 2020, 03:00 am IST
in Main Article

നാലുവര്‍ഷം മുന്‍പ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ”നാളെ ഞാന്‍ മുഖ്യമന്ത്രിയായേക്കും. അതോടെ എന്റെ സ്വന്തക്കാരായി പുതിയ അവതാരങ്ങളുണ്ടാവാം. ഞാനത് ശ്രദ്ധിച്ചോളാം. നിങ്ങളുമത് ഗൗരവമായി കാണണം.” എന്തൊരു നല്ല വാഗ്ദാനവും ഉപദേശവും. മുന്‍ഗാമിയായ ഉമ്മന്‍ചാണ്ടി നേരിടേണ്ടിവന്ന ഉപദ്രവങ്ങളാകാം പിണറായിയെക്കൊണ്ട് അങ്ങനെ പറയിച്ചത്. അറിയാല്ലോ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലം. മുഖ്യമന്ത്രിയുടെ ഓഫീസും വീടും തുറന്ന പുസ്തകമാണ്. എല്ലാം കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ജനങ്ങളെല്ലാം കണ്ടു. ലീലാ വിലാസങ്ങള്‍ തല്‍സമയം ബോധ്യപ്പെട്ടു. അവതാരങ്ങള്‍ ഒന്നിനുപുറമെ മറ്റൊന്ന്. അതില്‍ ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കണ്ടതും നന്നായി ആസ്വദിച്ചതുമായിരുന്നു ‘സോളാര്‍’ പരമ്പര. അതിലെ നായികയായ സരിതയുടെ സാന്നിദ്ധ്യം ആഗ്രഹിക്കാത്ത മന്ത്രിമാരുണ്ടായിരുന്നില്ല. എംഎല്‍എമാരും നിരവധി.

സരിതയുടെ അഭിനയവും ഡയലോഗുകളും പിഞ്ചുകുട്ടികള്‍ക്ക് പോലും കാണാപ്പാഠം. സരിതയുടെ സഹനടനായിരുന്ന രാധാകൃഷ്ണന്‍ ഒരു മന്ത്രിയുടെ മുഖഛായ തന്നെ മാറ്റി. സംഭവങ്ങളും സന്ദര്‍ഭങ്ങളും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്നത്തെ മുഖ്യമന്ത്രിയുടെ ചുറ്റും അവതാരങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു കാണാനായത്. ആരോപണങ്ങളുടെ പെരുമഴയെ തടുക്കാന്‍ വര്‍ണക്കുടകള്‍ തന്നെ നിരന്നു. സര്‍ക്കാരിനെ വെള്ള പൂശാനും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂട്ടാനും അണിനിരന്ന ഏജന്‍സികള്‍ നിരവധി. ഇതും പ്രതിപക്ഷം ആരോപണമായി ഉയര്‍ത്തിയപ്പോള്‍ ഒരു ചാനല്‍ അസമയത്ത് നടത്തിയ അഭിപ്രായവോട്ടെടുപ്പും വരാന്‍ പോകുന്ന നേട്ടങ്ങളും കോട്ടങ്ങളും വലിയ ചര്‍ച്ചയായി. പിണറായി വിജയന് പകരം വയ്‌ക്കാന്‍ ഭരണമുന്നണിയിലോ പ്രതിപക്ഷത്തോ ഒരു കുട്ടി പോലുമില്ലെന്ന നിഗമനം. ‘ഞാനാരാ മോന്‍’ എന്ന് പിണറായി വിജയന്‍ പറഞ്ഞില്ലെങ്കിലും അഭ്യുദയകാംക്ഷികളുടെ ഭാവം അങ്ങനെയൊക്കെ പ്രകടമാവുന്നുണ്ടായിരുന്നു.

കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലേ. മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നത് ദൈവമെന്നുണ്ടല്ലൊ. മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്ത പിണറായി വിജയന് വിനയാകുന്നത് പഴയ സരിതയുടെ പുതിയ അവതാരം. കാലം മാറുമ്പോള്‍, പേരും മാറുമല്ലൊ. സരിതയ്‌ക്ക് പകരം സ്വപ്‌ന. കേരളമാകെ വെളിച്ചം സൃഷ്ടിക്കാമെന്ന് സരിതയ്‌ക്ക് പദ്ധതിയുണ്ടായിരുന്നെങ്കില്‍ കേരളത്തെ ബഹിരാകാശം വരെ എത്തിക്കാനുള്ള ദൗത്യമായിരുന്നു സ്വപ്‌നയ്‌ക്ക് ലഭിച്ചത്. അതിനായുള്ള പ്രയത്‌നത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടോ? അതല്ല ഏതെങ്കിലും മന്ത്രിമാര്‍ അവരെ ആകാശത്തോളം ഉയരത്തിലെത്താന്‍ സഹായിച്ചോ എന്നൊക്കെ തെളിയേണ്ടിയിരിക്കുന്നു. ഏതായാലും മുഖ്യമന്ത്രിയുടെ പ്രധാന സഹായിയും മന്ത്രിമാരെപ്പോലും വരുതിയില്‍ നിര്‍ത്തിപ്പോന്ന പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അദ്ധ്വാനം വിലപ്പെട്ടതായിരുന്നു. വിവാദം കൊഴുത്തപ്പോള്‍ ശിവശങ്കര്‍ പെട്ടു.

ദുബായിയില്‍ നിന്നും തിരുവനന്തപുരത്തെ അവരുടെ നയതന്ത്ര കാര്യാലയം വഴി എത്തിയ 35 ഓളം  കിലോ ഭാരമുള്ള സ്വര്‍ണ കള്ളക്കടത്ത് പലരുടെയും തലവര മാറ്റി മറിക്കുമെന്നുറപ്പാണ്. ശിവശങ്കരന്‍ മാത്രമല്ല, മുഖ്യമന്ത്രിയും വിവാദനായികയുമായി പല വേദിയും പങ്കിട്ടു. പൊതുവേദിയില്‍ സരിത ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ ഓതിക്കൊടുക്കുന്ന ചിത്രം പലരുടെയും നെറ്റിചുളിപ്പിച്ചിരുന്നു. പിണറായി വിജയന്റെ ചെവിയില്‍ സ്വപ്‌നസുന്ദരി പൊതുവേദിയില്‍നിന്നു തന്നെ പറഞ്ഞ രഹസ്യമെന്താകും? സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരുമായി അടുത്തിടപഴകി സംസാരിക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ വൈറലായിരിക്കുന്നു. സരിതയെപ്പോലെ സ്വപ്‌നയും ഉണ്ടാക്കിയ അരക്കിട്ടുറപ്പിച്ച ബന്ധങ്ങള്‍ ഭൂകമ്പങ്ങളുണ്ടാക്കുമോ?  

കേരളത്തിലെ രണ്ടാമത്തെ മന്ത്രിസഭയില്‍ കരുത്തനായ ആഭ്യന്തരമന്ത്രിയായിരുന്നു പി.ടി. ചാക്കോ. അദ്ദേഹം തൃശൂരിലെ പീച്ചിയിലേക്ക് ഒരു അവധിക്കാല യാത്ര നടത്തിയതും തൃശൂര്‍ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പാ

ഞ്ഞുപോയ ചാക്കോ ഓടിച്ച കാര്‍ കാളവണ്ടിയില്‍ തട്ടിയതും വലിയ കോലാഹലം സൃഷ്ടിച്ചതാണ്. ചാക്കോ ഓടിച്ച കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന സാക്ഷ്യപ്പെടുത്തലാണ് ചാക്കോക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്നതിലെത്തിയത്. മുഖ്യമന്ത്രി ശങ്കറും ചാക്കോയും തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിനിടയില്‍ വീണു കിട്ടിയ സ്ത്രീ വിഷയം ചാക്കോക്ക് വിനയായി. അന്ന് കോണ്‍ഗ്രസുകാരന്‍ തന്നെയായ പ്രഹ്ലാദന്‍ ഗോപാലന്‍ സത്യഗ്രഹമിരുന്നു. ചാക്കോയുടെ അനുയായികള്‍ പിന്നീട് കേരളാ കോണ്‍ഗ്രസുണ്ടാക്കി. ആ പാര്‍ട്ടിയും ഇപ്പോള്‍ സജീവ ചര്‍ച്ചയുമാണ്. എന്തും സംഭവിക്കാം കേരളത്തില്‍.

Tags: UAEsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Gulf

പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് മോദിയെന്നാൽ സ്വന്തം സഹോദരനെന്ന പോലെ ; ജയ്ശങ്കറിന് ലഭിച്ചത് അത്രമേൽ ആദരവ്

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

പുതിയ വാര്‍ത്തകള്‍

‘പുനഃപരിശോധനയ്‌ക്ക് കാരണമില്ല’: ദൽഹി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.